Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: വഴിപാടായി...

ശബരിമല: വഴിപാടായി ലഭിച്ച സ്വർണത്തിനും വെള്ളിക്കും കണക്കില്ലെന്ന് കണ്ടെത്തൽ

text_fields
bookmark_border
Sabarimala
cancel

പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണത്തിനും വെള്ളിക്കും കൃത്യമായ കണക ്കില്ലെന്ന് ഓഡിറ്റിങ്ങിൽ കണ്ടെത്തൽ. തുടർന്ന് തിങ്കളാഴ്ച സ്വർണവും വെള്ളിയും സൂക്ഷ ിച്ചിരിക്കുന്ന ആറന്മുളയിലെ ദേവസ്വം സ്ട്രോങ് റൂം തുറന്ന് പരിശോധന നടത്തും. ഹൈകോ ടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തുന്നത്.

40 കിലോ സ്വർണവും 100 ക ിലോ വെള്ളിയും ഉണ്ടാകേണ്ടതാണെന്നാണ് കണക്ക്. സ്വര്‍ണവും വെള്ളിയും സ്ട്രോങ് റൂമിലേക്ക് മ ാറ്റിയതിനും കൊണ്ടുപോയതിനും രേഖകളില്ല. സ്ട്രോങ് റൂമിലേക്ക് എത്തിയോ എന്ന പരിശോധനയാണ് തിങ്കളാഴ്ച നടക്കുന്നത്. ഇതോടൊപ്പം സ്വര്‍ണം സൂക്ഷിക്കുന്ന കാര്യത്തിൽ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.

ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ സ്ട്രോങ് റൂം ആറന്മുള ക്ഷേത്രത്തോടുചേർന്നുള്ള ദേവസ്വം ഓഫിസിനോട് ചേർന്നാണ്. അസിസ്റ്റൻഡ് അക്കൗണ്ട്സ് ഓഫിസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് സ്ട്രോങ് റൂമിെൻറ ചുമതല. തിങ്കളാഴ്ച 12 മണിക്കാണ് പരിശോധനക്കായി സ്ട്രോങ് റൂം തുറക്കുക. ഓരോ വർഷവും ശബരിമലയിൽ ലഭിക്കുന്ന സ്വർണം, വെള്ളി വഴിപാട് എത്രയെന്നോ സ്ട്രോങ് റൂമിലേക്ക് മാറ്റുന്നത് എത്രയെന്നോ കൃത്യമായ കണക്കില്ലെന്നും ഇതിെൻറ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.

ദേവസ്വം ബോര്‍ഡില്‍നിന്ന് വിരമിച്ചിട്ടും ആനുകൂല്യം ലഭിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഓഡിറ്റിങ്ങിന് അനുകൂലമായ സാഹചര്യമുണ്ടായത്. സ്വർണത്തിനോ വെള്ളിയിലോ കുറവ് വന്നിട്ടുണ്ടോ എന്നത് പരിശോധനയിലേ വ്യക്തമാകൂ. ആറുവർഷമായി ഉദ്യോഗസ്ഥർ മാറിപ്പോകുേമ്പാൾ കണക്കെടുപ്പ് നടത്തുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ പറയുന്നു.

ചുമതല ഒഴിയുന്നയാൾ പുതുതായി ചുമതലയേൾക്കുന്ന ആളിന് കണക്കും കാര്യങ്ങളും കൃത്യമായി കൈമാറാറില്ല. സംഭവം സംബന്ധിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം പ്രസിഡൻറിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ വിശദീകരണം കിട്ടും. എല്ലാ രീതിയിലുള്ള പരിശോധനയും നടക്കട്ടെയെന്നും വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും കടകംപള്ളി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala NewsGold Donation
News Summary - Sabarimala Silver and Gold Donation -Kerala News
Next Story