യു.ഡി.എഫ് വ്യാഴാഴ്ച കരിദിനം ആചരിക്കും; സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്
text_fieldsതിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ചുകടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേൽപിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി െബഹനാന്‍ ആണ് ഇക്കാര്യമറിയിച്ചത്. അക്രമ സമരങ്ങളോട് യോജിപ്പില്ലെന്നും യു.ഡി.എഫ് സമരം സമാധാനപരമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആചാരം ലംഘിച്ച് യുവതികളെ ശബരിമലയില്‍ ദര്‍ശനം നടത്തിക്കുമെന്ന മുഖ്യമന്ത്രിയുടെ ദുര്‍വാശി നടപ്പാക്കിയതിലൂടെ കോടിക്കണക്കിന് അയ്യപ്പഭക്തരുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ചെന്നിത്തല ആരോപിച്ചു. ഇതിനു കേരള സമൂഹം മാപ്പുനല്‍കില്ല. പുനഃപരിശോധന ഹരജി വാദം കേള്‍ക്കാനിരിക്കെ ഇതു ചെയ്തത് ധിക്കാരമാണ്. ഇരുമുടിക്കെട്ടില്ലാതെയും വ്രതാനുഷ്ഠാനമില്ലാതെയും ദേവസ്വംമന്ത്രിയുടെ ഭാഷയിൽ, ആക്ടിവിസ്റ്റുകളെയാണ് പൊലീസ് എത്തിച്ചത്.
യുവതികളിലൊരാള്‍ മാവേലിസ്റ്റോറിലെ സി.ഐ.ടി.യു യൂനിയന്‍ നേതാവുമാണ്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. നേരത്തേ ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങിയ ഈ യുവതികള്‍ പൊലീസ് സംരക്ഷണയിലായിരുന്നു എന്നാണ് വിവരം. മതില്‍ കെട്ടിയതുതന്നെ ആചാരം ലംഘിക്കാനായിരുെന്നന്ന് തെളിഞ്ഞിരിക്കുകയാണ്. എല്ലാ മതവിഭാഗങ്ങളുടെയും വിശ്വാസങ്ങള്‍ക്കെതിരായ വെല്ലുവിളിയാണിത്. ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.