Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎല്ലാ അനുമതിയും...

എല്ലാ അനുമതിയും നേടിയാലും ഉപദ്രവം തന്നെ ഉപദ്രവം

text_fields
bookmark_border
nk-muhammed
cancel

കേരളത്തിലെ ഏറ്റവും വലിയ കൺവെൻഷൻ സെൻറർ പണിയാനിറങ്ങിയതാണ് പ്രമുഖ ഹോട്ടൽ വ്യവ സായിയും സംരംഭകനുമായ എൻ.കെ. മുഹമ്മദ്. കോഴിക്കോട് ജില്ലയിൽ കൊടുവള്ളിക്കടുത്ത്  കിഴക്കോത്ത് പഞ്ചായത്തിലാണ് 20 ഏക്കറിൽ ട്രേഡ് സെൻറർ അടക്കം 120 കോടിയുടെ ബൃഹത് പദ് ധതി വിഭാവനം ചെയ്തത്. 40 കോടി രൂപ ഇതിനകം മുടക്കിക്കഴിഞ്ഞു. അപ്പോഴാണ് പഞ്ചായത്ത് മ ുതൽ ജില്ല കലക്ടറുടെ ഓഫിസിൽ നിന്നുവരെ പാര വരുന്നത്. അങ്ങനെ പദ്ധതി മുടങ്ങി. ഇനിയെ ന്ത് എന്ന ചോദ്യത്തിനു മുന്നിൽ ഏത് സംരംഭകനും പകച്ചുപോകുന്ന സാഹചര്യം.

എന്നാൽ, മ ുഹമ്മദ് തോൽക്കാൻ തയാറായില്ല. നിശ്ചയദാർഢ്യം കൈമുതലാക്കി കോടതിയിൽ നിയമ പോരാട ്ടത്തിന് ഒരുങ്ങുകയാണ് അദ്ദേഹം. നാലഞ്ചു വർഷം മുമ്പ് തുടങ്ങിയ നിർമാണ പ്രവൃത്തി കഴി ഞ്ഞവർഷം പൂർത്തിയാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാൽ, അധികൃതർ മന ഃപൂർവം ഉടക്കുകൾ തുടർന്നു. ഒരു വർഷം പാഴായി. വൻതുകയുടെ ബാധ്യതയാണ് ഇപ്പോൾ പ്രതിദ ിനം ഉണ്ടാകുന്നത്. നിരവധി തൊഴിലവസരങ്ങളും ടൂറിസം രംഗത്ത് വലിയ സംഭാവനകളും അർപ്പ ിക്കാനുള്ള സ്ഥാപനമാണ് പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത്.

3000 പേരെ ഉൾക്കൊള്ളാ നാകുന്ന പ്രധാന കൺവെൻഷൻ സെൻററും കോൺഫറൻസ് ഹാളുകളും 300 മുറികളും ഉൾപ്പെട്ട പദ്ധതി യാണിത്. 1.25 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം. 1000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാവും. ഇത് യഥാർഥത്തിൽ ആന്തൂർ മോഡലിനും അപ്പുറമല്ലേയെന്ന് കേരളത്തിലെ ടൂറിസം മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ പുറപ്പെട്ട എൻ.കെ. മുഹമ്മദ് ചോദിക്കുന്നു. ‘‘സഹിക്കുകതന്നെ. അല്ലാതെന്തു ചെയ്യും? പക്ഷേ, ഞാൻ പിന്നോട്ടില്ല. കേരളത്തിൽ നിക്ഷേപകർ വരാത്തതിനു കാരണം ഇതുതന്നെയാണ്. എല്ലാ അനുമതികൾ നേടിയാലും ഉപദ്രവംതന്നെ ഉപദ്രവം. ഇതിൽനിന്ന് കേരളത്തിന് മോചനം വേണം’’ -അദ്ദേഹം പറഞ്ഞു.

‘വട്ടംകറക്കൽ’ വകുപ്പുകൾ; കുരുങ്ങുന്നത് ജീവനുകൾ
(ചിലയിടത്ത് ഉദ്യോഗസ്ഥരുടെ പിടിവാശി, മറ്റ് ചിലയിടത്ത് ജനപ്രതിനിധികളുടെയും)
വയനാട് കൽപറ്റ ടൗണിൽ 45 സെൻറ് സ്ഥലത്ത് കെട്ടിട സമുച്ചയമുണ്ടാക്കിയ പടിഞ്ഞാറത്തറ സ്വദേശിയായ പ്രവാസിക്ക് നഗരസഭ ഉദ്യോഗസ്ഥരുടെ കടുംപിടിത്തം മൂലം നഷ്ടമായത് കോടികൾ. സർക്കാറിന് നികുതിയിനത്തിൽ നഷ്ടം 10 ലക്ഷത്തിലേറെ രൂപ. നിയമം പാലിച്ച് നിർമാണം നടത്തിയ പ്രവാസി രണ്ടു വർഷം വട്ടംകറങ്ങി, ഒടുവിൽ ഹൈകോടതിയെ സമീപിച്ചാണ് കെട്ടിടത്തിന് പെർമിറ്റ് നേടിയത്. പ്രവാസിയുെട ഹരജിയിൽ അതിവേഗമാണ് കോടതി തീർപ്പു കൽപിച്ചത്. അതുകൊണ്ട് കെട്ടിടം വാടകക്ക് നൽകാനായി.

2014ലാണ് കെട്ടിടം നിർമിക്കാനുള്ള ആഗ്രഹവുമായി നഗരസഭയിൽ പ്ലാൻ നൽകിയത്. ഓഫിസിൽ പലവട്ടം കയറിയിറങ്ങേണ്ടി വന്നു അതൊന്ന് പാസായിക്കിട്ടാൻ. 21 മീറ്റർ ഉയരമുള്ള കെട്ടിടം പണിയാനുള്ള പ്ലാനിൽ 17.90 മീറ്റർ നിർമിച്ചു. ഇതിന് 9-10 കോടി രൂപ ചെലവ് വന്നു. തുടർന്നാണ് ദുരിതം തുടങ്ങുന്നത്. നമ്പർ കിട്ടാനുള്ള നെട്ടോട്ടം. രാഷ്ട്രീയക്കാർ കക്ഷിഭേദമന്യേ കൂടെനിന്നെങ്കിലും ഉദ്യോഗസ്ഥർ കനിഞ്ഞില്ല. ജില്ലാ കലക്ടർ 16 മീറ്റർ ഉയരം മതി എന്ന ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നായിരുന്നു നഗരസഭയുടെ മറുപടി. എന്നാൽ, ആ ഉത്തരവിന് മുമ്പാണ് നഗരസഭ കെട്ടിടത്തിന് പ്ലാൻ അനുവദിച്ചതെന്ന പ്രവാസിയുടെ വാദം അംഗീകരിച്ചില്ല.

ആവശ്യം അവനവേൻറതായതുകൊണ്ട് ഉദ്യോഗസ്ഥർക്ക് പിന്നാലെ നടക്കുന്നതിൽ ഒരു മടിയും കാണിച്ചില്ല. രണ്ടു വർഷത്തിലേറെ അങ്ങനെ നടന്നതിനൊടുവിൽ ജില്ലാ കലക്ടർക്ക് നഗരസഭ സെക്രട്ടറി ഫയൽ കൈമാറി. കലക്ടർ ഫയൽ സെക്രട്ടറിക്ക് തന്നെ മടക്കി. അങ്ങനെ എല്ലാ വഴികളും മുട്ടിയപ്പോഴാണ് മൂന്നു മാസം മുമ്പ് കോടതിയെ ശരണം പ്രാപിച്ചത്. കോടതി അനുകൂലമായി വിധിച്ചു. നീതിപീഠം കൂടെ നിന്നതുകൊണ്ട് മാത്രം പ്രവാസിയുടെ നീണ്ട നാളത്തെ സ്വപ്നം പൂവണിഞ്ഞു. ശരിയായ ഒരു കാരണവുമില്ലാതെ, ഉദ്യോഗസ്ഥ വാശിയിലും നിയമത്തിെൻറ നൂലാമാലയിലും കുടുങ്ങി രണ്ടുവർഷത്തെ വാടകയും വരുമാനവും നഷടപ്പെട്ടത് മിച്ചം.

കെട്ടിടങ്ങൾക്ക് പ്ലാൻ അനുവദിക്കുന്ന തദ്ദേശസ്്ഥാപനങ്ങൾ അതേ പ്ലാനിൽ പിടിച്ചാണ് പിന്നീട് അനുമതികൾ നീട്ടിക്കൊണ്ടു പോകുന്നത്. വർഷങ്ങൾ കാത്തിരുന്ന് സംരംഭം തന്നെ ഉപേക്ഷിച്ചവരും ഉണ്ട്. കെട്ടിട നമ്പർ കിട്ടണെമങ്കിൽ പണം തന്നെയാണ് എളുപ്പ വഴിയെന്ന് തിരിച്ചറിഞ്ഞാലും അധികൃതർ വട്ടംകറക്കും. ചിലയിടത്ത് ഉദ്യോഗസ്ഥരാണെങ്കിൽ മറ്റ് ചിലയിടത്ത് ജനപ്രതിനിധികളാണ് വില്ലന്മാരാകുന്നത്. ആന്തൂർ മോഡൽ അവിടെമാത്രം ഒതുങ്ങുന്നതല്ലെന്നും സർവവ്യാപിയാണെന്നുമാണ് സംരംഭകരുടെ ജീവിതാനുഭവങ്ങൾ നൽകുന്ന പാഠം.

പാർട്ടി സെക്രട്ടറി സമക്ഷം മെഹ്റൂഫ് എന്ന ‘ക്യൂബ മുകുന്ദൻ’

രാഷ്ട്രീയ പ്രവർത്തനം അനുവദനീയമല്ലാത്ത പ്രവാസ ഭൂമിയിലെത്തുേമ്പാഴും നെഞ്ചു നിറയെ പാർട്ടിയെ സൂക്ഷിക്കുന്ന മനുഷ്യരെ കാണുേമ്പാഴാണ് അറബിക്കഥ എന്ന സിനിമയിൽ നടൻ ശ്രീനിവാസൻ അവതരിപ്പിച്ച ക്യൂബ മുകുന്ദൻ െവറുമൊരു സിനിമാ കഥാപാത്രമല്ലെന്ന് ബോധ്യമാവുക. പാർട്ടിക്കും അനുബന്ധ സംരംഭങ്ങൾക്കുമുള്ള സംഭാവനകൾ അയച്ച ശേഷം മാത്രം വീട്ടിലേക്ക് പണമയക്കുന്ന, ഒാൺലൈനിലും ഒാഫ്ൈലനിലും പാർട്ടിയെ ന്യായീകരിക്കുന്ന, കണ്ണാടി നോക്കി മുദ്രാവാക്യം മുഴക്കുന്ന പച്ച, ചുവപ്പ്, കാവി, മൂവർണ കൊടികൾ നെഞ്ചേറ്റുന്ന നൂറു കണക്കിന് മനുഷ്യരുണ്ട് ഒാരോ ഗൾഫ് നാടുകളിലും.

ജോലിചെയ്യുന്ന രാജ്യത്തെ നിയമങ്ങൾ ലംഘിക്കാതെ സംഘടനാ ജീവിതവും സാമൂഹിക സാംസ്കാരിക പ്രവർത്തനവും മുന്നോട്ടു കൊണ്ടുപോവുന്ന ആ മനുഷ്യരുടെ ആത്മാർഥതയും ജനസേവന മനസ്സും തിരിച്ചറിഞ്ഞ് ഇവിടുത്തെ ഭരണകൂടവും അധികാരികളും പലപ്പോഴും പ്രോത്സാഹനങ്ങളും പിന്തുണയുമായി മുന്നോട്ടു വരാറുമുണ്ട്. എന്നാൽ, അവർ ജീവനും ജീവിതവും കൊടുക്കുന്ന സ്വന്തം പ്രസ്ഥാനങ്ങളിൽനിന്ന് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ പ്രവാസികളെ ചെറുതായൊന്നുമല്ല വേദനിപ്പിക്കുന്നത്.

സി.പി.എമ്മിെൻറ റാസൽഖൈമയിലെ മുഖങ്ങളിലൊന്നാണ് റാക് ചേതന പ്രസിഡൻറും കോ ഒാർഡിനേഷൻ കമ്മിറ്റി അംഗവുമായ പാനൂർ ചെണ്ടയാട് സ്വദേശി മെഹ്റൂഫ്. പാർട്ടിക്ക് വേണ്ടി ജീവിക്കുകയും പാർട്ടിയിൽ നിന്ന് തിക്താനുഭവങ്ങൾ നേരിടേണ്ടി വരികയും ചെയ്യുന്ന ക്യൂബ മുകുന്ദേൻറതിന്  സമാനമാണ് മെഹ്റൂഫിെൻറ ജീവിതാനുഭവം. എം.എസ്.എഫിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ഇദ്ദേഹം പ്രവാസ കാലത്താണ് ഇടതുപക്ഷം ചേർന്ന് നടപ്പു തുടങ്ങിയത്. 28 വർഷമായി പ്രവാസി. ഒപ്പമുണ്ടായിരുന്ന സഖാക്കളിലൊരാൾ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയി ആരംഭിച്ച ബിസിനസിൽ ഒരു മടിയുമില്ലാതെ പങ്കുചേർന്നു മെഹ്റൂഫ്.

എറണാകുളം നഗരത്തിൽ ചെറിയ മട്ടിൽ ആരംഭിച്ച സ്ഥാപനം വളരുകയും പാർട്ണർമാർ തമ്മിൽ തർക്കങ്ങളുണ്ടാവുകയും ചെയ്ത ഘട്ടത്തിലും പ്രശ്നപരിഹാരത്തിന് പാർട്ടിയിൽ വിശ്വസിച്ച് മുന്നോട്ടു പോകുവാനായിരുന്നു തീരുമാനം. പ്രവാസി ഘടകത്തിെൻറ നിർദേശമനുസരിച്ച് അവധിക്ക് നാട്ടിൽ ചെന്നപ്പോൾ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജെൻറ കത്തുമായി എറണാകുളം ജില്ലാ കമ്മിറ്റി മുഖേന മധ്യസ്ഥ ചർച്ചക്ക് പോയി. പാനൂർ ലോക്കൽ കമ്മിറ്റിയെ പ്രതിനിധാനംചെയ്ത് സഖാക്കൾ നൗഷാദും കുമാരൻ മാഷും ഒപ്പം ചെന്നു.

എറണാകുളം ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയത് റിനീഷ് എന്നു പേരുള്ള പ്രാദേശിക നേതാവിനെ. ഇരുപക്ഷത്തിനും കാര്യങ്ങൾ പറയാനുണ്ടെന്നിരിക്കെ തെൻറ വാദങ്ങൾ കേൾക്കാനോ കണക്കുകൾ പരിശോധിക്കാനോ പാർട്ടി നിയോഗിച്ച മധ്യസ്ഥൻ കൂട്ടാക്കിയതേയില്ലെന്ന് മെഹ്റൂഫ് പറയുന്നു. കണ്ണൂരിൽനിന്ന് പോയ സഖാക്കൾ ഇടപെട്ടതിനെ തുടർന്ന് സ്ഥാപനത്തിെൻറ തുടക്കം മുതലുള്ള കണക്കുകൾ ഒാഡിറ്റ് ചെയ്ത് അതിെൻറ അടിസ്ഥാനത്തിൽ പങ്കാളിത്തം പിരിയാൻ ധാരണയായി. ഒരു മാസത്തിനകം ഇതു തീർപ്പാക്കാനായിരുന്നു ധാരണയെങ്കിലും അത് നീണ്ടുപോയി.

ഒടുവിൽ മധ്യസ്ഥൻ നിശ്ചയിച്ച സമയത്തിനനുസരിച്ച് യു.എ.ഇയിൽനിന്ന് കൊച്ചിയിൽ ചെന്നെങ്കിലും കണക്കുകൾ പരിശോധിക്കുന്നതിനുപകരം സ്ഥാപനത്തിലെ ഒാഹരിയും അവകാശങ്ങളും ഒരു വനിത ഉൾപ്പെടെ രണ്ട് പാർട്ണർമാർക്ക് എൻ.ഒ.സി നൽകി പിരിഞ്ഞു പോകുവാനാണ് ‘വിധി പ്രസ്താവ’മുണ്ടായത്. തികച്ചും അന്യായമായ ഇൗ തീരുമാനത്തിന് വഴങ്ങേണ്ടതില്ലെന്ന് കണ്ണൂരിൽനിന്ന് വന്ന പാർട്ടി പ്രതിനിധികൾ കൂടി തീർത്തു പറഞ്ഞ ശേഷമാണ് സംഭവം കോടതിയിലേക്ക് നീക്കാൻ മെഹ്റൂഫ് തീരുമാനിക്കുന്നത്. എന്നാൽ, പലവട്ടം അടിക്കാൻ ഒാങ്ങുകയും പെണ്ണുകേസിൽ കുടുക്കി അകത്താക്കുമെന്നും ഹജ്ജ് യാത്ര മുടക്കുമെന്നും ഭീഷണി മുഴക്കുകയാണ് മധ്യസ്ഥൻ സഖാവ് ചെയ്തതത്രേ. ഒടുവിൽ തീരെ കുറഞ്ഞ ഒരു തുക വാങ്ങി പങ്കാളിത്തം ഒഴിവാകാൻ നിർബന്ധിതനായി പ്രവാസി സഖാവ്.

പാർട്ടിക്ക് തെറ്റുപറ്റുമെന്ന് വിശ്വസിക്കാനോ തള്ളിപ്പറയാനോ മെഹ്റൂഫ് ഇപ്പോഴും ഒരുക്കമല്ല. എറണാകുളത്തുനിന്നുള്ള സഖാവ് തന്നോട് കാണിച്ച അനീതിയെക്കുറിച്ചന്വേഷിച്ച് നീതി ഉറപ്പാക്കണം എന്നു മാത്രമാണ് ഇദ്ദേഹത്തിെൻറ ആവശ്യം. സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് വിശദമായ കത്തയച്ച് കാത്തിരിക്കുകയാണ് മെഹ്റൂഫ് ഇപ്പോൾ.

(അവസാനിച്ചു)

തയാറാക്കിയവർ: വി.ആർ. രാജമോഹൻ, വി.മുഹമ്മദലി, എ.കെ.ഹാരിസ്, സവാദ് റഹ്മാൻ, ഡി.ബിനു, അശ്വിൻ പഞ്ചാക്ഷരി, നൗഷാദ് വെംബ്ലി, അനീസ് കൊടുങ്ങല്ലൂർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSajan suicide caseNK Muhammed
News Summary - sajan suicide case NK Muhammed -Kerala News
Next Story