യുവാവിന്റെ ജീവനെടുത്തത് പൊലീസിന്റെ കൊടുംക്രൂരത
text_fieldsതിരുവനന്തപുരം: യുവാവിനെ ഡിവൈ.എസ്.പി വാഹനത്തിനുമുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിെൻറ കൊടുംക്രൂരത പുറത്ത്. കാറിടിച്ച് പരിക്കേറ്റ് ജീവനുപിടഞ്ഞ സനൽകുമാറിനെ ഉടൻ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തു.
സനൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുപകരം നെയ്യാറ്റിൻകര ആശുപത്രിയിൽനിന്ന് ആംബുലൻസുമായി പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്. ഡ്യൂട്ടി മാറാനെന്ന കാരണം പറഞ്ഞാണ് പൊലീസുകാർ സനലിെൻറ ജീവൻ പന്താടിയത്. വൈകിയതിനാൽ, ആശുപത്രിയിലെത്തിയപ്പോേഴക്കും സനൽ മരിച്ചു. മാത്രമല്ല, ആംബുലൻസിൽെവച്ച് സനൽകുമാറിെൻറ വായിൽ പൊലീസുകാർ മദ്യമൊഴിച്ചുകൊടുത്തെന്നും സഹോദരി ആരോപിച്ചു.
സി.പി.ഒമാരായ സജീഷ്കുമാർ, ഷിബു എന്നിവരെയാണ് റൂറൽ എസ്.പിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ െഎ.ജി. മനോജ് എബ്രഹാം സസ്പെൻഡ് ചെയ്തത്. അതിനിടെ, കേസിലെ പ്രതി ഡിവൈ.എസ്.പി ബി. ഹരികുമാർ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതി ബുധനാഴ്ച പരിഗണിക്കും. വഞ്ചിയൂരിലെ അഭിഭാഷകെൻറ ഒാഫിസിൽ നേരിെട്ടത്തിയാണ് ഹരികുമാർ മുൻകൂർ ജാമ്യാപേക്ഷ ഒപ്പിട്ട് നൽകിയതെന്നാണ് വിവരം. ഡിവൈ.എസ്.പിയെ സംരക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണം ഇേതാടെ ശക്തമായി.
സനൽകുമാർ മരിച്ചത് തലയ്ക്കേറ്റ ക്ഷതം മൂലമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്. ഡിവൈ.എസ്.പി തള്ളിയപ്പോള്‍ റോഡിൽ വീണ് തലക്ക് പരിക്കേറ്റു. വാഹനമിടിച്ച് തെറിച്ചുവീണ സനലിെൻറ തല വീണ്ടും റോഡിലിടിക്കുകയും രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു.
പരിക്കേറ്റ് റോഡിൽ കിടന്ന സനൽകുമാറിനെ അര മണിക്കൂറിനുശേഷമാണ് പൊലീസ് ആംബുലൻസിൽ കയറ്റിവിട്ടത്. പൊലീസ് ജീപ്പിൽ മെഡിക്കൽ കോളജിലെത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യം നിരസിച്ച പൊലീസ്, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാൽ, അന്വേഷണത്തിൽ ലോക്കൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഉന്നത ഉദ്യോഗസ്ഥൻ പ്രതിയായ കേസായതിനാലാണ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചതെന്നും തിരുവനന്തപുരം റൂറൽ എസ്.പി. പി. അേശാക്കുമാർ പറഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചാൽ അറസ്റ്റ് ചെയ്യാറില്ലെങ്കിലും പ്രത്യേക കേസായി പരിഗണിച്ച് ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യാൻ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്.പി ആൻറണിക്കാണ് കേസ് അന്വേഷണച്ചുമതല.
ഡിെവെ.എസ്.പി ഹരികുമാറിനെതിരെ കൊല്ലത്തും പരാതി
കൊല്ലം: യുവാവിനെ വാഹനത്തിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ ഡിെവെ.എസ്.പി ബി. ഹരികുമാറിനെതിരെ കൊല്ലത്തും പരാതി. തടി മോഷ്ടിച്ചെന്നാരോപിച്ച് കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയതിന് പാരിപ്പള്ളി കടമ്പാട്ടുകോണം സ്വദേശി സുനിലാണ് ഹരികുമാറിനെതിരെ രംഗത്തെത്തിയത്. 2015ൽ ഹരികുമാർ കടയ്ക്കൽ സി.ഐ ആയിരിക്കുമ്പോഴാണ് സംഭവം. കല്ലമ്പലം സ്വദേശികളായ സുഹൃത്തുക്കൾക്ക് വേണ്ടിയാണ് തന്നെ മോഷണക്കേസിൽ കുടുക്കിയതെന്ന് സുനിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.