Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ജെ. ജോസഫിനെ...

പി.ജെ. ജോസഫിനെ പിന്തുണച്ച് യൂത്ത് ഫ്രണ്ട് എം

text_fields
bookmark_border
Saji-Manga-Kadamban
cancel

കോട്ടയം: ലോക്സഭ സീറ്റ് വിഷയത്തിൽ പി.ജെ. ജോസഫിനെ പിന്തുണച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സജി മഞ ്ഞക്കടമ്പൻ. സ്റ്റിയറിങ് കമ്മിറ്റിയിൽ ജോസഫിനെതിരെ ശക്തമായ വികാരമുയർന്നെന്ന ജോസ് കെ. മാണിയുടെ പ്രസ്താവന ശര ിയല്ല. കമ്മിറ്റിയിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് ഒരു ചർച്ചയും നടന്നില്ല. ചെയർമാനെ ചുമതല ഏൽപിെച്ചന്ന് പറഞ്ഞ് ചർച്ച ഒഴിവാക്കുകയായിരുന്നു. പി.ജെ. ജോസഫിന് സീറ്റ് നൽകാൻ മാണി തീരുമാനിച്ചിരുന്നു. ഇത് പാർട്ടിയിലെ ചിലർ ചേർന്ന് വെട്ടുകയായിരുന്നുെവന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിയിലെ ഭിന്നത ഒഴിവാക്കാൻ ജോസഫിന് സീറ്റ് നൽകണമായിരുന്നു. കോട്ടയത്ത് തോമസ് ചാഴികാടൻ പരാജയപ്പെട്ടാൽ ഉത്തരവാദിത്തം പാർട്ടിക്കായിരിക്കും. പാർലമെൻറി പാർട്ടി യോഗത്തിൽ ജോസഫ് മത്സരിക്കാനുള്ള താൽപര്യം അറിയിച്ചിരുെന്നന്നും സി.എഫ്. തോമസ് പിന്താങ്ങി എന്നുമാണ് അറിയാനായത്. യൂത്ത് ഫ്രണ്ടിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് ചെയർമാന് കത്ത് നൽകിയിരുന്നു. എന്നാൽ, പി.ജെ. ജോസഫ് മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചാൽ തങ്ങൾക്ക് സീറ്റ് വേണ്ടെന്നും പറഞ്ഞിരുന്നു. ജില്ല നേതൃത്വത്തിലെ ചിലരെ കൂട്ടുപിടിച്ച് രാത്രി നിവേദനം എഴുതിവാങ്ങിച്ചത് നാടകീയമായിരുന്നു.

എം.എൽ.എമാർ മത്സരിക്കുന്നതും മണ്ഡലം മാറി മത്സരിക്കുന്നതുമൊക്കെ സാധാരണമാണ്. പാർട്ടിക്കുള്ളിലെ ചില സമ്മർദങ്ങൾ പാർട്ടി ചെയർമാന് മാനിക്കേണ്ടി വന്നു. പാർട്ടി വർക്കിങ് ചെയർമാൻ സീറ്റ് ചോദിച്ചാൽ നൽകണമായിരുന്നു എന്തുകൊണ്ട് നൽകിയില്ലെന്ന് അറിയില്ല.
വ്യാജ കമ്പിനി രൂപവത്കരിച്ച് 20 ലക്ഷം രൂപ താൻ തട്ടിയെടുെത്തന്ന ആരോപണവും വിജിലൻസ് കേസും രാഷ്ട്രീയപ്രേരിതമാണ്. തന്നെ അപമാനിക്കാനുള്ള രാഷ്ട്രീയ പ്രതിയോഗികളുടെ നീക്കമാണ് കേസിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pj josephkerala newsmalayalam newskearala congress mSaji Manga Kadamban
News Summary - Saji Manga Kadamban PJ Joseph -Kerala News
Next Story