Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാലറി ചലഞ്ച്:...

സാലറി ചലഞ്ച്: കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ

text_fields
bookmark_border
rupees
cancel


തിരുവനന്തപുരം: ഒരുമാസത്തെ ശമ്പളം അഞ്ച് ഘട്ടമായി പിടിക്കുന്നതിനെതിരെ അനുകൂല ിച്ച് ഭരണാനുകൂല സംഘടനകളും എതിർത്ത് പ്രതിപക്ഷ സംഘടനകളും. സർക്കാർ നടപടിക്കെ തിരെ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ സൂചന നൽകി. സംഘടനാ നേതാക്കളുടെ യോഗം വ്യാഴാഴ്ച അവർ വിളിച്ചിട്ടുണ്ട്.

അതേസമയം, എൻ.ജി.ഒ യൂനിയൻ, കെ.എസ്.ടി.എ അടക്ക ം ഇടത് അനുകൂല സംഘടനകൾ സർക്കാർ നിർദേശം സ്വാഗതം ചെയ്തു. ശമ്പളം പിടിക്കുന്നതിൽ ഡേ ാക്ടർമാരെ ഉൾപ്പെടുത്തിയതിൽ കെ.ജി.എം.ഒ.എ പ്രതിഷേധിച്ചു.

തൃശൂര്‍/തിരുവനന്തപുരം/കോഴ ിക്കോട്: കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും പൊലീസുകാരുടെയുമടക ്കമുള്ളവരുടെ ശമ്പളം പിടിച്ചുവാങ്ങാനുള്ള സര്‍ക്കാർ തീരുമാനം കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്നും സാലറി ചലഞ്ചിനെ യു.ഡി.എഫ് എതിര്‍ക്കുമെന്നും കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം.പി. പ്രളയകാലത്ത് സാലറി ചലഞ്ചിലൂടെ സമാഹരിച്ച പണം ദുര്‍വിനിയോഗം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു.

സ്പ്രിൻക്ലര്‍ വിവാദത്തില്‍ സംശയങ്ങള്‍ക്ക് മറുപടി പറയാത്ത പിണറായി വിജയെൻറ നിലപാട് മുഖ്യമന്ത്രിപദത്തിന് യോജിച്ചതല്ല; ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണം. കോടതി പോലും സംശയം പ്രകടിപ്പിച്ച വിഷയത്തിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്കും അഭിപ്രായ വ്യത്യാസമുണ്ട്. സ്പ്രിൻക്ലര്‍ കമ്പനിയുമായി പിണറായി വിജയെൻറ മകള്‍ വീണയുടെ കമ്പനിക്ക് ബന്ധമുണ്ടോയെന്ന ആക്ഷേപത്തിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സാലറി ചലഞ്ചിൽനിന്ന് ആരോഗ്യപ്രവർത്തകരെ ഒഴിവാക്കിയില്ലെങ്കിൽ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ, ആേരാഗ്യവകുപ്പിലെ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ, ഇൻഷുറൻസ് മെഡിക്കൽ ഓഫിസർമാരുടെ സംഘടനയായ കെ.ജി.ഐ.എം.ഒ.എ എന്നീ സർക്കാർ ഡോക്ടർമാരുടെ സംഘടനകൾ ചേർന്ന് ആരോഗ്യമേഖയിൽ സംയുക്ത പ്രതിഷേധ ദിനവും കരിദിനവും ആചരിക്കുമെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ. ആരോഗ്യപ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറക്കുന്ന സംസ്ഥാന സർക്കാറിെൻറ തീരുമാനം ഉടൻ പിൻവലിക്കണെമന്നും സംഘടന ആവശ്യപ്പെട്ടു.

ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും ശമ്പളം കുറക്കരുതെന്ന് സുപ്രീംകോടതിയുടെയും കേന്ദ്രസർക്കാറിെൻറയും ഉത്തരവിെൻറ നഗ്നമായ ലംഘനമാണിത്. ജീവൻ തൃണവത്ഗണിച്ചാണ് ഓരോ ഡോക്ടറും കഷ്ടപ്പെടുന്നത്. ജനങ്ങൾക്കും സമൂഹത്തിനും വേണ്ടി പോരാടുന്ന ഈ അവസരത്തിൽ ആരോഗ്യപ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറക്കുന്നത് പ്രതിഷേധാർഹമാണെന്ന് കെ.ജി.എം.സി.ടി.എ ചൂണ്ടിക്കാട്ടി.

ശമ്പളം പിടിച്ചെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എതിർപ്പുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ രംഗത്ത്. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് വി.കെ. അജിത്കുമാർ, ജന.സെക്രട്ടറി എം. സലാഹുദ്ദീൻ, കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് അബ്ദുല്ല വാവൂർ, ജനറൽ സെക്രട്ടറി കരീം പടുകുണ്ടി, കെ.എ.ടി.എ ജനറൽ സെക്രട്ടറി എ.വി. ഇന്ദുലാൽ, പ്രസിഡൻറ് ഡോ.എൻ.ഐ. സുധീഷ് കുമാർ, ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ആർ. അരുൺ കുമാർ, അനിൽ എം. ജോർജ്, ഡോ. ജോഷി ആൻറണി, കെ.ടി. അബ്ദുൽ ലത്തീഫ്, എ.എച്ച്.എസ്.ടി.എ ജനറല്‍ സെക്രട്ടറി എസ്. മനോജ്, സി.പി.െഎ അനുകൂല സംഘടനയായ എ.കെ.എസ്.ടി.യു പ്രസിഡൻറ് എൻ. ശ്രീകുമാർ, ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ എന്നിവർ പ്രതിഷേധിച്ചു.

ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ. സർക്കാറിെൻറ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോൾ പിടിച്ചെടുത്ത തുക തിരിച്ചു നൽകുമെന്നത് വെറും തന്ത്രമാണ്. ഒന്നര വർഷമായി ലഭിക്കേണ്ട മൂന്നു ഗഡു ക്ഷാമബത്തയിൽ ഒന്നുപോലും അനുവദിക്കാനാവാത്ത സ്ഥിതിയിൽ തുക തിരിച്ചുനൽകൽ സമീപഭാവിയിലൊന്നും സാധ്യമാവില്ല. ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിന്മാറണമെന്നും എച്ച്.എസ്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGovernment officeSalary challenge
News Summary - Salary challenge issue-Kerala news
Next Story