ശബരിമല നട ഇന്ന് തുറക്കും, പ്രതിദിനം 30,000 പേർക്ക് ദർശനം; ഇനി ശരണാരവ നാളുകൾ
text_fieldsശബരിമല: മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമലയിൽ തിങ്കളാഴ്ച നട തുറക്കും. പ്രളയവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികൾ നിമിത്തം രണ്ടുവർഷത്തെ ഇടവേളക്കുശേഷമാണ് ശബരിമല തീർഥാടനം പുനരാരംഭിക്കുന്നത്.
ഭക്തരെ വരവേൽക്കാൻ പമ്പയും സന്നിധാനവും ഒരുങ്ങി. ചൊവ്വാഴ്ച മുതൽ ഭക്തർക്ക് ദർശനം അനുവദിക്കും. മഴ ശക്തമായതിനാൽ ആദ്യ നാലുദിവസം വളരെ കുറച്ച് ഭക്തരെ മാത്രേമ കടത്തിവിടൂ. പമ്പയിൽ ഒഴുക്ക് ശക്തമായതിനാൽ പമ്പാസ്നാനം ആദ്യ ദിവസങ്ങളിൽ അനുവദിക്കില്ല. തിങ്കളാഴ്ച മുതൽ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിസംബര്‍ 26നാണ് മണ്ഡലപൂജ, മകരവിളക്ക് ജനുവരി 14ന്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് മേല്‍ശാന്തി ഉപദേവത ക്ഷേത്രനടകളും തുറന്ന് ദീപങ്ങള്‍ തെളിക്കും. പിന്നീട് പതിനെട്ടാം പടിക്ക് മുന്നിെല ആഴിയില്‍ അഗ്നി പകരും.
ദിേനന 30,000 പേരെ ദർശനത്തിന് അനുവദിക്കാനാണ് തീരുമാനം. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കാണ് ദർശന അനുമതി. കോവിഡ് രണ്ട് ഡോസ് വാക്സിൻ എടുത്തതിെൻറയോ അല്ലാത്തവർക്ക് ആർ.ടി പി.സി.ആർ നെഗറ്റിവാണെന്നുള്ളതിെൻറയോ സർട്ടിഫിക്കറ്റ് ഉണ്ടാകണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ല ഭരണകൂടവും വിവിധ വകുപ്പുകളും ചേര്‍ന്ന് മഴയെ അതിജീവിച്ചും അനിവാര്യ ക്രമീകരണങ്ങള്‍ ഭക്തര്‍ക്ക് ഒരുക്കി. കെ.എസ്.ആർ.ടി വിവിധ ഡിപ്പോകളിൽനിന്ന് സർവിസ് നടത്തും. ഭക്തരുടെ വാഹനങ്ങൾ നിലക്കൽ വരെ മാത്രമാണ് അനുവദിക്കുക. അവിെട നിന്ന് പമ്പയിലേക്ക് പോകാൻ കെ.എസ്.ആർ.ടി ബസുണ്ട്. പമ്പയിൽ വാഹന പാർക്കിങ് അനുവദിക്കില്ല.
അരവണ നിർമാണം 11 മുതൽ ആരംഭിച്ചിരുന്നു. അപ്പവും അരവണയും അടക്കം പ്രസാദങ്ങൾ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. വെച്വൽ ക്യൂ വഴി ആദ്യദിനങ്ങളിൽ പതിനായിരത്തോളം പേർ മാത്രമാണ് ബുക്ക് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ ഫുൾ ബുക്കിങ്ങായിട്ടുെണ്ടന്നും ദേവസ്വം അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.