ശബരിമലയിലെത്തിയ മഞ്ജുവിന്‍റെ വീടിനു നേരെ ആക്രമണം
text_fieldsചാത്തന്നൂർ: ശബരിമലയിലെത്തിയ കേരള ദലിത് മഹിള ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി. മഞ്ജുവിെൻറ ചാത്തന്നൂർ ഇടനാട് കോഷ്ണക്കാവ് ക്ഷേത്രത്തിനടുത്തുള്ള വീടിനുനേരേ ഒരുസംഘം ആക്രമണം നടത്തി. വീടിെൻറ ജനാലച്ചില്ലുകളും വീട്ടുസാധനങ്ങളും തകർത്തു. മഞ്ജു ശബരിമല ദർശനത്തിെനത്തിയെന്ന വാർത്ത പുറത്തുവന്നതോടെയാണ് വീടാക്രമിച്ചത്. ഇൗ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല.
ഇതിനിടെ പട്ടികജാതി മോർച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മഞ്ജുവിെൻറ ഇടനാട് മലയാറ്റൂർകോണത്തെ കുടുംബവീട്ടിലേക്ക് മാർച്ച് നടത്തി. വൈകീട്ട് അഞ്ചരയോടെയാണ് കുടുംബവീടായ ബിജു ഭവനിലേക്ക് മാർച്ച് നടന്നത്.
കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ അജയ് നാഥ്, ചാത്തന്നൂർ എസ്.ഐ സരിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് മാർച്ച് വഴിയിൽ തടഞ്ഞു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു.ആക്രമണസാധ്യത കണക്കിലെടുത്ത് മഞ്ജുവിെൻറ വീടിനും കുടുംബവീടിനും പൊലീസ് കാവൽ ഏർപ്പെടുത്തി. ശനിയാഴ്ച രാവിലെയാണ് മഞ്ജു ശബരിമലയിലേക്ക് കുടുംബവീട്ടിൽനിന്ന് പോയത്.
കുടുംബത്തിലെ മുഴുവൻപേരും അയ്യപ്പഭക്തരാണെന്നും അതിനാലാണ് മലക്ക് പോകാൻ മഞ്ജു തയാറായതെന്നും മാതാവ് പറഞ്ഞു.
ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ വിവിധ സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ടായിരുന്നെങ്കിലും ഇപ്പോൾ രണ്ട് കേസ് മാത്രമാണുള്ളതെന്ന് പൊലീസ് അറിയിച്ചു. പൊലീസിെൻറയും ഉദ്യോഗസ്ഥരുടെയും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സർക്കാർ ഓഫിസുകളിലും മറ്റും അതിക്രമിച്ചുകടന്നതിനും എതിരെയായിരുന്നു ഭൂരിഭാഗം കേസുകളും. കൊല്ലം െഗസ്റ്റ് ഹൗസ് മാനേജരെ ചൂലുകൊണ്ട് ചാണകവെള്ളം തളിച്ചതിെൻറ പേരിലും കേസുണ്ടായിരുന്നു. 2003, 2004, 2008, 2014, 2015 വർഷങ്ങളിലാണ് കേസുകൾ രജിസ്റ്റ് ചെയ്തത്.
വർഷങ്ങൾക്കുമുമ്പ് കോൺഗ്രസ് സ്ഥാനാർഥിയായി ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് മഞ്ജു മത്സരിച്ചിരുന്നു. പിന്നീട് കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചു. ദീർഘകാലമായി കെ.ഡി.എഫിെൻറയും വനിത വിഭാഗത്തിെൻറയും സജീവ പ്രവർത്തകയാണ്. വീടാക്രമിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്തതായി ചാത്തന്നൂർ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.