വേതന ക്രമക്കേട്: ധനവകുപ്പിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്
text_fieldsകോട്ടയം: സാങ്കൽപിക തസ്തികയിലെ അധികവേതന ക്രമക്കേടിൽ ധനവകുപ്പ് നടത്തിയ ഇടപെ ടലിെൻറ കൂടുതൽ വിവരങ്ങൾ പുറത്ത്. സാക്ഷരത മിഷനിലെ ജില്ല പ്രോജക്ട് കോഒാഡിനേറ്റർ മാർക്ക് വൻ പ്രതിഫലം അനുവദിച്ചത് ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പ് മറിക ടന്ന്. 2017 സെപ്റ്റംബർ മുതലാണ് ഇവർക്ക് 44,500 രൂപ പ്രതിഫലമായി അനുവദിച്ചത്. സംഭവത്തിൽ സാ ക്ഷരത മിഷനിലെ മുൻ യു.ഡി.എഫ് ഭരണകാലത്തെ ചുമതലക്കാർക്കുള്ള പങ്കും പുറത്തായി.
സം സ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന പദ്ധതികളുടെ ജില്ലതല സംഘാടനം മാത്രമാണ് ജില്ല േപ്രാജക്ട് കോഒാഡിനേറ്റർമാർക്കുള്ളത്. ഭരണപരവും സാമ്പത്തികപരവുമായ ചുമതലകൾ നിർവഹിക്കുന്നത് ജില്ല കോഒാഡിനേറ്റർമാരാണ് (ജില്ല പഞ്ചായത്ത് സെക്രട്ടറി). ഈ ചുമതലയും േപ്രാജക്ട് കോഒാഡിനേറ്റർ നിർവഹിക്കുന്നുവെന്ന് വരുത്തിത്തീർത്താണ് വേതനം തട്ടിയെടുത്തത്. ഇവർക്ക് മിനിമം വേതനം ആവശ്യപ്പെട്ട് സാക്ഷരത മിഷനിലെ മുൻ ഭരണനേതൃത്വം സമർപ്പിച്ച ഫയലിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അന്നത്തെ ധനസെക്രട്ടറി ഫയൽ തടഞ്ഞുെവച്ചു. ഈ ഫയലാണ് ധനവകുപ്പ് വിളിച്ചുവരുത്തി അധിക വേതനത്തിന് ഉത്തരവിട്ടത്. അതേസമയം, മിനിമം വേതന പട്ടികയിൽ ഉൾപ്പെട്ട പ്രേരക്മാരെ (സാക്ഷരത അധ്യാപകർ) ഒഴിവാക്കുകയും ചെയ്തു.
വേതന ക്രമക്കേടിൽ സാക്ഷരത മിഷെൻറ കഴിഞ്ഞ ഭരണനേതൃത്വവും ഇപ്പോഴത്തെ ധനവകുപ്പും കുറ്റക്കാരാണ്. ജില്ല പ്രോജക്ട് കോഒാഡിനേറ്റർമാർ ഇല്ലാത്ത ചുമതലകൾ വഹിക്കുന്നുവെന്നു കാട്ടി കൃത്രിമ ഫയൽ സൃഷ്ടിച്ചതാണ് കഴിഞ്ഞ ഭരണനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നത്. ക്രമക്കേട് കണ്ടെത്തി തടഞ്ഞുെവച്ച ഫയൽ വിളിച്ചുവരുത്തി അനർഹർക്ക് വലിയ ശമ്പളം അനുവദിച്ച നടപടിയാണ് ധനവകുപ്പ് ചെയ്ത ഗുരുതര കുറ്റം.
അർഹരെ പുറത്ത് നിർത്തി അനർഹർക്ക് വലിയ വേതനത്തിന് ഉത്തരവിട്ട ധനമന്ത്രിയുടെ നടപടിക്കെതിരെ പ്രേരക്മാർക്കിടയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. താൽക്കാലിക-കരാർ ജീവനക്കാർക്ക് അതേ തസ്തികയിലെ സ്ഥിരം ജീവനക്കാരുടെ മിനിമം വേതനം അനുവദിച്ച് ഉത്തരവുണ്ടെങ്കിലും ധനവകുപ്പ് തോന്നിയ തരത്തിലാണ് ഫയലുകൾ കൈകാര്യം ചെയ്യുന്നതെന്ന ആരോപണവും നിലനിൽക്കുന്നു.
വിവിധ വകുപ്പുകളിലെ ദിവസവേതന-കരാർ ജീവനക്കാരുടെ പട്ടിക തയാറാക്കി അതത് തസ്തികയിലെ സ്ഥിരം തസ്തികയിൽ മിനിമം വേതനം അനുവദിച്ചാൽ മതിയെങ്കിലും അതും ധനവകുപ്പ് തള്ളി. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.