Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് തന്ത്രപരമായി...

പൊലീസ് തന്ത്രപരമായി ആശുപത്രിയിലെത്തിച്ചു, എന്തുവന്നാലും ശബരിമലയിലേക്ക് പോകും -ബിന്ദു

text_fields
bookmark_border
പൊലീസ് തന്ത്രപരമായി ആശുപത്രിയിലെത്തിച്ചു, എന്തുവന്നാലും ശബരിമലയിലേക്ക് പോകും -ബിന്ദു
cancel

ഗാന്ധിനഗർ (കോട്ടയം): പൊലീസ് തന്ത്രപരമായി ആശുപത്രിയിൽ എത്തിച്ചതാണെന്നും എന്തുവന്നാലും ശബരിമലയിലേക്ക് പേ ാകുമെന്നും ബിന്ദു. ശബരിമലയിൽനിന്ന് തിരിച്ചിറങ്ങി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ പ്രതികരിക്കു കയായിരുന്നു അവർ. മലകയറുന്നതിനിടെ വിശ്രമത്തിനായി കൊണ്ടുപോകുന്നുവെന്ന് പറഞ്ഞാണ് തന്നെയും കനകദുർഗയെയും ആശ ുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധയിൽ രോഗവും ക്ഷീണവും ഇല്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കനകദുർഗക്ക്  മലകയറിയതിെൻറ ശാരീരിക അസ്വസ്ഥത മാത്രമാണുള്ളത്. അതിനാൽ പൊലീസുതന്നെ ശബരിമലയിലേക്ക് തിരികെ െകാണ്ടുപേ ാകണം. ഇക്കാര്യവും പൊലീസ് സുരക്ഷയും ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. ശബരിമലയിൽ തങ്ങൾക്കുനേരെ പ്രതിഷ േധിച്ചത് യഥാർഥ ഭക്തരല്ല. പൊലീസ് ഇടപെട്ടിരുന്നെങ്കിൽ ദർശനം സാധ്യമാകുമായിരുന്നു. ആശുപത്രിയിൽ നിന്ന് ഇറങ്ങ ിയ ഉടൻ ശബരിമലയിലേക്ക് പോകുമെന്നും അവർ പറഞ്ഞു.

യുവതികളെ തിരിച്ചിറക്കിയത് മന്ത്രിയുെടയും ബോർഡിെ ൻറയും ഇടപെടലിലൂടെ
തിരുവനന്തപുരം: തിങ്കളാഴ്ച ശബരിമല ദര്‍ശനത്തിെനത്തിയ രണ്ട് യുവതികളെ തിരിച്ചിറക്കിയത ിനുപിന്നിൽ ദേവസ്വം ബോർഡിെൻറയും മന്ത്രി കടകംപള്ളി സുരേന്ദ്രെൻറയും ഇടപെടൽ. യുവതികൾ എത്തുന്ന വിവരം ആരാഞ്ഞപ്പോൾതന്നെ അവർ തിരിച്ചിറങ്ങുമെന്ന മറുപടിയായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിൽ നിന്നുണ്ടായത്.

എന്നാൽ, അവർ പൊലീസ് സുരക്ഷയിൽ ശബരിമലയിലേക്ക് നീങ്ങിയപ്പോൾ പ്രസിഡൻറ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡി.ജി.പി ലോക്നാഥ്ബെഹ്റ എന്നിവരുമായി ബന്ധപ്പെട്ടു. യുവതികളെ സാഹചര്യം പറഞ്ഞ് മനസ്സിലാക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നായിരുന്നു കടകംപള്ളി സുരേന്ദ്രെൻറ ആദ്യപ്രതികരണം. പമ്പ മുതല്‍ സന്നിധാനം വരെ ഒന്നര ലക്ഷത്തോളം ഭക്തരുണ്ട്. പ്രശ്‌നങ്ങളുണ്ടായാല്‍ ഭക്തരെ ബാധിക്കുമെന്നതിനാലാണ് പൊലീസിന് യുവതികളെ പിന്തിരിപ്പിക്കേണ്ടിവരുന്നതെന്നും കടകംപള്ളി പറഞ്ഞു.

ഇതിനിടെ, യുവതികൾ സന്നിധാനത്ത് എത്തുന്ന സാഹചര്യമുണ്ടായി. സ്ഥിതി രൂക്ഷമാകുമെന്ന് തിരിച്ചറിഞ്ഞ മന്ത്രി ഡി.ജി.പി ഉൾപ്പെടെയുള്ളവർക്ക് നിർേദശം നൽകുകയായിരുന്നു. അങ്ങനെയാണ്, യുവതികളെ അനുനയിപ്പിച്ച് മലയിറക്കിയത്. ശബരിമലയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ സർക്കാറിന് ഉദ്ദേശ്യമില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെയും ദേവസ്വംബോർഡിെൻറയും ഇടപെടലിലൂടെ സർക്കാർ സ്പോൺസർ ചെയ്താണ് യുവതികളെ ശബരിമലയിൽ എത്തിക്കുന്നതെന്ന ആരോപണത്തിെൻറ മുനയൊടിക്കാനും സർക്കാറിന് സാധിച്ചു.

യുവതികളെ തടഞ്ഞത് അഞ്ചിടത്ത്
ശബരിമല: അപ്പാച്ചിമേട് മുതൽ മരക്കൂട്ടം വരെ 300 മീറ്റർ ഭാഗത്ത് അഞ്ചിടത്താണ് പ്രതിഷേധക്കാർ യുവതികളെ തടഞ്ഞത്. തുടർന്ന് പൊലീസ് വലയം തീർത്ത് ശബരീപീഠത്ത് ക്യൂ കോംപ്ലക്സിലൂടെ ഇവരെ കടത്തിവിടുകയായിരുന്നു. ചന്ദ്രാനന്ദൻ റോഡിെൻറ തുടക്കത്തിലും തീർഥാടകർ യുവതികളെ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ തള്ളിനീക്കി വഴിയൊരുക്കി. തുടർന്ന് സന്നിധാനത്തിന് ഒന്നേകാൽ കിലോമീറ്റർ അകലെെവച്ച് ശരണം വിളിച്ച് യുവതികളെ പിന്തുടർന്നവരും ദർശനത്തിന് ശേഷം മടങ്ങിയവരും ചേർന്ന് വൻ ജനക്കൂട്ടം റോഡിൽ ഉപരോധം തീർത്ത് തടഞ്ഞു നിർത്തുകയായിരുന്നു.

ഇതോടെ ഒരടി മുന്നോട്ട് പോകാൻ യുവതികൾക്ക് കഴിഞ്ഞില്ല. സമീപെത്ത കസേരകളിൽ ഇവരെ ഇരുത്തിയ ശേഷം ചുറ്റും വനിത പൊലീസും അതിന് പുറമെ ദ്രുതകർമ സേന, സ്ട്രൈക്കർ ഫോഴ്സ് എന്നിവരുൾെപ്പടെ വൻ പൊലീസ് സംഘവും നിലയുറപ്പിച്ചു. ചന്ദ്രാനന്ദൻ റോഡിെൻറ വശത്തും തിട്ടക്ക് മുകളിലും നിന്ന് നൂറുകണക്കിന് തീർഥാടകർ ശരണം വിളികളുമായി തമ്പടിച്ചു. റോഡിെൻറ മറുവശം വലിയ കൊക്കയാണ്. അതിനാൽ പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കുന്നതും ലാത്തിച്ചാർജ് നടത്തുന്നതും വലിയ ദുരന്തത്തിന് വഴിവെക്കുമെന്ന ഭീതി പൊലീസിനുമുണ്ടായി.

പൊലീസ് നടപടിക്കിടെ വലതുവശത്തെ ബാരിക്കേഡ് തകർന്ന് ആളുകൾ കൊക്കയിൽ വീണാൽ പുല്ലുമേട് ദുരന്തം പോലെ ആളപായം ഉണ്ടാകാനുള്ള സാധ്യതകൂടി കണക്കിലെടുത്താണ് പൊലീസ് ധിറുതിപിടിച്ച് വലിയൊരു നടപടിക്ക് മുതിരാതിരുന്നത്. ഡി.ഐ.ജി സേതുരാമൻ സ്ഥലത്തെത്തി ബിന്ദു, കനകദുർഗ എന്നിവരുമായി ചർച്ച നടത്തി സന്നിധാനത്തേക്ക് പോയാൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രതിഷേധങ്ങളും പ്രശ്നങ്ങളും ബോധ്യപ്പെടുത്തിയെങ്കിലും ആദ്യഘട്ട ചർച്ചയിൽ ഇവർ മടങ്ങിപ്പോകാൻ തയാറായില്ല. ഇതിനിടെ യുവതികളിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആംബുലൻസിൽ പമ്പയിൽ എത്തിക്കുകയും അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ശബരിമല ദർശനത്തിനു വീണ്ടും വരും -ആദിവാസി നേതാവ് അമ്മിണി
കോട്ടയം: ശബരിമല ദർശനത്തിനു വീണ്ടും വരുമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡൻറ് അമ്മിണി. സുരക്ഷ ആവശ്യപ്പെട്ട് ജില്ല പൊലീസ് മേധാവി എസ്. ഹരിശങ്കറുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

പൊലീസ് സുരക്ഷയിൽ പമ്പവരെ എത്തിക്കാമെന്ന ഉറപ്പിൽ ഞായറാഴ്ച യാത്രതിരിച്ചെങ്കിലും എരുമേലിയിൽനിന്ന് മടങ്ങേണ്ടിവന്നു. പിന്മാറ്റം ആവർത്തിക്കരുതെന്നും സന്നിധാനംവരെ സുരക്ഷവേണമെന്നും അവർ ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പുനൽകിയാൽ മണ്ഡലകാലത്തുതന്നെ ദർശനത്തിനു പോകും. ഇൗമാസം 27ന് മുമ്പ് സൗകര്യമൊരുക്കണമെന്നാണ് പറഞ്ഞത്. തീയതി അറിയിക്കാമെന്ന് പൊലീസ് പറഞ്ഞതിനാൽ വയനാട്ടിലേക്ക് മടങ്ങും. സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽ സർക്കാറിനു വീഴ്ചയുണ്ടാെയന്ന് അമ്മിണി പറഞ്ഞു. 

സുരക്ഷയൊരുക്കുമെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കർ പറഞ്ഞു. എന്നാൽ, മണ്ഡലകാലത്ത് തന്നെ പോകണമെന്ന ആവശ്യം നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തിരക്ക് കുറവുള്ള ദിവസങ്ങളിൽ ദർശന സൗകര്യമൊരുക്കാനാണ് െപാലീസ് ആലോചിക്കുന്നതെന്നാണ് അറിയുന്നത്. യാത്ര രഹസ്യമാക്കണമെന്നും മാധ്യമങ്ങളെ അറിയിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. പ്രചാരണം നൽകിയാൽ പ്രക്ഷോഭകർ സംഘടിക്കുകയും യാത്ര തടസ്സമാകുകയും ചെയ്യും. അടുത്ത മൂന്നുദിവസത്തിനകം ദർശനം നടത്തണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചില്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsBinduPolice Protectionkanaka durgga
News Summary - sabarimala women entry; Bindu and kanaka durgga applied for police protection -kerala news
Next Story