Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ദർശനത്തിനെത്തിയ...

ശബരിമല ദർശനത്തിനെത്തിയ അധ്യാപികയെ തടഞ്ഞു; മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ മടക്കം

text_fields
bookmark_border
ശബരിമല ദർശനത്തിനെത്തിയ അധ്യാപികയെ തടഞ്ഞു;  മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ മടക്കം
cancel

മുണ്ടക്കയം: ശബരിമല ദർശനത്തിനെത്തിയ യുവതിയായ അധ്യാപികക്കുനേരെ ഹൈന്ദവസംഘടനകളുടെ പ്രതിഷേധം. മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ കോഴിക്കോട് കാമ്പസ് ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അധ്യാപിക നെടുംകുന്നം മാണിക്കുളം തൊട്ടിക്കൽ ബിന്ദു (43) വീട്ടിലേക്ക് മടങ്ങി. സംഘർഷത്തിൽ എസ്.ഐക്കും പൊലീസുകാരനും പരിക്കേറ്റു. അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തു. മാലയിെട്ടങ്കിലും ബിന്ദുവിന് ഇരുമുടിക്കെട്ടില്ലായിരുന്നു. നെടുംകുന്നത്തെ ബിന്ദുവിെൻറ തറവാട് വീടിനുമുന്നിലും പ്രതിഷേധക്കാർ എത്തിയിരുന്നു. പൊലീസ് സുരക്ഷയൊരുക്കിയതോടെ അനിഷ്ട സംഭവമുണ്ടായില്ല.

തിങ്കളാഴ്ച രാവിലെ ഏഴിനാണ് സംഭവങ്ങളുടെ തുടക്കം. എരുമേലി ടൗണില്‍ ശബരിമല ദർശനത്തിനെത്തിയ ബിന്ദുവിനെയും ആൺ സുഹൃത്തുക്കളായ തൃശൂര്‍ സ്വദേശി മനു, കോഴിക്കോട് സ്വദേശി നവീഷ് എന്നിവരെ കണ്ടതോടെ പ്രതിഷേധമുയരുകയായിരുന്നു. സംഘർഷാവസ്ഥ ഒഴിവാക്കാൻ ഇവരെ ആദ്യം പൊലീസ് എരുമേലി സ്റ്റേഷനിലേക്കും പിന്നീട് മുണ്ടക്കയം സ്റ്റേഷനിലേക്കും കൊണ്ടുപോയി. ശബരിമല ദര്‍ശനത്തിനെത്തിയതാണെന്നും ആവശ്യമായ സംരക്ഷണം ഒരുക്കണമെന്നും ബിന്ദു പൊലീസിനോട് ആവശ്യപ്പെട്ടു. ആദ്യം രഹസ്യമാക്കിയ വിവരം ചോര്‍ന്നതോടെ ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറി കെ.ബി. മധുവിെൻറ നേതൃത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകർ പൊലീസ് സ്റ്റേഷനു മുന്നില്‍ നിലയുറപ്പിച്ചു.

മാധ്യമപ്രവര്‍ത്തകരെപ്പോലും പൊലീസ് സ്റ്റേഷൻ വളപ്പിൽ കയറ്റിയില്ല. ഉച്ചക്ക് 12.30ന് സ്റ്റേഷെൻറ പിൻവശത്തുകൂടി പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ഇവരെ കൊണ്ടുവന്നത് ശ്രദ്ധയില്‍പെട്ട ബി.ജെ.പി പ്രവര്‍ത്തകർ വാഹനം തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ നിലത്തുവീണ എസ്.ഐ സന്തോഷ് കുമാറിെൻറ വലത് കൈമുട്ടിന് പരിക്കേറ്റു. മുന്നോട്ടുനീങ്ങിയ വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുന്നതിനിടെ മുന്‍ചക്രം കയറി സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷിെൻറ ഇടതുകാലിന് പരിക്കേറ്റു. പിന്നീട് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ മാറ്റിയാണ് വാഹനം പമ്പയിലേക്കുപോയത്.

തുലാപ്പള്ളിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് പൊലീസ് വാഹനം നിര്‍ത്തി ഇവരെ കെ.എസ്.ആർ.ടി.സി ബസില്‍ ആറു പൊലീസുകാരുടെ സംരക്ഷണയില്‍ ശബരിമലയിലേക്ക് യാത്രയാക്കിയെങ്കിലും അരക്കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ബസ് തടഞ്ഞു. ഇത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. തിരികെപ്പോകാമെന്ന് സമ്മതിച്ചതോടെ പൊലീസ് ഇവരുമൊത്ത് മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ തിരികെയെത്തി. ഇതറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ സ്റ്റേഷനുമുന്നിലെ റോഡ് ഉപരോധിച്ച് നാമജപ സമരം നടത്തി. തിരികെ നാട്ടിലേക്കുപോകാൻ തയാറാണെന്ന് ബിന്ദുവും കൂട്ടുകാരും അറിയിച്ചതനുസരിച്ച് വൈകീട്ട് 3.30ന് വാഹനത്തില്‍ കയറ്റിയതോടെ വീണ്ടും സംഘര്‍ഷാവസ്ഥയായി. ശരണംവിളികളോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. ഉന്തും തള്ളുമായതോടെ പൊലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ നീക്കി. പിന്നീട് വൻ പൊലീസ് അകമ്പടിയോടെ ഇൗരാറ്റുപേട്ടയിലേക്ക് കൊണ്ടുപോയി.

വഴി തടസ്സപ്പെടുത്തിയതിന് കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ സ്റ്റേഷനിലേക്ക് ഇരച്ചുകയറാന്‍ ശ്രമം നടത്തിയത് പൊലീസ് തടഞ്ഞതും ഉന്തും തള്ളുമുണ്ടാക്കി. പിന്നീട് നേതാക്കളും പൊലീസും ചര്‍ച്ച നടത്തി ഇവരെ വിട്ടയച്ചു. പൊലീസ് ജീപ്പ് തടഞ്ഞതിനും പൊലീസിന് പരിക്കേല്‍ക്കാനിടയായ സംഭവത്തില്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചു കേസെടുത്തത്. യുവതിക്കൊപ്പമുണ്ടായിരുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അയ്യപ്പനെക്കുറിച്ച് അശ്ലീലമായ രീതിയില്‍ ബിന്ദു ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായിരുന്നു.

സ്ത്രീ പ്രവേശനം സാധ്യമായില്ല; ശബരിമല നടയടച്ചു
ശബരിമല: സുപ്രീംകോടതി അനുവദിച്ചിട്ടും സ്ത്രീ പ്രവേശനം സാധ്യമാകാതെ ആറുദിവസം നീണ്ട തുലാമാസപൂജകൾ പൂർത്തിയാക്കി ശബരിമലയിൽ നടയടച്ചു. ഇതോടെ സ്ത്രീ പ്രവേശന വിരുദ്ധ പ്രക്ഷോഭങ്ങളും ഇനി മലയിറങ്ങും. വ്രതം നോറ്റെത്തിയ ഭക്തകൾ മുതൽ ആക്ടിവിസ്റ്റുകളായ വനിതകൾവരെ എത്തിയെങ്കിലും പ്രക്ഷോഭകാരികളുയർത്തിയ എതിർപ്പുമൂലം പതിനെട്ടാംപടി കയറാനായില്ല. നടയടച്ച തിങ്കളാഴ്ചയും ഒരു യുവതി ക്ഷേത്രദർശനത്തിന് ശ്രമിച്ചെങ്കിലും അവർ 35 കി.മീ. അകലെ പ്ലാപ്പള്ളിയിൽ വനമേഖലയിൽ തടയപ്പെട്ടു. നടതുറന്ന 17മുതൽ ഇതുവരെ 30ഒാളം സ്ത്രീകളാണ് ക്ഷേത്രദർശനം ആഗ്രഹിച്ച് എത്തിയത്. നട അടച്ചെങ്കിലും നാട്ടിലാകെ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് സമരരംഗത്തുള്ളവരുടെ ശ്രമം. കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ കാൽനടജാഥകളടക്കം സംഘടിപ്പിക്കാനാണ് ഇടതുപക്ഷ ശ്രമം. പ്രക്ഷോഭങ്ങളും വാദപ്രതിവാദങ്ങളും ഇനിയും കെട്ടടങ്ങില്ലെന്നാണ് വ്യക്തമാകുന്നത്.

ചിത്തിര ആട്ടവിേശഷത്തിനായി ശബരിമല നട നവംബർ അഞ്ചിനു തുറക്കും. പൂജകൾ പൂർത്തിയാക്കി ആറിന് അടക്കും. മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി നവംബർ 16ന് വൈകീട്ടാണ് നടതുറക്കുക. അന്നുമുതൽ 65 ദിവസം തുടർച്ചയായി നടതുറന്നിരിക്കും. കോടിക്കണക്കിന് തീർഥാടകരാകും ഇൗ ദിവസങ്ങളിൽ എത്തുക. അന്ന് സ്ത്രീകൾ വലിയേതാതിൽ എത്താനുള്ള സാധ്യതയുണ്ട്. അതിനു മുമ്പ് വിഷയത്തിൽ സമവായം ഉണ്ടാകുന്നില്ലെങ്കിൽ ഇത്തവണ തീർഥാടനകാലം മുഴുവൻ സമരവേലിയേറ്റങ്ങൾക്ക് സന്നിധാനം സാക്ഷിയാകും.

കോട്ടയം സ്വദേശിനി ബിന്ദു എന്ന യുവതി തിങ്കളാഴ്ച ക്ഷേത്രദർശനം നടത്താൻ സംരക്ഷണം ആവശ്യപ്പെട്ട് എരുമേലി പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇവരുമായി പൊലീസ് പ്ലാപ്പള്ളിവരെയെത്തിയപ്പോഴേക്കും ഒരുകൂട്ടം ആൾക്കാരെത്തി തടഞ്ഞു. തുടർന്ന് യുവതിയുമായി പൊലീസ് മടങ്ങി. തിങ്കളാഴ്ച അനിഷ്ടസംഭവങ്ങൾ ഒന്നും പമ്പയിലും സന്നിധാനത്തും ഉണ്ടായില്ല. ദേവസ്വം ബോർഡ് പ്രസിഡൻറിെൻറ ആറന്മുളയിലെ വസതിയിലേക്ക് തിങ്കളാഴ്ച മഹിള മോർച്ച മാർച്ച് നടത്തി. തുലാമാസപൂജക്ക് ശേഷം തിങ്കളാഴ്ച രാത്രി പത്തിനാണ് നടയടച്ചത്. ദേവപ്രശ്‌നപരിഹാരക്രിയകളുടെ ഭാഗമായി പന്തളം കൊട്ടാരം നടത്തിയ വിളിച്ചുചൊല്ലി പ്രായശ്ചിത്ത ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ സന്നിധാനത്ത് നടന്നു. വൈകീട്ട് ദീപാരാധനക്കുശേഷം പടിപൂജ ഉണ്ടായിരുന്നു. രാത്രി പത്തിന് വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി യോഗദണ്ഡും ജപമാലയും അണിയിച്ച ശേഷം ഹരിവരാസനം പാടിയാണ് നടയടച്ചത്. വൈകീട്ട് ആറുവരെ മാത്രമേ തീർഥാടകര്‍ക്ക് പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsmalayalam news onlinekerala online newsDalit Activist Bindu
News Summary - Sabarimala Women Entry Dalit Activist Bindu -Kerala News
Next Story