തങ്കഅങ്കി ഘോഷയാത്ര പുറപ്പെട്ടു
text_fieldsപത്തനംതിട്ട: ശബരിമല മണ്ഡലപൂജക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്ന തങ്കഅങ്കിയു മായി രഥ ഘോഷയാത്ര പുറപ്പെട്ടു. രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. പുലര്‍ച്ച 4.30 മുതൽ ആറന്മുള ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിൽ ദര്‍ശനത്തിനു െവച്ചശേഷം കിഴക്കേ നടയിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്.
26ന് വൈകീട്ട് സന്നിധാനത്തെത്തി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും. 27ന് രാവിലെ 10നും 11.40നും മധ്യേയുള്ള കുംഭം രാശിയില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും. പതിനെട്ടാംപടിയും കൊടിമരവും ഉൾപ്പെടുത്തി ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിലാണ് ഘോഷയാത്രക്കുള്ള രഥം നിർമിച്ചിട്ടുള്ളത്. പരമ്പരാഗതമായി രഥം നിർമിക്കുന്ന കുടുംബമാണ് ഇത്തവണയും രഥം ഒരുക്കിയത്.
മണ്ഡലപൂജക്കു ശേഷം നടയടച്ചാൽ തുടർന്ന് മൂന്നു ദിവസങ്ങൾക്ക് ശേഷം 30ന് വൈകീട്ട് 5.30ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. മൂന്നു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ തങ്കഅങ്കി ഘോഷയാത്രക്ക് സ്വീകരണം നൽകും. 26ന് പമ്പയിൽ എത്തുന്ന തങ്കഅങ്കി അവിടെ നിന്ന് പേടകത്തിലാക്കി സന്നിധാനത്ത് എത്തിക്കും.
തിരുവിതാംകൂർ രാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ നടക്കുെവച്ചതാണ് 451 പവൻ തൂക്കമുള്ള തങ്കഅങ്കി. തിരുവാറന്മുള ക്ഷേത്രത്തിലാണ് ഇത് സൂക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.