ഒടുവിൽ സാബിഖക്കും ഗഫൂറിനും പ്രണയസാഫല്യം
text_fieldsപെരിന്തൽമണ്ണ: പ്രണയബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ബന്ധുക്കൾ 32 ദിവസം മാനസികരോഗ ചികിത്സകേന്ദ്രത്തിലാക്കിയ ബി.ഡി.എസ് വിദ്യാർഥിനി ഒടുവിൽ വിവാഹിതയായി. തൃശൂർ വരന്തരപ്പള്ളി സ്വദേശി എടക്കണ്ടൻ അബ്ദുൽ ഗഫൂറിെൻറയും (32) പെരിന്തൽമണ്ണ ചെറുകരയിലെ സാബിഖയുടെയും (27) വിവാഹം തൃശൂർ കോടാലി സബ് രജിസ്ട്രാർ ഒാഫിസിൽ തിങ്കളാഴ്ച വൈകീട്ട് 3.30നായിരുന്നു.
ഗഫൂറിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. പിതാവും സഹോദരനും ബന്ധുവും ചേർന്ന് മാനസിക ചികിത്സകേന്ദ്രത്തിലാക്കിയ സാബിഖയെ വെള്ളിയാഴ്ചയാണ് പെരിന്തൽമണ്ണ എസ്.ഐ മഞ്ജിത് ലാലിെൻറ നേതൃത്വത്തിൽ മോചിപ്പിച്ചത്. വീട്ടുകാർ പ്രണയവിവാഹത്തിന് എതിരുനിന്നതോടെ സാബിഖ അബ്ദുൽ ഗഫൂറിെൻറ കൂടെയായിരുന്നു. പിന്നീട്, വീട്ടുകാർ അനുനയത്തിൽ കൂട്ടിക്കൊണ്ടുവന്ന് മാനസിക ചികിത്സകേന്ദ്രത്തിലാക്കിയെന്നാണ് സാബിഖ നൽകിയ പരാതി.
അബ്ദുൽ ഗഫൂർ ഹേബിയസ് കോർപസ് ഹരജി നൽകിയതോടെയാണ് പൊലീസ് അന്വേഷിച്ച് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയത്. കോടതി യുവതിയെ നാലുദിവസം മുമ്പ് ഇയാളോടൊപ്പം വിടുകയായിരുന്നു. കുടുംബത്തിനെതിരെ യുവതി നൽകിയ പരാതിയിൽ ഹൈകോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.