നിലയ്ക്കലിലും പമ്പയിലും സംഘർഷം; പൊലീസ് ലാത്തിവീശി
text_fieldsനിലക്കൽ: ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെതിരെ, പമ്പയിലും നിലക്കലും ബുധനാഴ്ച ഭക്തസംഘങ്ങളെന്ന പേരിൽ നടത്തിയ അഴിഞ്ഞാട്ടവും അക്രമവും പൂങ്കാവനത്തെ യുദ്ധക്കളത്തിന് സമാനമാക്കി. എ.ഡി.ജി.പി അനിൽകാന്ത് അടക്കം നൂറുകണക്കിന് പൊലീസുകാർ നോക്കിനിൽക്കെയായിരുന്നു ഇത്. സ്ത്രീകൾക്കുനേരെയും വനിത മാധ്യമറിപ്പോർട്ടർമാർക്കുനേരെയും ആക്രമണം അഴിച്ചുവിട്ടു. ശബരിമലയിലും പരിസരങ്ങളിലും ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിക്കുശേഷം ആദ്യമായി തുലാമാസ പൂജക്ക് നട തുറന്ന ബുധനാഴ്ച യുവതികളെ മലചവിട്ടാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി വന്നവരാണ് വ്യാപക അക്രമം അഴിച്ചുവിട്ടത്. സംഘർഷം രൂക്ഷമായതോടെ നിലക്കലിൽ ഉച്ചയോടെ കൂടുതൽ പൊലീെസത്തി സമരക്കാരെ പലതവണ ലാത്തിവീശി ഒാടിച്ചു. നാലു ഭാഗത്തേക്കും ചിതറിയോടിയവർ പൊലീസുകാർക്കുനേരെ കല്ലെറിഞ്ഞു. പിന്നാലെ പമ്പയിലും നിലക്കലും കമാൻഡോ സംഘത്തെയും വിന്യസിച്ചു.
നിലക്കൽ പെട്രോൾപമ്പിനടുത്ത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പന്തലിനു സമീപമായിരുന്നു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ തമ്പടിച്ചത്. റിപ്പോർട്ടർമാർ അടക്കമുള്ള സ്ത്രീകൾക്കുനേെര അതിക്രമം നടന്നത് ഇവിടെനിന്നുമാണ്.ഉച്ചേയാടെ വാഹനങ്ങൾക്കുനേരെ കല്ലേറുമുണ്ടായി. ഭക്തരുടെ സ്വകാര്യ വാഹനം അടിച്ചുതകർത്തു. വനിതകളെ ഏതുവിധേനയും തടയും എന്നറിയിച്ച് സമരം നടത്തിയ രാഹുൽ ഇൗശ്വറിനെ അറസ്റ്റ് ചെയ്തു.
ശരണംവിളികൾ ഉയർത്തി, സമാധാനപരമായി സമരം നടത്തുമെന്നു പറഞ്ഞ് എത്തിയവർ ആക്രോശങ്ങളും അസഭ്യവർഷവുമാണ് പലപ്പോഴും നടത്തിയത്. ബുധനാഴ്ച പുലർച്ചെ മുതൽ സംഘ്പരിവാറിെൻറ വിവിധ സംഘടനകളിൽപെട്ടവർ ഏതുതരത്തിലുള്ള പ്രതിരോധത്തിനും തയാറായി എത്തുകയായിരുന്നു. ‘പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകൾ പ്രവേശിക്കരുത്’ എന്ന് എഴുതിെവച്ചിരുന്ന പമ്പയിലെ ബോർഡ് മറച്ച ഫ്ലക്സ് സമരക്കാർ വലിച്ചുകീറി.
ബസുകളിലും സ്വകാര്യ വാഹനങ്ങളിലും വന്നവരെ പരിശോധിച്ചശേഷമാണ് വിട്ടത്. റിേപ്പാർട്ടർമാരെ തിരിച്ചയക്കാനായിട്ടായിരുന്നു വാർത്താസംഘത്തെ മുഴുവൻ ആക്രമിച്ചത്. നിരവധി ചാനലുകളുടെ കാറുകളും കാമറകളും തല്ലിത്തകർത്തു. പ്ലാപ്പിള്ളിയിൽ ‘മാധ്യമം’ വാഹനം അക്രമികൾ തകർത്തു. ഡ്രൈവറെ മർദിച്ചു. രാവിലെ പമ്പയിൽ ആന്ധ്രയിൽനിന്നെത്തിയ യുവതിയായ മാലതി എന്ന ഭക്തയെ സമരക്കാർ തടഞ്ഞു. പൊലീസ് ഇവരെ മോചിപ്പിച്ച് പമ്പയിൽനിന്ന് മുകളിലേക്ക് കടത്തിവിട്ടു. എന്നാൽ, കുറെ കഴിഞ്ഞ് ഇവർ സ്വയം തിരിച്ചുപോരുകയായിരുന്നു.
മന്ത്രിയുടെ സന്നിധാനത്തെ അവലോകന േയാഗത്തിൽ പെങ്കടുക്കാനെത്തിയ ഉദ്യോഗസ്ഥയെയും വളഞ്ഞുെവച്ച് ചോദ്യംചെയ്തു. പിന്നീട് പൊലീസെത്തി കടത്തിവിട്ടു. ശബരിമലയിലേക്കു വന്ന ചേർത്തല സ്വേദശി ലിപിയെ (38) പത്തനംതിട്ട ബസ്സ്റ്റാൻഡിൽ ബി.ജെ.പി പ്രവർത്തകർ തടഞ്ഞു. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയശേഷം തിരിച്ചയച്ചു. ശബരിമല ബേസ് ക്യാമ്പായ നിലക്കലിൽ ദിവസങ്ങളായി നാമജപസമരം നടന്നുവരുകയായിരുന്നു.
സമരം നിയന്ത്രണം വിട്ടതോടെ എട്ടുപേരെ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പൊലീസെത്തി നാമജപക്കാരെ വിരട്ടിയോടിക്കുകയും ചിലരുടെ പേരിൽ കേസെടുക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെതന്നെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കി. എന്നാൽ, ഉച്ചയോടെ വീണ്ടും പന്തൽ കെട്ടി. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരെൻറ നേതൃത്വത്തിൽ പെട്രോൾ പമ്പിനു സമീപം സർവമത പ്രാർഥനയും ഉപവാസവും തുടങ്ങി. പന്തളം കൊട്ടാരത്തിെൻറ നേതൃത്വത്തിൽ പമ്പയിലാണ് നാമജപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.