Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസത്യവാങ്മൂലത്തിലെ...

സത്യവാങ്മൂലത്തിലെ പിഴവുകൾക്ക് കാരണം വെർച്വൽ ക്യൂ ബുക്കിങ്ങിലെ അപാകതയെന്ന് സൂചന

text_fields
bookmark_border
സത്യവാങ്മൂലത്തിലെ പിഴവുകൾക്ക് കാരണം വെർച്വൽ ക്യൂ ബുക്കിങ്ങിലെ അപാകതയെന്ന് സൂചന
cancel

ശബരിമല: സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ സമർപ്പിച്ച പട്ടികയിലെ ആശയക്കുഴപ്പ ത്തിന് കാരണം വെർച്വൽ ക്യൂ സംവിധാനംവഴി ബുക്ക് ചെയ്യുന്നതിലെ പിഴവുകളെന്ന് സൂചന. ഒ ാൺലൈൻ വഴി ബുക്ക് ചെയ്യുേമ്പാൾ രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയോ എന്ന് ബുക്ക് ചെയ്യു ന്ന ആൾക്ക് ഉറപ്പുവരുത്താൻ സംവിധാനമില്ല. ഒാൺലൈൻ വഴി വെർച്വൽ ക്യൂ സംവിധാനത്തിൽ ബുക്ക് ചെയ്ത് ദർശനത്തിനെത്തുന്നവരുടെ പ്രായം, ലിംഗം എന്നിവയിൽ വ്യാപക പിഴവുകളുണ്ടെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

sabarimalaq.com എന്ന വെബ്സൈറ്റ് വഴി ആർക്കുവേണമെങ്കിലും ദർശനത്തിന് രജിസ്റ്റർ ചെയ്യാം. ദർശന ദിവസവും സമയവും സൗകര്യംപോലെ തെരഞ്ഞെടുക്കാം. ആധാർ, തെരഞ്ഞെടുപ്പ് െഎ.ഡി കാർഡ് എന്നിങ്ങനെ ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ ഖേകളിലെ വിവരങ്ങളും ഫോേട്ടായും നൽകിയാണ് ബുക്ക് ചെയ്യേണ്ടത്. കാർഡുകളിൽ യഥാർഥ പ്രായത്തിൽനിന്ന് വ്യത്യസ്തമായ വിവരങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ വലിയൊരു വിഭാഗം വെബ്സൈറ്റുവഴി ബുക്ക് ചെയ്ത് വരാൻ താൽപര്യമെടുക്കുന്നുണ്ട്. ക്യൂനിന്ന് വലയാതെ ദർശനം സാധ്യമാകുമെന്നതിനാലാണിത്.

ഒാൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ മിക്കവരും ആശ്രയിക്കുന്നത് കമ്പ്യൂട്ടർ സെൻററുകളെയാണ്. സെൻററിലുള്ളവർ വിരങ്ങൾ രേഖപ്പെടുത്തുേമ്പാൾ സ്ത്രീ, പുരുഷൻ, പ്രായം എന്നിവയിലെല്ലാം പിഴവുകൾ വരുന്നുണ്ട്. നൽകിയ വിരങ്ങൾ കൃത്യമാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനം വെബ്സൈറ്റിലില്ല. ബന്ധപ്പെടേണ്ട ഫോൺനമ്പർ ചേർേക്കണ്ടിടത്ത് പലപ്പോഴും കമ്പ്യൂട്ടർ സെൻററുകാർ അവരുടെ നമ്പറോ അല്ലെങ്കിൽ സ്ഥിരമായി ഒരു നമ്പറോ ചേർക്കാറുണ്ട്. രജിസ്റ്റർ ചെയ്ത് കടന്നുവരുന്നവർ പമ്പയിൽ ഒാൺലൈൻ പാസുകൾ പൊലീസിനെ കാണിച്ച് സീൽ ചെയ്യേണ്ടതുണ്ട്. ഇൗ സമയത്താകും പിഴവുകൾ ശ്രദ്ധയിൽപെടുക. എന്നാലും ഇവരെ തടയാനോ തിരികെ അയക്കാനോ വ്യവസ്ഥയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrykanaka Durga
News Summary - sabarimala women entry virtual queue-kerala news
Next Story