സാലറി ചലഞ്ച്: വകുപ്പ് തലവന്മാരും ഉത്തരവിറക്കി; സമ്മർദമെന്ന് സംഘടനകൾ
text_fieldsതിരുവനന്തപുരം: സാലറി ചലഞ്ചിെൻറ പേരിലെ സർക്കാർ ശാഠ്യത്തിനെതിരെ സർക്കാർ ഒാഫിസുകളിൽ പ്രതിപക്ഷ സംഘടനകളുടെ കാമ്പയിൽ തുടങ്ങിയതിന് പിന്നാലെ മാസശമ്പളം ആവശ്യപ്പെട്ട് വകുപ്പ് തലവന്മാരും ഉത്തരവിറക്കിത്തുടങ്ങി. സാേങ്കതിക വിദ്യാഭ്യാസം, പഞ്ചായത്ത്, സഹകരണം വകുപ്പുകളിലെ മേലധികാരികളുടെ ഉത്തരവുകളാണ് ബന്ധപ്പെട്ട ഒാഫിസുകളിലെത്തിയത്. സ്ഥലംമാറ്റമടക്കം നിശ്ചയിക്കുന്ന വകുപ്പ് തലവെൻറ ഉത്തരവ് കാട്ടി ജീവനക്കാരിൽ സമ്മർദം ചെലുത്താനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം.
ഭരണാനുകൂല സംഘടനകളുടെ പ്രതിനിധികൾ മേലധികാരികളായ ഒാഫിസുകളിൽ വലിയ സമ്മർദമുണ്ടെന്നും ജീവനക്കാർ പറയുന്നു. സർക്കാറിെൻറ നല്ല ഉദ്ദേശ്യത്തോടെയുള്ള സംരംഭത്തെ സംഘടിതമായി തകർക്കാൻ ശ്രമിക്കുന്നുവെന്നാണ് ഭരണാനുകൂല സംഘടനകൾ ആരോപിക്കുന്നത്. അതേസമയം കഴിയുന്ന തുക സംഭാവന ചെയ്ത് എല്ലാ ജീവനക്കാർക്കും സാലറി ചലഞ്ചിൽ പെങ്കടുക്കാനുള്ള അവസരമൊരുക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്.
ദുരിതാശ്വാസ ഫണ്ട്; ആരെയും നിർബന്ധിക്കില്ല –ഇ.പി. ജയരാജന്
തലശ്ശേരി: പ്രളയദുരിതാശ്വാസത്തിലേക്ക് ഒരാളെയും നിര്‍ബന്ധിച്ച് പിരിവെടുക്കുന്നില്ലെന്ന് മന്ത്രി ഇ.പി. ജയരാജന് പറഞ്ഞു. നിര്‍ബന്ധപിരിവ് സര്‍ക്കാര്‍ നയമല്ല. കേരളത്തിെൻറ ഇന്നത്തെ ദുഃഖവും അവസ്ഥയും കണ്ടാല്‍ ഏത് മലയാളിയുടെ കരളാണ് അലിയാത്തതെന്നും ജയരാജന് പറഞ്ഞു. തലശ്ശേരി കോഓപറേറ്റിവ് റൂറല്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ ദുരിതാശ്വാസനിധി ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിസ്സഹായരായി വെറുംകൈയോടെ നിൽക്കുന്ന ജനതക്ക് ജീവിതമുണ്ടാക്കിക്കൊടുക്കുകയാണ് സര്‍ക്കാർ ചെയ്യുന്നത്. ജനങ്ങളുടെ പിന്തുണ കരുത്തും ആത്മവിശ്വാസവും പകരുന്നതാണ്. ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കണമെന്ന അഭ്യര്‍ഥനക്ക് നല്ല പ്രതികരണമാണുണ്ടായത്. ഇന്നത്തെ ഐക്യത്തോടെ മുന്നോട്ടുപോയാല്‍ കേരളത്തെ തോല്പിക്കാന് ഒരു ശക്തിക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.