നിർബന്ധിക്കുന്നുവെങ്കിൽ പിന്നെ എന്ത് ചലഞ്ച് - ഐസക്
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ച് നിർബന്ധമല്ലെന്നും താൽപര്യമുള്ളവർ പണം നൽകിയാൽ മതിയെന്നും മന്ത്രി തോമസ് ഐസക്. നിർബന്ധിക്കുന്നുവെങ്കിൽ പിന്നെ എന്ത് ചലഞ്ചാണ്. സർക്കാർ ജീവനക്കാരുടെ ന്യായമായ പരാതികൾ പരിശോധിക്കും. ഇക്കാര്യത്തിൽ ഉചിത പരിഹാരം നൽകും. ശമ്പളം നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് സാവകാശം നൽകുന്ന കാര്യവും പരിഗണിക്കുമെന്നും ഐസക് പറഞ്ഞു.
ജി.എസ്.ടി യിൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ, താൽകാലികമായി, ഏതാനും ചരക്കിൽ നിശ്ചിത കാലത്തേക്ക് സെസ് പിരിക്കാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും ഇത് പിരിക്കും. ജയ്റ്റ്ലിയാണ് ഇൗ ആശയം മുന്നോട്ട് വച്ചത്. തുക കേരളത്തിന് നൽകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
സെസ് സമ്പ്രദായത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജി സുപ്രീ കോടതിയിലുണ്ട്. ഇതിെൻറ വിധി കൂടി ആശ്രയിച്ചിരിക്കും ഇത്. അടുത്ത ജി.എസ്.ടി കൗൺസിൽ ഈ വിഷയം ചർച്ച ചെയ്യുമെന്നും െഎസക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.