Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പളവർധന:...

ശമ്പളവർധന: സ്വകാര്യ ആശുപത്രികൾ ആദ്യം ആക്ഷേപമുന്നയിച്ചില്ലെന്ന് സുപ്രീംകോടതി

text_fields
bookmark_border
nurses-in-strike
cancel
camera_altRepresentational Image

ന്യൂഡൽഹി: മിനിമം വേതനം നിശ്ചയിക്കാൻ സംസ്ഥാനസർക്കാർ ലേബർ കമീഷണറുടെ നേതൃത്വത്തിലുണ്ടാക്കിയ കമ്മിറ്റിയിലെ പ്രാതിനിധ്യത്തെക്കുറിച്ച് സ്വകാര്യ ആശുപത്രികൾ ആ സമയത്ത് ആക്ഷേപമുന്നയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചു. തുടർന്ന് നഴ്സുമാർ അടക്കം കേരളത്തിലെ സ്വകാര്യആശുപത്രി ജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ച മിനിമം വേതനം നടപ്പാക്കുന്നതിനെതിരെ സമർപ്പിച്ച ഹരജി അന്തിമവാദം പൂർത്തിയാക്കി സുപ്രീംകോടതി വിധിപറയാനായി മാറ്റി. കേരളത്തിലെ ആയിരത്തോളം സ്വകാര്യ ആശുപത്രികളുടെ പേരിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച പ്രത്യേകാനുമതി ഹരജിയിൽ ജസ്റ്റിസുമാരായ എ.കെ. അഗർവാൾ, അഭയ് മനോഹർ സപ്രെ എന്നിവരടങ്ങുന്ന ബെഞ്ച് മിനിമം വേതനം സംബന്ധിച്ച തുടർനടപടികൾ കഴിഞ്ഞയാഴ്ച തടഞ്ഞിരുന്നു. 

മിനിമം വേതനം നിശ്ചയിക്കാൻ സംസ്ഥാനസർക്കാർ ലേബർ കമീഷണറുടെ നേതൃത്വത്തിലുണ്ടാക്കിയ കമ്മിറ്റി നിയമവിരുദ്ധമായതിനാൽ ആ കമ്മിറ്റിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വേതനം നിർണയിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആശുപത്രി ഉടമകൾ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചത്. 1948ലെ ചുരുങ്ങിയ വേതനനിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം   മിനിമം വേതനം നിശ്ചയിക്കാൻ ഉണ്ടാക്കുന്ന 27അംഗ കമ്മിറ്റിയിൽ 13  തൊഴിലാളികളും 13 തൊഴിലുടമകളും വേണമെന്നും എന്നാൽ, കേരള സർക്കാർ ഉണ്ടാക്കിയ കമ്മിറ്റിയിൽ ആറ് തൊഴിലുടമപ്രതിനിധികളേ ഉള്ളൂവെന്നും ആശുപത്രി ഉടമകൾക്ക് വേണ്ടി ഹാജരായ ഹുസൈഫ് അഹ്മദി വാദിച്ചു. ബാക്കി ഏഴുപേർ വിവിധ സ്വകാര്യ ആശുപത്രിയിലെ തൊഴിലാളികളായിരുന്നുവെന്നും വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ ഹരജിക്കാർ വാദിച്ചു. 

ആറ് ആശുപത്രികളിൽ നിന്നാണ് ഇതുപോെല ഉടമകൾക്കുപകരം ജീവനക്കാരെ വെച്ചതെന്ന് ഹുസൈഫ് അഹ്മദി വാദിച്ചപ്പോൾ ആ സമയത്ത്  ബന്ധപ്പെട്ട സ്വകാര്യ ആശുപത്രികളൊന്നും ഇതിൽ ആക്ഷേപം ഉന്നയിച്ചിട്ടില്ലല്ലോ എന്ന് ജസ്റ്റിസ് സപ്രെ ചൂണ്ടിക്കാട്ടി. അത്തരമൊരു അപാകത അവരായിരുന്നില്ലേ ചൂണ്ടിക്കാേട്ടണ്ടിയിരുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. പ്രതിനിധികളില്ലാത്ത ബഹുഭൂരിഭാഗം ആശുപത്രികളും പുറത്താണെന്നും അവരൊന്നും ഇതൊന്നും അറിഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ, സ്വകാര്യ ആശുപത്രികൾ കമ്പനിയോ സൊസൈറ്റിയോ ട്രസ്റ്റോ നടത്തുന്നതാകാമെന്നും അതിെൻറ ഒഹരിഉടമകളാരാണെന്നോ കമ്മിറ്റി ആരാണെന്നോ തിരയാനാവില്ലെന്നും സംസ്ഥാനസർക്കാറിനുവേണ്ടി ഹാജരായ അഡ്വ. ജയദീപ് ഗുപ്ത, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി എന്നിവർ ബോധിപ്പിച്ചു. അതിനാൽ ഉടമകളെ പ്രതിനിധീകരിക്കാൻ ആശുപത്രികളിലെ ഉന്നത ജീവനക്കാരെ വിളിച്ചതിൽ തെറ്റില്ലെന്നും ജയദീപ് ഗുപ്ത വാദിച്ചു. നഴ്സുമാർക്ക് വേണ്ടി അഡ്വ. സുഭാഷ് ചന്ദ്രൻ ഹാജരായി. 2016 ഫെബ്രുവരി 11ന് സ്വകാര്യആശുപത്രികളിലെ തൊഴിലാളികൾക്ക് മിനിമം വേതനത്തിന് കമ്മിറ്റിയുണ്ടാക്കിയ കേരളസർക്കാർ 2016 ഒക്ടോബർ 28ന് ഇത് വിജ്ഞാപനം ചെയ്തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprivate hospitalnurses strikemalayalam newsSalary Increment
News Summary - Salary Increase : Private Hospital didn't Rise Objection first - Kerala News
Next Story