സാലറി ചലഞ്ചിലെ തിരിച്ചടി: പെൻഷൻകാർക്ക് ഇഷ്ടമുള്ള തുക നൽകാമെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: സാലറി ചലഞ്ചിലെ തിരിച്ചടിയുടെ വെളിച്ചത്തിൽ പെൻഷൻ ചലഞ്ചിൽ ഒരു മാസത്തെ തുക നൽകണമെന്ന നിർബന്ധത്തിൽ നിന്ന് സർക്കാർ പിന്നാക്കം പോയി. ഒരു മാസത്തെ പെൻഷൻ തുക നൽകാം. അല്ലെങ്കിൽ ഇഷ്ടമുള്ള തുകയുമാകാം. സമ്മതിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നൽകാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി പെൻഷൻകാരുടെ വിഹിതം ഇൗടാക്കുന്നത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
സാലറി ചലഞ്ചിൽ സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടിയേറ്റ സാഹചര്യത്തിലാണ് പെൻഷൻകാരുടെ കാര്യത്തിൽ ധനവകുപ്പ് മാറ്റം വരുത്തിയത്. പെൻഷൻകാരുടെ സമ്മതപത്രം വാങ്ങി മാത്രമേ തുക ഇൗടാക്കാവൂവെന്നും നിർദേശിച്ചിട്ടുണ്ട്. ഒരു മാസത്തെ തുകയാണ് നേരേത്ത അവരോട് സർക്കാർ ആവശ്യപ്പെട്ടിരുന്നത്.
പെൻഷൻകാരുടെ അപേക്ഷയില്ലാെത ഒരു കാരണവശാലും പെൻഷനിൽ നിന്ന് ഒരു തുകയും സംഭാവനയായി കുറവ് ചെയ്യാൻ പാടില്ലെന്ന് ധനവകുപ്പിെൻറ ഉത്തരവിൽ പറയുന്നു. അതേസമയം, സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ഒരു മാസത്തെ തുക എന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. അതിൽ കുറഞ്ഞ തുകയാണെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാമെന്നും സാലറി ചലഞ്ചായി നൽകാൻ കഴിയില്ലെന്നുമാണ് ഇപ്പോഴും നിലപാട്.
പെൻഷൻകാരുടെ അപേക്ഷ പ്രകാരം ഒരു മാസെത്തയോ അവർ സമ്മതിച്ച അത്രയുമോ പെൻഷൻ തുക അവർ സമ്മതിച്ച കാലപരിധിയിൽ ഇൗടാക്കണമെന്ന് ധനവകുപ്പ് ട്രഷറി ഒാഫിസർമാർക്ക് നിർദേശം നൽകി. ഇത് പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണം. സംഭാവന നൽകിയ തുകയുടെ രസീത് ട്രഷറിയിൽ നിന്ന് തന്നെ നൽകണം. സംഭാവന നൽകാൻ ആഗ്രഹിക്കുന്ന പെൻഷൻകാർ പ്രത്യേക അപേക്ഷഫോറം പൂരിപ്പിച്ച് ട്രഷറിയിൽ നൽകണം. ബാങ്ക് വഴി പെൻഷൻ വാങ്ങുന്നവർ ഒരു മാസത്തെ പെൻഷൻ തുകയോ സമ്മതിച്ച തുകയോ സംഭാവന നൽകുന്നതിന് അപേക്ഷ തൊട്ടുത്ത ട്രഷറിയിൽ നൽകണം. ട്രഷറി ഒാഫിസർ അത് അക്കൗണ്ടിലേക്ക് വരവ് ചെയ്യണം. പുനർനിർമാണത്തിന് 30,000 േകാടി രൂപ വേണമെന്നും 3800 കോടി രൂപ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും ഒരുമാസ വിഹിതം വഴി സമാഹരിക്കാനാണ് ലക്ഷ്യമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.