സാജൻ അന്നേ പറഞ്ഞു; അനുമതികൾ കിട്ടുന്നതിനുള്ള ബുദ്ധിമുട്ടിനെക്കുറിച്ച്- VIDEO
text_fieldsകണ്ണൂർ: വലിയ സ്വപ്നങ്ങളും പദ്ധതികളുമുള്ള സാജനെന്ന പ്രവാസി വ്യവസായി മരണത്തിലേക്കുള്ള വഴി തിരഞ്ഞെടുത്തത് എ ന്തിനെന്നതിനുള്ള ഉത്തരമായി പഴയ ടെലിവിഷൻ അഭിമുഖം. നാട്ടിൽ ബിസിനസ് നടത്തുന്നതിനുള്ള നൂലാമാലകളെക്കുറിച്ചും സ ർക്കാർ ഒാഫിസുകളിൽനിന്ന് അനുമതികൾ ലഭിക്കുന്നതിനുള്ള പ്രശ്നങ്ങളെക്കുറിച്ചും സാജൻ പറയുന്ന അഭിമുഖം സോഷ്യൽ മ ീഡിയയിൽ വൈറലാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തെൻറ സ്വപ്നപദ്ധതികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സാജൻ വാചാലനായത്.
നൈജീരിയയിൽ സാജൻ ചെയ്ത ബിസിനസ് മേഖലകളിൽ നിന്നും വ്യത്യസ്തമായി നാട്ടിൽ കെട്ടിട നിർമാണ മേഖലയിലേക്ക് വന്നപ്പോഴുള്ള ബുദ്ധിമുട്ടുകളെന്താണെന്ന ചോദ്യത്തിനുള്ള മറുപടി പിന്നീടുണ്ടായ സംഭവങ്ങളിലേക്ക് കൂടി വെളിച്ചം വീശുന്നു. പദ്ധതികൾ ആരംഭിക്കുന്നതിന് രേഖകൾ, അനുമതികൾ എന്നിവ ലഭിക്കുന്നതിനുള്ള പ്രയാസമാണ് ഏറ്റവും വലിയ ബുദ്ധിമുെട്ടന്ന് അദ്ദേഹം പറയുന്നു. സർക്കാർ മേഖലയിൽനിന്ന്് സപ്പോർട്ട് വളരെ മോശമായ രീതിയിലാണുള്ളത്. എന്ത് കാര്യത്തിനും സർക്കാർ ഒാഫിസുകളിൽ പോയാൽ നേരിടുന്ന ബുദ്ധിമുട്ട് മാറ്റിയെടുക്കാൻ കഴിഞ്ഞാൽ വലിയ സാധ്യതകളാണുള്ളതെന്ന് അദ്ദേഹം പറയുന്നു.
നൈജീരിയയിലേക്ക് തിരിച്ചുേപാകാൻ ഉദ്ദേശ്യമുണ്ടോ, അതോ ഇവിടെ സ്ഥിരതാമസമാക്കുകയാണോ എന്ന ചോദ്യത്തിന്, ഇടക്കിടെ പോകുമെന്നും ഇവിടെയായിരിക്കും കൂടുതലുണ്ടാവുകയെന്നും സാജൻ പറയുന്നു. കുടുംബാംഗങ്ങളെയും അഭിമുഖത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസ, ഹോസ്പിറ്റൽ മേഖലകളിൽ മുതൽമുടക്കുന്നതിനുള്ള പഠനങ്ങൾ നടത്തുകയാണെന്നും നിലവിലെ പദ്ധതികൾ പൂർത്തിയായാൽ ഇവ തുടങ്ങുമെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. അഭിമുഖം എപ്പോൾ നടത്തിയതാണെന്ന് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന വിഡിയോയിൽ പറയുന്നില്ല. ആന്തൂർ നഗരസഭയിലെ ബക്കളത്ത് 15 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച കൺെവൻഷൻ സെൻററിന് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിലുള്ള പ്രയാസത്തെ തുടർന്നാണ് സാജൻ ജീവനൊടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.