കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസി കളപ്പുരക്ക് സഭയുടെ വിലക്ക്
text_fieldsമാനന്തവാടി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നയിച്ച കന്യാസ്ത്രീകളെ പിന്തുണച്ചതിനും മാധ്യമങ്ങളിൽ പ്രതികരിച്ചതിനും സിസ്റ്റർക്കെതിരെ നടപടി. കാരക്കാമല എഫ്.സി കോൺവെൻറ് അംഗം സിസ്റ്റർ ലൂസി കളപ്പുരയെയാണ് ഇടവക പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തിയത്. സന്യാസസഭയിൽനിന്ന് പുറത്താക്കുന്നതിെൻറ ആദ്യ നടപടിയാണിത്.
മാനന്തവാടി രൂപതയിൽപെട്ട ഫ്രാൻസിസ്കൻ ക്ലാരിസറ്റ് കോൺഗ്രിഗ്രേഷൻ സഭാംഗമാണ് ലൂസി. കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലിൽ ചർച്ചയിൽ പങ്കെടുക്കുകയും എറണാകുളത്തെ കന്യാസ്ത്രീകളുടെ സമരപ്പന്തലിൽ പോകുകയും ചെയ്തിരുന്നു. ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും എഴുത്തുകാരിയുമാണ്. സമരപ്പന്തലിൽനിന്ന് ഞായറാഴ്ച രാവിലെ മഠത്തിലെത്തിയ സിസ്റ്ററോട് മദർ സുപ്പീരിയർ ലിസിയാണ് ഇടവക പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കിയത് അറിയിച്ചത്.
സൺഡേ സ്കൂൾ, വിശുദ്ധ കുർബാന നൽകൽ, കെ.സി.വൈ.എം, മിഷൻ ലീഗ് പോലുള്ള സംഘടനകളിലെ പ്രവർത്തനങ്ങൾ എന്നിവയിൽ നിന്ന് മാറിനിൽക്കാൻ ഇടവക വികാരി നിർദേശിച്ചതായി മദർ സുപ്പീരിയർ വാക്കാൽ അറിയിക്കുകയായിരുന്നു. പുറത്താക്കലിെൻറ ആദ്യ നടപടിയാെണന്നും താനിതിൽ ഭയക്കുന്നിെല്ലന്നും കർത്താവിനു വേണ്ടി സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും ലൂസി മാധ്യമങ്ങളോട് പറഞ്ഞു. ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ വഴി നടക്കുന്ന കുപ്രാചരണങ്ങൾക്കെതിരെ പനമരം പൊലീസിൽ പരാതി നൽകിയതായും അവർ വ്യക്തമാക്കി.
അതേസമയം, സിസ്റ്റർക്കെതിരെ സഭ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം പറഞ്ഞു. ഇടവകയിലെ ഉത്തരവാദിത്തപ്പെട്ടവർ സിസ്റ്ററുടെ കീഴിൽ കുട്ടികളെ വേദപാഠം ഉൾപ്പെടെ പഠിപ്പിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിരുന്നു. തുടർന്ന് വികാരിയച്ചൻ മദർ സുപ്പീരിയർ വഴി സിസ്റ്റർ ചെയ്തിരുന്ന പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്ന് രൂപത വാർത്തക്കുറിപ്പിൽ പറഞ്ഞു.
ചെയ്ത തെറ്റ് എന്തെന്ന് വ്യക്തമാക്കണം -സിസ്റ്റർ
തനിക്കെതിരെ എന്തിനാണ് നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര. ചെയ്ത തെറ്റ് എന്തെന്ന് സഭ വ്യക്തമാക്കണം. മദർ സുപ്പീരിയറാണ് ഇടവക പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കണമെന്ന് അറിയിച്ചതെന്നും സിസ്റ്റർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.