ശമ്പളം പിടിക്കൽ: ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം
text_fieldsതിരുവനന്തപുരം: ഹൈകോടതി സ്റ്റേയുടെ സാഹചര്യത്തിൽ ജീവനക്കാരുടെയും അധ്യാപകരുട െയും ശമ്പളം പിടിക്കാൻ സർക്കാറിന് അധികാരം നൽകുന്ന ഒാർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖ ാൻ ഒപ്പിട്ടു. ഇതോടെ ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാൻ സർക്കാറിന് കഴിയും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ക ഴിഞ്ഞദിവസമാണ് ഓർഡിനൻസിന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സ്റ്റേ നീക്കാൻ അപ്പീൽ പോകില്ലെന്നും തീരുമാനിച്ചിരുന്നു.
ഒാർഡിനൻസിന് നിയമപ്രാബല്യമായ ശേഷമേ ഏപ്രിലിലെ ശമ്പള വിതരണം ആരംഭിക്കൂ. ഇതുകാരണം ഏപ്രിലിലെ ശമ്പളം വൈകാൻ സാധ്യതയുണ്ട്. മാസം ആറു ദിവസം െവച്ച് ഒരു മാസത്തെ ശമ്പളം ഒാർഡിനൻസ് പ്രകാരം പിടിക്കാനാണ് തീരുമാനം.
പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ, ഗ്രാൻറ് ഇൻ എയിഡ് സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയിലെ ജീവനക്കാർക്കും ഒാർഡിനൻസ് ബാധകമാകും. അതേസമയം, ഒാർഡിനൻസിനെതിരെ പ്രതിപക്ഷ സർവിസ് സംഘടനകൾ വീണ്ടും കോടതിയെ സമീപിക്കുമോയെന്ന ആശങ്ക സർക്കാറിനുണ്ട്.
സംസ്ഥാനത്ത് അസാധാരണ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. വരുമാനം കുറഞ്ഞു, ചെലവ് കൂടി. ഇൗ സാഹചര്യത്തിലാണ് ആറ് ദിവസത്തെ ശമ്പളം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഇതിന് നിയമപ്രാബല്യം നല്‍കുന്നതിനാണ് ഹൈകോടതി ഉത്തരവിന് അനുസൃതമായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. ഇൗ തീരുമാനത്തോട് ജീവനക്കാർ സഹകരിക്കുകതന്നെ ചെയ്യും.
മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ അലവന്‍സടക്കമുള്ള മൊത്ത ശമ്പളം, ഓണറേറിയം എന്നിവയുടെ 30 ശതമാനം ഒരു വര്‍ഷത്തേക്ക് കുറവ് ചെയ്യാന്‍ 2020ലെ ശമ്പളവും ബത്തയും നല്‍കല്‍ ഭേദഗതി ഓര്‍ഡിനന്‍സ് വിളംബരം ചെയ്യാൻ ഗവര്‍ണര്‍ക്ക് ശിപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.