Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാനനപാതയിൽ തീര്‍ഥാടകരെ...

കാനനപാതയിൽ തീര്‍ഥാടകരെ തടഞ്ഞു; പ്രതിഷേധത്തിനൊടുവിൽ കടത്തിവിട്ടു

text_fields
bookmark_border
sabarimala
cancel

എരുമേലി: പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയിലേക്ക് പോയ തീര്‍ഥാടകരെ വനംവകുപ്പ് തടഞ്ഞു. 46ഓളം അയ്യപ്പഭക്തരെ വ്യാഴാഴ്ച രാവിലെ അഴുതകടവിലാണ് വനപാലകര്‍ തടഞ്ഞത്. തീര്‍ഥാടന യാത്രക്ക് വെള്ളിയാഴ്ച മുതലേ അനുമതിയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കടത്തിവിടണമെന്ന് അയ്യപ്പഭക്തര്‍ അഭ്യർഥിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു വനപാലകർ.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബി.ജെ.പി പ്രവര്‍ത്തകരും വനപാലകരുമായി നടത്തിയ ചര്‍ച്ചയില്‍ മൂന്ന് മണിയോടെ ഭക്തരെ കടത്തിവിടാമെന്ന് അറിയിച്ചു. ഇതിനിെട കുറച്ച് തീര്‍ഥാടകര്‍ തിരിച്ചുപോയി. എന്നാല്‍, സമയം കഴിഞ്ഞും യാത്രക്ക് അനുമതി നല്‍കാതായതോടെ ഭക്തർ ശരണംവിളികളോടെ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെ ഉദ്യോഗസ്ഥര്‍ തീര്‍ഥാടകരെ കടത്തിവിട്ടു.

എരുമേലിയിൽനിന്ന് നിലക്കലിലേക്ക് പോവുകയായിരുന്ന തീര്‍ഥാടക വാഹനങ്ങള്‍ എം.ഇ.എസ് കോളജ് ജങ്ഷനില്‍ തടഞ്ഞതും പ്രതിഷേധത്തിന് കാരണമായി. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തീര്‍ഥാടകരെ വെള്ളിയാഴ്ച രാവിലെ 10ന് ശേഷം കടത്തിവിട്ടാല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് എം.ഇ.എസ് ജങ്ഷനില്‍ പൊലീസ് വാഹനങ്ങള്‍ തടഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് തീര്‍ഥാടകരില്‍ ചിലര്‍ ശരണംവിളിച്ച് റോഡിലിറങ്ങി. തുടര്‍ന്ന് പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ തീര്‍ഥാടകര്‍ പിന്‍വാങ്ങി. വെള്ളിയാഴ്ച രാവിലെ 10 മുതല്‍ തീര്‍ഥാടകര്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsSabarimala Pilgrim
News Summary - Sabarimala Pilgrim -Kerala News
Next Story