Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: കോടതിയിലെ...

ശബരിമല: കോടതിയിലെ വിഷയത്തിൽ ഇടപെടാനാവില്ല -മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ശബരിമല: കോടതിയിലെ വിഷയത്തിൽ ഇടപെടാനാവില്ല -മനുഷ്യാവകാശ കമീഷൻ
cancel

സന്നിധാനം: പമ്പയിലും പരിസര പ്രദേശങ്ങളിലും ഭക്ത ജനങ്ങൾക്ക് ഒരുക്കിയ സൗകര്യങ്ങൾ സംസ്ഥാന മനുഷ്യാവകാശ കമീഷൻ നേരിട്ടു പരിശോധിച്ചു. കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്കും അംഗങ്ങളായ കെ. മോഹൻകുമാറും പി. മോഹനദാസും ആണ് പമ്പയിലെത്തിയത്. പമ്പയിൽ നിന്ന് സന്നിധാനത്തെത്തിയ മനുഷ്യാവകാശ കമീഷൻ തീർഥാടകരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ ശബരിമല സംഭവത്തിൽ ഇടപെടാനും നടപടി സ്വീകരിക്കാനും സാധിക്കില്ലെന്ന് കമീഷൻ അംഗം പി. മോഹനദാസ് പറഞ്ഞു. നാമജപം, വിരിവെക്കാനുള്ള സൗകര്യം എന്നീ വിഷയങ്ങളിലെ പരാതികൾ ഹൈകോടതിയുടെ പരിഗണിനയിൽ ഇരിക്കുന്നത് കൊണ്ട് കമീഷൻ ഇടപെടില്ല. അത് ക്രമസമാധാനവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. 13 പരാതികൾ ലഭിച്ചു. ഇതിൽ പൊലീസിനെതിരെ പരാതിയും ഉണ്ട്. 144 പ്രഖ്യാപിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് നോട്ടീസ്‌ നൽകിയത് പരിശോധിക്കും. വിരിവെക്കുന്നതിലുള്ള നിയന്ത്രണങ്ങളുടെ കാര്യം ഐ.ജിയുമായി സംസാരിക്കുമെന്നും

തീർഥാടകരുടെ തിരക്കിനനുസരിച്ചുള്ള സംവിധാനങ്ങൾ ഒരുക്കാൻ സർക്കാറിന് സാധിച്ചിട്ടില്ലെന്ന് പി. മോഹനദാസ് പറഞ്ഞു. അതിന് സർക്കാറിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സർക്കാറിനെ കൈയിൽ മാന്ത്രികവടിയില്ലെന്നും പെട്ടെന്ന് 500 കക്കൂസുകൾ നിർമിക്കാൻ സാധിക്കില്ലെന്നും കമീഷൻ വ്യക്തമാക്കി. നിലവിൽ 280തോളം കക്കൂസുകൾ ഒരുക്കിയിട്ടുണ്ടെന്നും പി. മോഹനദാസ് വ്യക്തമാക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsState Human Right CommissionSabarimala News
News Summary - Sabarimala state human right commission -Kerala News
Next Story