Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാലി മാത്യുവിന്‌ വിട;...

സാലി മാത്യുവിന്‌ വിട; മൃതദേഹം മെഡിക്കൽ കോളജിന്

text_fields
bookmark_border
sally mathew
cancel
camera_alt

സാലി മാത്യു

തിരുവനന്തപുരം: മലയാളികളെ ഏറെ സ്നേഹിച്ച, കേരളത്തെ സ്വദേശമാക്കിയ അമേരിക്കൻ സ്വദേശിനിയും പത്രപ്രവർത്തകയുമായ സാലി മാത്യു (91) ഇനി ഓർമ്മ. കേരളത്തെ അകമഴിഞ്ഞ്‌ സ്‌നേഹിച്ച സാലിയുടെ മൃതദേഹം ഞായറാഴ്‌ച മെഡിക്കൽ കോളജിന്‌ കൈമാറും. കോവളത്ത് സ്വാഭാവിക പാറകൾ ചുവരുകളാക്കി കടലിന്‍റെ മുനമ്പിൽ നിർമിച്ച മനോഹര വീട്ടിൽ മൂന്നര പതിറ്റാണ്ടായി ഭർത്താവും പത്രപ്രവർത്തകനുമായ തുമ്പമൺ തയ്യിൽ ടി.ജെ. മാത്യുവിനൊപ്പമായിരുന്നു സാലിയുടെ താമസം. അവരുടെ ആഗ്രഹപ്രകാരമാണ്‌ മൃതദേഹം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കുന്നത്‌. കാലിഫോർണിയയിൽ പത്രപ്രവർത്തകയും പബ്ലിക്‌ ഇൻഫർമേഷൻസ്‌ ഓഫിസറുമായിരുന്ന സാലി തന്റെ ജോലിക്കിടെയാണ്‌ ജേർണലിസ്‌റ്റായ ടി.ജെ.എസ്‌. ജോർജിന്റെ സഹോദരൻ കൂടിയായ ടി.ജെ. മാത്യുവിനെ കണ്ടുമുട്ടിയത്. 1991ലാണ്‌ രണ്ടുപേരും കോവളത്ത്‌ എത്തുന്നത്‌.

കടലിനോട് ചേർന്ന് പിതാവ് വാങ്ങിയ ഭൂമിയിൽ മാത്യുവും സാലിയും തങ്ങളുടെ സ്വപ്നഭവനം പണിതു. ജോലിയിൽനിന്ന് വിരമിച്ച ശേഷം ഇരുവരും ജീവിതം കടലോരത്തെ സാധാരണക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപരയായിരുന്ന സാലി സാധുക്കളായ കുട്ടികളുടെ പഠനത്തിനായി വിദ്യാഭ്യാസ ട്രസ്റ്റ് നടത്തിയിരുന്നു. ഫുട്ബോൾ പ്രേമികളായ ഇരുവരും കോവളം ഫുട്ബോൾ ക്ലബ്, കുട്ടികൾക്കായി ഫുട്ബോൾ ഹോസ്റ്റൽ എന്നിവ സ്ഥാപിച്ചു. ഇവരുടെ എട്ടു മക്കളും അമേരിക്കയിലാണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical collegeSally Mathew
News Summary - Sally Mathew; dead body Medical College
Next Story