Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുനഃപരിശോധനാ ഹരജികളിൽ...

പുനഃപരിശോധനാ ഹരജികളിൽ വാദം പൂർത്തിയായി; വിധി പിന്നീട്

text_fields
bookmark_border
പുനഃപരിശോധനാ ഹരജികളിൽ വാദം പൂർത്തിയായി; വിധി പിന്നീട്
cancel

ന്യൂഡൽഹി: പഴയ വാദങ്ങളിൽനിന്ന് ഭിന്നമായ വാദങ്ങളൊന്നുമുയരാത്ത ശബരിമല പുനഃപ രിേശാധന ഹരജികൾ സുപ്രീംകോടതി വിധിപറയാൻ മാറ്റി. നേരേത്ത കേസിൽ സ്വീകരിച്ച നിലപാ ട് മാറ്റിയ ദേവസ്വം ബോർഡ് ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ പിന്തുണച്ചു. ഹരജിക് കാർക്ക് തങ്ങളുടെ വാദമുഖങ്ങൾ എഴുതിനൽകാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യ ക്ഷനായ ബെഞ്ച് ഒരാഴ്ചകൂടി സമയം അനുവദിച്ചിട്ടുണ്ട്.

പ്രായഭേദമെന്യ ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകിയ അഞ്ചംഗ ഭരണഘടന ബെഞ്ചിെൻറ വിധിക്കെതിരെ സമർപ്പിച്ച 56 പുനഃപരിശോധന ഹരജികൾക്കൊപ്പം നാല് റിട്ട് ഹരജികളും രണ്ട് പ്രത്യേകാനുമതി ഹരജികളും ഹൈകോടതിയിലെ ഹരജികൾ സുപ്രീംകോടതിയിലേക്ക് മാറ്റാനുള്ള സംസ്ഥാന സർക്കാറിെൻറ ഹരജികളും ഒരു കോടതിയലക്ഷ്യ ഹരജിയും സുപ്രീംകോടതി ബുധനാഴ്ച തുറന്ന കോടതിയിലാണ് കേട്ടത്. നേരേത്ത വിധിപറഞ്ഞ ബെഞ്ചിലെ മുൻ ചീഫ് ജസ്റ്റിസിനുപകരം നിലവിലുള്ള ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇരുന്നതുമാത്രമാണ് ബെഞ്ചിലെ മാറ്റം. ശബരിമല കേസിൽ ചീഫ് ജസ്റ്റിസിെൻറ ഭൂരിപക്ഷ വിധിക്കൊപ്പംനിന്ന ജസ്റ്റിസുമാരായ രോഹിങ്ടൺ നരിമാൻ, എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരും എതിർത്ത് വിധി പുറപ്പെടുവിച്ച അഡ്വ. ഇന്ദു മൽഹോത്രയും അതുപോലെ തുടർന്നു.

രാവിലെ 10.30ന് തുടങ്ങിയ വാദംകേൾക്കൽ ഉച്ചക്കുശേഷം 2.50വരെ നീണ്ടു. വിധിക്കെതിരെ സമർപ്പിച്ച 56 ഹരജികളിൽ അഭിഭാഷകർക്ക് രണ്ടു മണിക്കൂറാണ് സുപ്രീംകോടതി അനുവദിച്ചത്. അതുതന്നെ ആവർത്തനമായിരുന്നതിനാൽ ആ ഭാഗത്തുനിന്ന് പത്തിൽ കൂടുതൽ അഭിഭാഷകരെ വാദിക്കാൻ അഞ്ചംഗ ബെഞ്ച് അനുവദിച്ചില്ല. ഇൗ ഭാഗത്തെ ഹരജിക്കാരുടെ അഭിഭാഷകരായ അഭിഷേക് മനു സിങ്വി, പരാശരൻ, വി.ഗിരി, ശേഖർ നാഫഡെ, വി.കെ ബിജു തുടങ്ങിയവർ വിശ്വാസകാര്യത്തിൽ ഇടപൊടാൻ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന വാദം ഉന്നയിച്ചു.

മറുഭാഗത്ത് സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. ജയദീപ് ഗുപ്തയും ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ രാജേഷ് ദ്വിവേദിയും പുതുതായി വാദങ്ങളൊന്നുമുയർത്താൻ പുനഃപരിേശാധനാ ഹരജിക്കാർക്ക് കഴിയാത്തതിനാൽ അവ തള്ളണമെന്ന്ബോധിപ്പിച്ചു. ദേവസ്വം ബോർഡ് കേസിൽ നേരത്തെ എടുത്ത നിലപാട് മാറ്റിയത് ജസ്റ്റിസ് ഇന്ദു മൽഹോത്ര ചൂണ്ടിക്കാട്ടിയപ്പോൾ ‘‘കോടതി വിധി അനുസരിക്കുകയാണ് തങ്ങൾ ചെയ്തതെന്നും വിധിയെ മാനിക്കുന്നുവെന്നും’’ രാജേഷ് ദ്വിവേദി ബോധിപ്പിച്ചു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പ്രവേശിച്ച ബിന്ദുവിനും കനക ദുർഗക്കുംവേണ്ടി ഹാജരായ അഡ്വ. ഇന്ദിര ജയ്സിങ്, അവർ അനുഭവിച്ച യാതനകളും നേരിടുന്ന ഭീഷണികളും കോടതി മുമ്പാകെ വിവരിച്ചു. രണ്ടുപേരുടെയും പ്രവേശനത്തെ തുടർന്ന് ക്ഷേത്രം അശുദ്ധമായെന്നുപറഞ്ഞ് നടത്തിയ ശുദ്ധികലശം,  ‘അയിത്തം’ തന്നെയാണെന്ന് ഇന്ദിര വാദിച്ചു. തന്ത്രിക്കെതിരെ േകാടതിയലക്ഷ്യ ഹരജി സമർപ്പിച്ചവർക്കുവേണ്ടി ഹാജരായ അഡ്വ. പി.വി. ദിനേശ് 10 വയസ്സായ പെൺകുട്ടിയെ ലൈംഗിക വസ്തുവായി കാണാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നതായിരുന്നു സുപ്രീംകോടതി എടുത്തുകളഞ്ഞ ആചാരമെന്ന് വാദിച്ചു. പ്രവേശനത്തെ അനുകൂലിക്കുന്നവർക്ക് ഒന്നര മണിക്കൂർ അനുവദിച്ചുവെങ്കിലും 10 മിനിറ്റ് മുെമ്പ അവരുടെ വാദവും അവസാനിപ്പിച്ചേതാടെ എല്ലാ ഹരജികളും സുപ്രീംകോടതി വിധിപറയാനായി മാറ്റി.

2018 സെപ്റ്റംബർ 28നാണ് ഒന്നിനെതിരെ നാല് ജഡ്ജിമാർ പുറപ്പെടുവിച്ച ഭൂരിപക്ഷ വിധിയിൽ ശബരിമലയിൽ 10നും 50നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് സുപ്രീംകോടതി പ്രവേശനം അനുവദിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala women entrymalayalam newsReview Petitionsupreme court
News Summary - Sabarimala Women Entry: SC Consider Review Plea - Kerala News
Next Story