Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്റ്റേഷൻവളപ്പിൽ...

സ്റ്റേഷൻവളപ്പിൽ കുഴഞ്ഞു വീണ് മരിച്ച സജീവന്‍റെ ശരീരത്തിൽ എട്ട് പരിക്കുകൾ: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

text_fields
bookmark_border
sajeevan custody death, Vadakara custody death
cancel

വടകര: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ 11 പാടുകൾ ഉള്ളതായാണ് കണ്ടെത്തൽ. ഇതിൽ എട്ട് പരിക്കുകൾ പോസ്റ്റുമോർട്ടം നടക്കുന്നതിന് 24 മണിക്കൂറിനുള്ളിൽ ഉണ്ടായതാണ്.

റിപ്പോർട്ട് പുറത്തുവന്നതിന് പിറകെ വടകര എസ്.ഐ എം. നിജേഷ്, സിവിൽ പൊലീസ് ഓഫിസറും സംഭവ ദിവസം വയർലെസ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രജീഷ് എന്നിവരെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച് കേസെടുത്തു.

ജൂലൈ 21ന് രാത്രി 11ഓടെയാണ് കല്ലേരി സ്വദേശി താഴെ കോലോത്ത് സജീവൻ (32) പൊലീസ് കസ്റ്റഡിയിൽനിന്ന് ഇറങ്ങിയ ശേഷം സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണു മരിച്ചത്. പരിക്കുകൾ സ്റ്റേഷനിലെ മർദനം കൊണ്ടുണ്ടായതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മരണകാരണം ഹൃദയാഘാതമാണെങ്കിലും മരണത്തിലേക്ക് എത്തിച്ചത് മർദനത്തെ തുടർന്നുണ്ടായ വൈകാരിക സമ്മർദമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

65 സാക്ഷികളുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. 12 ശാസ്ത്രീയ തെളിവുകളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. എസ്.ഐയെയും പൊലീസുകാരനെയും പ്രതികളാക്കിയതോടെ ഇരുവരെയും കണ്ടെത്താൻ വീടുകളിൽ ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sajeevan deathPolice Custody
News Summary - Sajeevan Police Custody death: eight injuries on his body
Next Story