Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആചാരലംഘനം...

ആചാരലംഘനം അനുവദിക്കില്ല –ഹിന്ദു നേതൃസമ്മേളനം

text_fields
bookmark_border
Chidanandapuri
cancel
camera_alt?????? ????????????

കോട്ടയം: ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഹിന്ദു നേതൃസമ്മേള നം. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രേക്ഷാഭം ശക്തിപ്പെടുത്താനും കോട്ടയത്തു ചേർന്ന യോഗം തീരുമാനിച്ചു. സുപ്രീംകോടതി റിവ്യൂ ഹരജി പരിഗണിക്കുന്ന 13വരെ സംസ്ഥാന വ്യാപകമായി ശരണഘോഷങ്ങളും നാമജപയജ്ഞവും സംഘടിപ്പിക്കും. ശബരിമല സമരത്തിൽ അറസ്റ്റിലായവർക്ക് നിയമസഹായമടക്കമുള്ള പിന്തുണ നൽകും. ഇതിനായി പ്രത്യേക നിധി ശേഖരിക്കും. രണ്ടാംഘട്ട പ്രക്ഷോഭത്തിനും ശബരിമല കർമസമിതി നേതൃത്വത്തിൽ നടന്ന സമ്മേളനം രൂപം നൽകി. 126 ഹൈന്ദവ സംഘടന പ്രതിനിധികൾ പെങ്കടുത്തതായി കർമസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സമാധാനപരമായി സമരം തുടരും. ഈമാസം നാലിന് ഗ്രാമങ്ങളിൽ ശരണഘോഷം നടത്തും. ഒന്നുമുതല്‍ നാലുവരെ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിധി ശേഖരണവും അഞ്ച്, ആറ് തീയതികളില്‍ നഗരകേന്ദ്രങ്ങളില്‍ ശരണമന്ത്ര നാമജപയജ്ഞവും നടത്തും. അഞ്ചിന് വൈകീട്ട് മൂന്നിന് നട തുറക്കുന്നതു മുതല്‍ ആറിന് അടക്കുന്നതുവരെ ക്ഷേത്രങ്ങളിൽ രാപകൽ നാമജപയജ്ഞവും ഏഴുമുതല്‍ 10വരെ ഗൃഹസമ്പര്‍ക്കവും 10, 11, 12 തീയതികളില്‍ വിശ്വാസസംരക്ഷണ സമ്മേളനങ്ങളും നടത്തും.

ഈശ്വരവിശ്വാസിയല്ലാത്ത കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡിലും ക്ഷേത്രാചാരങ്ങളിലും നിരന്തരമായി ഇടപെടുകയാണ്. മുഖ്യമന്ത്രിയുടെ ധാർഷ്ട്യം കലാപത്തിന് ഇടയാക്കും. 10 കോടിയോളം വരുന്ന ഭക്തർ പ്രക്ഷോഭത്തിലേക്ക് കടന്നിട്ടും മുഖ്യമന്ത്രി ധാർഷ്ട്യം തുടരുകയാണ്. റിവ്യൂ ഹരജിക്ക് സര്‍ക്കാറും ദേവസ്വം ബോര്‍ഡും തയാറാകണം. ശബരിമല സമരഭൂമിയാക്കാന്‍ താല്‍പര്യമില്ല. സമാധാനപരമായി യജ്ഞം നടത്താനാണ് ഉദ്ദേശിക്കുന്നത്. നിലക്കലിൽ അക്രമം നടത്തിയത് പൊലീസും സി.പി.എമ്മിെൻറ ഗുണ്ടകളുമാണ്. രണ്ടാംഘട്ട പ്രക്ഷോഭത്തിന് എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെ ഹൈന്ദവസമൂഹത്തിെൻറയാകെ പിന്തുണയുണ്ട്. ശബരിമല കര്‍മ സമിതി കൺവീനർ എസ്.ജെ.ആര്‍. കുമാര്‍, വര്‍ക്കിങ് ചെയര്‍പേഴ്‌സൻ കെ.പി. ശശികല, സംയോജകന്‍ സ്വാമി അയ്യപ്പദാസ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

ജാതീയമുഖം നൽകി വിള്ളലുണ്ടാക്കാൻ സർക്കാർ ശ്രമം –സ്വാമി ചിദാനന്ദപുരി

കോട്ടയം: ജാതീയമുഖം നൽകി ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധെപ്പട്ട പ്രക്ഷോഭങ്ങളിൽ വിള്ളലുണ്ടാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. സവര്‍ണജാതിക്കാരുടെ പ്രക്ഷോഭമായിട്ടാണ് മുഖ്യമന്ത്രി ഇതിനെ ചിത്രീകരിക്കുന്നത്.

സര്‍ക്കാറിനു പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇത്തരത്തിൽ ആശയവിഹ്വലത ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഇത് അപഹാസ്യമാണ്. ശബരിമല കർമസമിതി നേതൃത്വത്തിൽ നടന്ന ഹിന്ദു നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSwami ChidanandapuriSabarimala News
News Summary - Sabarimala - Swami Chidanandapuri- Kerala news
Next Story