ശമ്പളം–പെൻഷൻ പരിഷ്കരണം: കേരളം മുണ്ടുമുറുക്കേണ്ടിവരും
text_fieldsതിരുവനന്തപുരം: ശമ്പള പരിഷ്കരണം 2020-21ൽ നടപ്പാക്കുന്നതോടെ സംസ്ഥാനത്തിെൻറ മൂല ധന ചെലവിൽ കാര്യമായ കുറവ് വരുത്തേണ്ടി വരുമെന്ന് ധനവകുപ്പ്. ശമ്പള പരിഷ്കരണ ചെ ലവ് 20.43 ശതമാനവും പെൻഷൻ ബാധ്യത 25.05 ശതമാനവും വർധിക്കും. ഇതിെൻറ പ്രത്യാഘാതം മൂലധന ചെ ലവിൽ പ്രതിഫലിക്കും. 2020-21ൽ മൂലധന ചെലവിൽ റെക്കോഡായ 30 ശതമാനം വളർച്ചയാണ് കണക്ക് കൂട്ടുന്നത്. എന്നാൽ, ശമ്പള പരിഷ്കരണം നടപ്പാകുന്നതോടെ 21-22ൽ ഇത് 4.77 ശതമാനമായി കുറയുമെന്നും ധനവകുപ്പ് തയാറാക്കിയ മധ്യകാല സാമ്പത്തിക നയത്തിൽ പറയുന്നു.
ശമ്പള പരിഷ്കരണ കമീഷനെ പ്രഖ്യാപിക്കുമെന്ന് ഇത്തവണ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിെൻറ കുടിശ്ശിക കൊടുത്തു തീർത്തത് ഇക്കൊല്ലം മാത്രമാണ്. ശമ്പള-പെൻഷൻ എന്നിവക്ക് കാര്യമായ അധിക ബാധ്യത ഇല്ലാത്ത വർഷം 2019-20 ആണ്. അതായത്, ഇക്കൊല്ലം ശമ്പളത്തിനുവേണ്ട തുക 32,218.80 കോടി രൂപ. അടുത്ത വർഷം 32,734.08 കോടിയും. വെറും 500 കോടിയുടെ വർധന. പെൻഷന് ഇക്കൊല്ലം 19,189.32 കോടി വേണ്ടിവരും. എന്നാൽ, അടുത്ത വർഷം 18,911.83 കോടി രൂപയായി കുറയും.
ശമ്പള പരിഷ്കരണത്തിെൻറ പ്രത്യാഘാതം തുടർന്നുള്ള രണ്ട് വർഷവും സമ്പദ്വ്യവസ്ഥയിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട് പറയുന്നു. അതായത്, 2019-20ൽ 32,734.08 കോടിയായ ശമ്പള ബാധ്യത പരിഷ്കരണം നടപ്പാക്കുന്ന 20-21ൽ 35,776.43 കോടിയായും 21-22ൽ 43,098.44 കോടിയായും വർധിക്കും. പെൻഷൻ ബാധ്യത 2019-20ലെ 18,911.83 കോടിയിൽനിന്ന് 20-21ൽ 21,232.38 കോടിയായും 21-22ൽ 26,552.70 കോടിയായും വർധിക്കും. പരിഷ്കരണം വരുന്ന രണ്ട് വർഷംകൊണ്ട് ശമ്പള ചെലവിൽ 10,364 േകാടിയുടെയും പെൻഷൻ ബാധ്യതയിൽ 7641 കോടിയുടെയും അധിക ബാധ്യത വരും.
വികസന പ്രവർത്തനങ്ങൾക്ക് ഇത് പ്രതികൂലമാകും. ധനസ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് മാത്രമല്ല, റവന്യൂ ചെലവ് വർധിക്കുന്നതോടെ വരുമാനത്തിൽ ശമ്പളം-പെൻഷൻ-പലിശ എന്നിവ സിംഹഭാഗവും കവരും. പൊതുകടം മൂന്ന് ലക്ഷം കോടി (21-22ൽ 3,27,677.53) കവിയും. റവന്യൂ കമ്മിയും ധനകമ്മിയും കുത്തനെ ഉയരും. വരുന്ന സാമ്പത്തികവര്‍ഷം ശമ്പളം, പെന്ഷന്, പലിശ എന്നിവക്ക് കണക്കാക്കിയിരിക്കുന്ന 76,559.76 കോടി പരിഷ്കരണം നടപ്പാക്കിക്കഴിയുമ്പോള്‍ 91,414.73 കോടിയായി ഉയരും. 2021-22ൽ തനത് നികുതിവരുമാനമായി പ്രതീക്ഷിക്കുന്നത് 91,849.41 കോടിയാണ്. മൊത്തം റവന്യൂവരുമാനം 1,57,754.41 കോടി മാത്രമാണ്. ഇതുതന്നെ ബജറ്റില്‍ പ്രതീക്ഷിച്ചിരിക്കുന്ന ജി.എസ്.ടിയിലെ 30 ശതമാനം വർധന അടിസ്ഥാനമാക്കിയാണ്. ജി.എസ്.ടിയില്‍ പ്രതീക്ഷിച്ച വരുമാനം ഉണ്ടായില്ലെങ്കില്‍ ഇതാകെ തകരും. കടമെടുക്കുന്നത് വികസനത്തിന് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.