സിസ്റ്റർ ലൂസിക്ക് വീണ്ടും സഭയുടെ നോട്ടീസ്
text_fieldsമാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ സഭ നിയമങ്ങൾ തുടർച്ചയായി ലംഘിച്ചെന്നാ രോപിച്ച് വീണ്ടും കാരണംകാണിക്കൽ നോട്ടീസ് നൽകി. ആലുവ ആസ്ഥാനമായ എഫ്.സി.സി കോൺഗ്രേഷൻ സുപ്പീരിയർ ജനറലാണ് നോട്ടീസ് അയച്ചത്. സഭ നിയമങ്ങൾ കൂടുതൽ ലംഘിച്ചു, മാധ്യമ ചർച്ചക ളിൽ പങ്കെടുത്ത് സഭക്കെതിരെ സംസാരിച്ചു, ഔദ്യോഗിക വസ്ത്രങ്ങൾ ധരിക്കാതെ സമൂഹമാധ്യമ ങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ആരോപണങ്ങളാണ് രണ്ടാം തവണത്തെ നോട്ടീസിലുള്ളത്.
ഫെബ്രുവരി ആറിനകം വിശദീകരണം നൽകണമെന്നും അല്ലെങ്കിൽ കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകി. നേരത്തേയുള്ള നോട്ടീസിന് സിസ്റ്റർ മറുപടി നൽകിയിരുന്നില്ല. പകരം മാധ്യമങ്ങളിലൂടെയാണ് വിശദീകരണം നൽകിയത്. സഭയിൽനിന്ന് സിസ്റ്റർ പുറത്തേക്കാണെന്ന് പുതിയ നടപടികൾ സൂചിപ്പിക്കുന്നു.
രേഖാമൂലം വിശദീകരണം നൽകും –സിസ്റ്റർ ലൂസി
മാനന്തവാടി: എഫ്.സി.സി സുപ്പീരിയർ ജനറലിെൻറ രണ്ടാം കാരണംകാണിക്കൽ നോട്ടീസിന് രേഖാമൂലം മറുപടി നൽകുമെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ.
ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സഭയാണ് തെറ്റുതിരുത്തേണ്ടത്.
കാലഘട്ടത്തിനനുസരിച്ച് സഭ നിയമങ്ങളിൽ മാറ്റം വരുത്താൻ തയാറാകണം. ജീവന് ഭീഷണിയില്ലാത്ത കാലത്തോളം സഭയിൽ തുടരും. താൻ തെറ്റ് ചെയ്തതായി തോന്നുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഇതെല്ലാം അനുസരണാ വ്രതം ലംഘിക്കുന്നവയാെണന്നും ഫെബ്രുവരി ആറിന് മുമ്പ് വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. പ്രൊവിൻഷ്യൽ ഹൗസിൽ എത്തി വിശദീകരണം നൽകിയില്ലെങ്കിൽ കാനോൻ നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു. മാനന്തവാടി രൂപതയിൽപെട്ട ഫ്രാൻസിസ്കൻ ക്ലാരിസറ്റ് കോൺഗ്രിഗ്രേഷൻ സഭാംഗമാണ് ലൂസി.
നേരത്തെ സിസ്റ്റർ ലൂസി കളപ്പുരയെ ഇടവക പ്രവർത്തനങ്ങളിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. സൺഡേ സ്കൂൾ, വിശുദ്ധ കുർബാന നൽകൽ, കെ.സി.വൈ.എം, മിഷൻ ലീഗ് പോലുള്ള സംഘടനകളിലെ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് മാറിനിൽക്കാൻ ഇടവക വികാരി നിർദേശിച്ചതായി മദർ സുപ്പീരിയർ വാക്കാൽ അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.