Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസി...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ശ്യാമളയുടെയും ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും

text_fields
bookmark_border
pk-shyamala
cancel
കണ്ണൂർ: ആന്തൂർ ബക്കളത്തെ കൺെവൻഷൻ സെൻററിന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്ര വാസി വ്യവസായി സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവത്തിൽ ആന്തൂർ നഗരസഭ ചെയർപേഴ്സൻ പ ി.കെ. ശ്യാമളയുടെയും സസ്പെൻഷനിലായ ആന്തൂർ നഗരസഭ സെക്രട്ടറി, അസിസ്റ്റൻറ് എൻജി നീയർ, രണ്ട് ഒാവർസിയർമാർ എന്നിവരുടെയും മൊഴിയെടുക്കും. സാജെൻറ ഭാര്യ ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്. കണ്ണൂർ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സാജെൻറ മരണത്തിനുകാരണം കൺെവൻഷൻ സെൻററിന് അനുമതി നിഷേധിച്ചതാണെന്നും പി.കെ.ശ്യാമളയും ഉദ്യോഗസ്ഥരും മാനസികമായി പീഡിപ്പിച്ചെന്നും സാജെൻറ ഭാര്യ വളപട്ടണം എസ്.െഎക്ക് മൊഴി നൽകിയിരുന്നു. വളപട്ടണം എസ്.െഎയും പുതിയ അന്വേഷണ സംഘത്തിലുണ്ട്. നഗരസഭയിലെ രേഖകൾ അന്വേഷണ സംഘം പരിശോധിക്കും. സാജെൻറ ഡയറിക്കുറിപ്പുകൾ ഉണ്ടെങ്കിൽ അവ കണ്ടെത്തുന്നതിനും ശ്രമമുണ്ട്.

അന്വേഷണത്തിനു മുന്നോടിയായി ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് ഇന്നലെ ജില്ല പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ധർമശാലയിൽ നടത്തിയ വിശദീകരണ യോഗത്തിൽ പി.കെ. ശ്യാമളക്ക് വീഴ്ച പറ്റിയതായി സി.പി.എം സമ്മതിച്ചിരുന്നു. ശ്യാമള രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതിനുപുറമെ പാർട്ടി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി വിഷയത്തിൽ നടപടിയെടുത്തേക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimPK Shyamalasajan suicide
News Summary - sajan suicide
Next Story