Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല:...

ശബരിമല: പുനഃപരിശോധനാ ഹരജികൾ ഇന്ന്

text_fields
bookmark_border
ശബരിമല: പുനഃപരിശോധനാ ഹരജികൾ ഇന്ന്
cancel

ന്യൂഡൽഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിയ സുപ്രീ ംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹരജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച  അടച്ചിട്ട ചേംബറിൽ പരിഗണിക്കും. 49 പുനഃപരിശോധന ഹരജികളിൽ ഉച്ചക്ക് ശേഷം മൂന്നിന്  അഭിഭാഷകരും കക്ഷികളുമില്ലാതെ പതിവ് പുനഃപരിശോധന ഹരജികളെന്നപോലെയാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് തീർപ്പുകൽപിക്കുക.

റിട്ട് ഹരജികൾ തുറന്ന കോടതിയിൽ പരിഗണിക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പകരമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ബെഞ്ചിെൻറ ഭാഗമായത്. ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാൻ, എ.എം ഖൻവിൽകർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരാണ് ചീഫ് ജസ്റ്റിസിന് പുറമെ ബെഞ്ചിലുണ്ടാകുക. സമർപ്പിച്ച പുനഃപരിേശാധന ഹരജികളെല്ലാം ഭരണഘടന ബെഞ്ചിെൻറ ഭൂരിപക്ഷ വിധിക്കെതിരും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിക്ക് അനുകൂലവുമാണ്. ഹരജിക്കാർക്ക് ശബരിമല വിഷയത്തിൽ ഇടപെടാനുള്ള നിയമപരമായ അവകാശം ഇല്ലാതിരുന്നത് കോടതി ഗൗനിച്ചില്ലെന്നും ഹരജികളിലുണ്ട്.

റിട്ട് ഹരജികളും പുനഃപരിശോധനാ ഹരജികളും നവംബര്‍ 13ന് പരിഗണിക്കുമെന്നും പുനഃപരിോശധന ഹരജികൾ 13ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്കായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുനഃപരിശോധന ഹരജികൾ സാധാരണഗതിയിൽ തുറന്ന കോടതിയിൽ പരിഗണിക്കാറില്ല. അത്യപൂർവമായ കേസുകളിൽ മാത്രമാണ് തുറന്ന കോടതികളിൽ പുനഃപരിശോധന ഹരജികൾ പരിഗണിക്കാൻ സുപ്രീംകോടതി തയാറായിട്ടുള്ളൂ.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ഭരണഘടന ബെഞ്ചിെൻറ വിധിക്കെതിരേയാണ് ഭൂരിഭാഗം പുനഃപരിശോധന ഹരജികളെത്തിയത്. അത് തുറന്ന കോടതിയിൽ പരിഗണിക്കാനുള്ള സാധ്യത വിരളമായതു കൊണ്ടുകൂടിയാണ് മൂന്നു പേർ റിട്ട് ഹരജികളും സമർപ്പിച്ചത്.

പുനഃപരിശോധന ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം ഒക്ടോബര്‍ ഒമ്പതിന് സുപ്രീംകോടതി തള്ളിയിരുന്നു. പൂജ അവധിക്ക് സുപ്രീംകോടതി അടക്കുന്നതിനാൽ അതിന് മുമ്പായി ശബരിമല കേസിലെ പുനഃപരിേശാധന ഹരജികൾ അടിയന്തരമായി കേൾക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പൂജ കഴിഞ്ഞും കോടതിയുണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇതിനോട് പ്രതികരിച്ചു.

ഇൗ മാസം 16ന് ദർശനത്തിനായി ശബരിമല നട തുറക്കുന്നതിനാൽ അഞ്ചംഗ ഭരണഘടന ബെഞ്ചിെൻറ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് തള്ളുകയായിരുന്നു.

ഹരജിക്കാരിൽ വിധിക്കൊപ്പം സേഥി മാത്രം
ന്യൂഡൽഹി: ശബരിമല വിധിക്കെതിരായ റിട്ട് ഹരജികളും പുനഃപരിേശാധന ഹരജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിെക്ക12 വർഷം മുമ്പ് പ്രായഭേദമേന്യ സ്ത്രീകൾക്ക് പ്രവേശനം വേണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയ അഞ്ച് ഹരജിക്കാരിൽ ഉറച്ചുനിൽക്കുന്നത് ഒരാൾ മാത്രം.
2006ൽ ഹരജി നൽകുേമ്പാൾ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന ഭക്തി പ്രസീജ സേഥിയാണ് ഇപ്പോഴും നിലപാടിലുറച്ച് സ്ത്രീപ്രവേശനം വേണമെന്ന ഭരണഘടന ബെഞ്ചിെൻറ ഭൂരിപക്ഷ വിധിയെ പിന്തുണച്ചത്.

ഭക്തി സേഥിയോടൊപ്പം സ്ത്രീപ്രവേശനത്തിനായി ഹരജി നൽകിയിരുന്ന അന്നത്തെ സുപ്രീംകോടതി ബാർ അസോസിയേഷൻ ട്രഷറർ ലക്ഷ്മി ശാസ്ത്രി, എക്സിക്യൂട്ടിവ് അംഗം പ്രേരണകുമാരി, സുധാപാൽ, അൽകാ ശർമ എന്നിവർ അന്തിമ വിധി വന്നപ്പോഴേക്കും നിലപാട് മാറ്റി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ ന്യൂനപക്ഷ വിധിയെയാണ് പിന്തുണക്കുന്നതെന്ന് വ്യക്തമാക്കി.

1987ൽ ശബരിമല ക്ഷേത്രത്തിൽ പോയ െതന്നിന്ത്യൻ നടി ജയമാല 2006ൽ ആ വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് ശബരിമലയിൽ നടത്തിയ ശുദ്ധികലശമാണ് തന്നെ േകസിലേക്ക് നയിച്ചതെന്ന് ഭക്തി പ്രസീജ സേഥി ‘മാധ്യമ’ത്തോട് പറഞ്ഞു.  ശുദ്ധീകരണം  അംഗീകരിക്കാൻ കഴിയാത്തതിനാൽ വ്യക്തിപരമായി താനാണ് കേസിന് മുൻകൈയെടുത്തത് –അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entryReview Petitionsupreme court
News Summary - Sabarimala women entry- Supreme Court - Review Petition -Kerala news
Next Story