ശബരിമലയിലെത്തിയ ട്രാൻസ്ജെൻഡേഴ്സിനെ തടഞ്ഞതായി പരാതി
text_fieldsകൊച്ചി: കഴിഞ്ഞ വർഷം കനത്ത സുരക്ഷയിൽ ശബരിമലയിലെത്തി അയ്യപ്പദർശനം നടത്തിയ ട്രാൻസ്ജെൻഡർ സംഘം ഇത്തവണ സുഖമായി ദർ ശനം നടത്തി മടങ്ങി. കഴിഞ്ഞ തവണ എത്തിയ നാൽവർ സംഘത്തിലെ മൂന്നുപേരാണ് വെള്ളിയാഴ്ച അതിരാവിലെ സന്നിധാനത്തെത്തിയത്. കൊച്ചിയിൽനിന്നുള്ള സംരംഭക തൃപ്തി ഹൃത്വിക്, തിയറ്റർ ആക്ടിവിസ്റ്റ് രഞ്ജു മോഹൻ, വിദ്യാർഥിനിയായ അവന്തിക എന്നിവരാണ് ശബരിമല ദർശനത്തിനെത്തിയത്. കഴിഞ്ഞവർഷം കൂട്ടത്തിലുണ്ടായിരുന്ന അനന്യ ഇത്തവണ പോയില്ല.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ കൊടുമ്പിരിക്കൊണ്ട വേളയിലാണ് കഴിഞ്ഞവർഷം ട്രാൻസ്ജെൻഡർ സംഘം ശബരിമല കയറിയത്. അന്ന് പ്രതിഷേധങ്ങളുണ്ടായില്ലെങ്കിലും പൊലീസിെൻറ കനത്ത സുരക്ഷയുണ്ടായിരുന്നു. ഇത്തവണ സമാധാനപരമായിരുന്നു ദർശനമെന്ന് മടങ്ങുന്നതിനിടെ തൃപ്തി പറഞ്ഞു. പത്തനംതിട്ട ജില്ല കലക്ടർക്ക് ഇ-മെയിൽ അയച്ച് അനുമതി വാങ്ങിയാണ് കൊച്ചിയിൽനിന്ന് പുറപ്പെട്ടത്. പുലർച്ച അഞ്ചിന് നിലക്കലിലെത്തി ചെറിയ പരിശോധനക്കുശേഷം വിട്ടയച്ചു.
കൺട്രോൾ റൂമിലുള്ള പൊലീസുകാരാണ് ചില്ലറ പ്രശ്നമുണ്ടാക്കിയത്. സന്നിധാനത്ത് പോകണ്ട എന്ന് അവർ നിർദേശിച്ചു. കഴിഞ്ഞ തവണ പോയതാണെന്ന് അറിയിച്ചപ്പോൾ ഇത്തവണ പോകാൻ പറ്റില്ലെന്നായിരുന്നു മറുപടി. ചെറിയ വാക്തർക്കമുണ്ടായെങ്കിലും പിന്നീട് അനുമതി നൽകി. ദർശനത്തിനെത്തിയ വിശ്വാസികളെല്ലാം ഏറെ സഹകരിച്ചതായി ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.