സിസ്റ്റർ ലൂസി കളപ്പുരക്കലിന് വീണ്ടും സഭയുടെ താക്കീത്
text_fieldsകൊച്ചി: തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ സന്യാസിനി സഭയിൽനിന്ന് പുറത്താക്കുമെന്ന് സൂചിപ്പിച്ച് സിസ്റ്റർ ലൂസി കളപ്പുരക്കലിന് വീണ്ടും സഭയുടെ താക്കീത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതായി ആരോപണം നേരിടുന്ന ജലന്ധര്‍ രൂപത ബിഷപ്പായിരുന്ന ഫ്രാന്‍സിസ് മുളയ്ക്കലിനെതിരെ സമരംചെയ്ത കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റർ ലൂസി കളപ്പുരക്കൽ അംഗമായ ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷെൻറ ആലുവയിലെ കാര്യാലയം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫാണ് കത്ത് നൽകിയിരിക്കുന്നത്.
നേരത്തേ, സിസ്റ്റര്‍ ലൂസിക്കെതിരെ 11 ആരോപണങ്ങള്‍ നിരത്തി സന്യാസിനിസഭ താക്കീത് കത്ത് നല്‍കിയിരുന്നു. ഇതുപ്രകാരം നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന കത്തില്‍ വ്യക്തമാക്കുന്നത്.
കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ അനുമതിയില്ലാതെ സമരവേദിയിലെത്തി പിന്തുണച്ച് സംസാരിച്ചു, അനുമതിയില്ലാതെ കവിതസമാഹാരം പ്രസിദ്ധീകരിച്ചു, സ്വന്തമായി കാറ് വാങ്ങി, സഭയെ പ്രതിക്കൂട്ടിലാക്കുന്നവിധം സോഷ്യല്‍ മീഡിയയിലും പത്രങ്ങളില്‍ ലേഖനം നല്കി, ടി.വി ചാനലില്‍ അഭിമുഖം നല്കി എന്നിങ്ങനെയാണ് സിസ്റ്റര്‍ ലൂസിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍. ഇതുതന്നെയാണ് ആവർത്തിച്ചിരിക്കുന്നത്. അതേസമയം, തെൻറ നിലപാടില്‍ മാറ്റമില്ലെന്ന് സിസ്റ്റർ ലൂസി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.