ശമ്പളം പിടിക്കൽ: ദേവസ്വം ബോർഡ് ഉത്തരവിനെതിരെ ഹരജി
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ക്ഷേത്ര പുനരുദ്ധാരണത്തിനുമായി ശമ്പളത്തിൽനിന്നും ഉത്സവബത്തയിൽനിന്നും പണം പിടിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ ഉത്തരവിനെതിരായ ഹരജി ഹൈകോടതി ദേവസ്വം ബെഞ്ചിെൻറ പരിഗണനക്ക് വിട്ടു. സ്വമേധയാ ജീവനക്കാർ ഉദ്ദേശിക്കുന്നവിധം നൽകേണ്ട സംഭാവന നിർബന്ധപൂർവം പിരിച്ചെടുക്കാനുള്ള നിയമവിരുദ്ധ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മുൻകൂർ നോട്ടീസില്ലാതെയും ദേവസ്വം ബോർഡിലെ തൊഴിലാളി സംഘടനയുമായി ചർച്ച നടത്താതെയും ഏകപക്ഷീയമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹരജിയിൽ പറയുന്നു. പ്രളയം രൂക്ഷമായി ബാധിച്ച മാവേലിക്കര, അമ്പലപ്പുഴ, ഹരിപ്പാട്, ആറന്മുള, വടക്കൻ പറവൂർ, ചെങ്ങന്നൂർ, തിരുവല്ല തുടങ്ങിയവിടങ്ങളിൽനിന്ന് ഒേട്ടറെ ജീവനക്കാർ ദേവസ്വം ബോർഡിനുകീഴിൽ ജോലി ചെയ്യുന്നുണ്ട്. ഏറെ ബുദ്ധിമുട്ടിൽ നിൽക്കുന്ന ഇവരിൽനിന്ന് നിർബന്ധിത സംഭാവന പിരിക്കൽ നടത്തുകയാണ്.
നിയമത്തിെൻറ പിൻബലമില്ലാത്ത നടപടിയാണിത്. ഇതുസംബന്ധിച്ച് സംഘടന നൽകിയ നിവേദനത്തിൽ ഒരു നടപടിയുമുണ്ടായിട്ടില്ല. ഇൗ സാഹചര്യത്തിൽ കോടതി ഇടപെടണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.