Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാലറി ചലഞ്ച്: അടിമുടി...

സാലറി ചലഞ്ച്: അടിമുടി ആശയക്കുഴപ്പം, ശമ്പളം വൈകുന്നു

text_fields
bookmark_border
Salary Challenge-kerala news
cancel

തിരുവനന്തപുരം: സുപ്രീംകോടതിവിധിയെതുടർന്ന് സാലറി ചലഞ്ചിൽ വരുത്തിയ മാറ്റം ശമ്പളവിതരണത്തെ ഭാഗികമായി തടസ്സപ്പെടുത്തി. ലക്ഷത്തോളം ജീവനക്കാരിൽ പകുതിയോളം പേർക്ക് വ്യാഴാഴ്ച ശമ്പളം ലഭിച്ചില്ല. അധ്യാപകർ അടക്കമുള്ളവർക്ക് രണ്ടുമുതൽ ശമ്പളം കിേട്ടണ്ടതാണ്. നേരേത്ത പദ്ധതിയിൽ ചേർന്ന, സമ്മതപത്രം നൽകാത്തവരുടെ ബിൽ മാറുന്നില്ലെന്ന ആേക്ഷപവുമുണ്ട്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ധനവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലേ ഇറങ്ങിയ കുറിപ്പുകളും ആശയക്കുഴപ്പം കൂട്ടി.

സമ്മതപത്രം നൽകാത്തവരുടെ ശമ്പളത്തിൽ നിന്ന് സാലറി ചലഞ്ച് തുക ഇൗ മാസം പിടിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയതോടെയാണ് ആശയക്കുഴപ്പമുണ്ടായത്. സാലറി ചലഞ്ചിൽ പെങ്കടുത്തവർ സമ്മതപത്രം നൽകണമെന്നാണ് ഒക്ടോബർ 31ന് ഇറങ്ങിയ ഉത്തരവിലുണ്ടായിരുന്നത്. ഡി.ഡി.ഒമാർ സമ്മതപത്രം വാങ്ങി സൂക്ഷിക്കാനും നിർദേശിച്ചു. ഒരു മാസത്തെ ശമ്പളം വിവിധ ഒാപ്ഷനുകളിലൂടെ നൽകിയവരിൽ നിന്ന് പ്രത്യേകം സമ്മതപത്രം വാങ്ങേണ്ടെന്നും നിർദേശിച്ചു. ഇതിനുപിന്നാെല ധനവകുപ്പ് നൽകിയ കുറിപ്പിൽ, നേരേത്ത അയച്ച ശമ്പള ബിൽ റദ്ദാക്കാനും പുതിയത് സമർപ്പിക്കാനും നിർദേശം നൽകി. സാലറി ചലഞ്ചിൽ പെങ്കടുത്തവരുടെ വിഹിതം കുറവുചെയ്ത ബില്ലുകളായിരുന്നു ഇവ.

സർക്കാർ നിർദേശത്തിനുപിന്നാലേ ബില്ലുകൾ കൂട്ടത്തോടെ റദ്ദാക്കി. പുതിയത് സമർപ്പിേക്കണ്ടിവന്നതോടെ ശമ്പളവിതരണം നടക്കാത്ത സ്ഥിതി വന്നു. വ്യത്യാസമില്ലാത്ത ബില്ലുകൾ റദ്ദാക്കേണ്ടതില്ലെന്ന പുതിയ നിർദേശം ധനവകുപ്പ് രണ്ടാമത് നൽകി. അതിനകം നല്ലൊരു ശതമാനം ബില്ലുകൾ റദ്ദാക്കിക്കഴിഞ്ഞിരുന്നു. ഇവരെല്ലാം പുതിയ ബിൽ സമർപ്പിക്കേണ്ടി വന്നു. പകരം ബിൽ പൂർണമായി നൽകിയിട്ടില്ല. അതിനിടെ, സാലറി ചലഞ്ചിൽ പെങ്കടുക്കുകയും സമ്മതപത്രം നൽകാതിരിക്കുകയും ചെയ്യുന്നവരുടെ ബിൽ പാസാക്കേണ്ടതില്ലെന്ന അനൗദ്യോഗിക നിർദേശവും ട്രഷറികൾക്ക് നൽകിയതായി ആരോപണം ഉയർന്നു.

ഇത്തരം ബിൽ വ്യാഴാഴ്ച പാസായില്ല. നേരേത്ത പദ്ധതിയിൽ ചേർന്ന, സമ്മതപത്രം നൽകാത്ത 30,000 ഒാളം പേർക്ക് തുടരണമോ എന്ന ആശയക്കുഴപ്പമുണ്ട്. ഒരു സ്ഥാപനത്തിലെ ജീവനക്കാർക്കായി ഒറ്റ ബില്ലാണ് സമർപ്പിക്കുന്നത്. സമ്മതപത്രം നൽകാത്ത ഒരാളുണ്ടെങ്കിലും ബിൽ പാസാകുന്നില്ലെന്ന പരാതിയുമുണ്ട്.

മാസശമ്പളം നൽകാൻ സാധിക്കാത്തവർക്ക് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാമെന്നാണ് പുതിയ ഉത്തരവിലും പറയുന്നത്. ഒരു മാസത്തിൽ കുറഞ്ഞ തുക സാലറി ചലഞ്ചായി സ്വീകരിക്കില്ല. കരാർ ജീവനക്കാർ അടക്കം വരുമാനം കുറഞ്ഞവർക്കും ഇങ്ങനെ ചെയ്യാം. പുതുതായി ഒരു മാസത്തെ ശമ്പളം നൽകി സാലറി ചലഞ്ചിൽ ചേരാമെന്നും ഉത്തരവിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSalary challenge
News Summary - salary challenge leads to confusion-kerala news
Next Story