Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരക്കൊഴിഞ്ഞ...

തിരക്കൊഴിഞ്ഞ ശബരിമലയിൽ ദിവസവും പടിപൂജയും ഉദയാസ്തമന പൂജയും

text_fields
bookmark_border
തിരക്കൊഴിഞ്ഞ ശബരിമലയിൽ ദിവസവും പടിപൂജയും ഉദയാസ്തമന പൂജയും
cancel

ശബരിമല: കോവിഡ് നിയന്ത്രണങ്ങൾമൂലം തിരക്കൊഴിഞ്ഞ ശബരിമലയിൽ ദിവസവും പടിപൂജയും ഉദയാസ്തമന പൂജയും. സാധാരണ മാസപൂജകള്‍ക്കായി നട തുറക്കുന്ന അഞ്ചുദിവസം മാത്രമാണ് ക്ഷേത്രത്തിലെ പ്രശസ്തമായ പടിപൂജയും ഉദയാസ്തമന പൂജയും നടന്നുവന്നത്. എന്നാൽ, ഇപ്പോൾ തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഉള്ളതിനാല്‍ ഈ മണ്ഡലകാലത്ത് ഡിസംബര്‍ 15 വരെ ദിവസവും രണ്ട് പൂജകളും നടക്കും. മകരവിളക്ക് തീര്‍ഥാടനകാലത്ത് ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെയും ശേഷം ജനുവരി 15 മുതല്‍ 19 വരെയും പടിപൂജയും ഉദയാസ്തമന പൂജയും നടക്കും.

കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മീനമാസ പൂജകള്‍ മുതല്‍ മുടങ്ങിയ പൂജകളാണ് നടന്നുവരുന്നത്. പടിപൂജയും ഉദയാസ്തമന പൂജയും മുടങ്ങിപ്പോയവരെ അറിയിക്കുകയും എത്താന്‍ കഴിയാത്തവര്‍ക്ക് പകരമായി ലിസ്റ്റില്‍നിന്ന് ശേഷമുള്ളവരെ പരിഗണിക്കുകയും അവര്‍ക്കും എത്താന്‍ കഴിയാത്തപക്ഷം പുതുതായി ബുക്ക് ചെയ്യുന്നവരെ പരിഗണിക്കുകയും ചെയ്യും.

പടിപൂജ ദീപാരാധനക്കുശേഷമാണ് തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്നത്. 18 പടികളെയും 18 മലകളായി സങ്കല്‍പിച്ച് അഭിഷേകവും നിവേദ്യവും പൂജകളും നടത്തും. ഉദയാസ്തമന പൂജ രാവിലെ എട്ടുമുതല്‍ അത്താഴപൂജ വരെ 18 പൂജകളായി നടക്കും. നിലവില്‍ 2036 വരെയുള്ള വര്‍ഷങ്ങളിലെ ബുക്കിങ് കഴിഞ്ഞു. ഉദയാസ്തമന പൂജക്ക് നിലവില്‍ 2027 വരെയും ബുക്കിങ് പൂര്‍ത്തിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - sabarimala updates
Next Story