ശബരിമലയിൽ സ്ത്രീകളെ മുൻനിർത്തി സംഘർഷമുണ്ടാക്കാൻ ആർ.എസ്.എസ് നീക്കമെന്ന് റിപ്പോർട്ട്
text_fieldsപത്തനംതിട്ട: ചിത്തിര ആട്ട വിശേഷ പൂജക്കായി തുറക്കുന്ന ശബരിമലയിൽ സംഘർഷങ്ങളുണ്ടാക്കാൻ ബി.ജെ.പി- ആർ.എസ്.എസ് നീക്കമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. റിപ്പോർട്ടിനെ തുടർന്ന് ഇലവുങ്കലിൽ തന്നെ ആളുകളെ പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയാണ്. നേരത്തെ നിലക്കൽ വരെ കടത്തി വിടുമെന്നാണ് അറിയിച്ചിരുന്നത്. ഭക്തരെ നാളെ മാത്രമേ കടത്തിവിടൂ.
നാളെ വൈകിട്ട് 5 നാണ് നട തുറക്കൽ. ചൊവ്വാഴ്ച രാത്രി 10 ന് നട അടക്കും. പ്രതിഷേധസമരം മുന്നിൽ കണ്ട് ചൊവ്വാഴ്ച അർദ്ധരാത്രി വരെ ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മാധ്യമ പ്രവർത്തകരെ നിലക്കലേക്ക് കടത്തിവിടുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ടു കിലോമീറ്റർ അകലെ ഇലവുങ്കലിൽ തടഞ്ഞു.
പ്രതിഷേധക്കാർ സ്ത്രീകളെ മുൻ നിർത്തി സമരം നയിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് വനിതാ പൊലീസുകാരടക്കം 2300 ഒാളം പൊലീസുകാരെയാണ് ശബരിമലയിൽ വിന്ന്യസിച്ചിരിക്കുന്നത്. സന്നിധാനത്തും വനിതാ പൊലീസുകാരെ വിന്യസിക്കുമെന്നാണ് റിപ്പോർട്ട്. 50 മുകളിൽ പ്രായമുള്ള സ്ത്രീകളെയായിരിക്കും സന്നിധാനത്ത് നിയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.