ശബരിമല കേസ് ഫെബ്രുവരി ആറിന് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ശബരിമലയിൽ 10നും 50നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനത്തിന് അനുമതി നൽകിയ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിേശാധനാ ഹരജികൾ സുപ്രീംകോടതി ഫെബ്രുവരി ആറിന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് തുറന്ന കോടതിയിലാണ് പുനഃപരിേശാധനാ ഹരജി കേൾക്കുക.
നേരത്തേ വിധിപറഞ്ഞ അഞ്ചംഗ ബെഞ്ചിൽ മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് പകരം നിലവിലുള്ള ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വരുന്നുവെന്ന മാറ്റം മാത്രമാണുള്ളത്. അന്ന് ഒന്നിനെതിരെ നാല് ജഡ്ജിമാരുടെ ഭൂരിപക്ഷത്തിനായിരുന്നു ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് വിധി വന്നത്.
ഭൂരിപക്ഷ വിധിയോട് വിയോജിച്ച് പ്രവേശനം അരുതെന്ന് വിലക്കിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയും പുനഃപരിേശാധനാ ഹരജി പരിഗണിക്കുന്ന ബെഞ്ചിലുണ്ടാകും. ജനുവരി 22ന് തുറന്ന കോടതിയില്‍ പരിശോധിക്കുമെന്നും സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്യില്ലെന്നും സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, അന്നേ ദിവസം ജസ്റ്റിസ് ഇന്ദു മൽഹോത്ര കോടതിയിൽ ഹാജരില്ലാതിരുന്നതു മൂലം കേസ് മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
