നിലക്കലിൽ പാർക്കിങ് സ്ഥലം പരിമിതം; വെള്ളക്ഷാമം
text_fieldsനിലക്കൽ: പ്രധാന ഇടത്താവളമായ നിലക്കലിൽ പാർക്കിങ്ങിന് സൗകര്യം വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായില്ല. ശൗചാലയങ്ങളിൽ അടക്കം വെള്ളം എത്തിക്കാനുള്ള പ്രവർത്തനങ്ങളും പാതിവഴിയിലാണ്. പാർക്കിങ് സൗകര്യം വർധിപ്പിക്കാൻ നിലക്കൽ എസ്റ്റേറ്റിലെ 1400 റബർ മരങ്ങളാണ് വെട്ടിനീക്കുന്നത്. ഇതിൽ പകുതിയോളം മാത്രമേ ഇനിയും വെട്ടിമാറ്റാൻ കഴിഞ്ഞിട്ടുള്ളൂ. 1400 മരങ്ങൾ കൂടി വെട്ടിയാൽ 4000 മുതൽ 5000 വരെ വാഹനങ്ങൾ അധികമായി പാർക്ക് ചെയ്യാൻ കഴിയും.
കഴിഞ്ഞ സീസണിൽ 50,000 വരെ വാഹനങ്ങളാണ് ഒരേസമയം നിലക്കലിൽ പാർക്ക് ചെയ്തത്. പതിനായിരത്തോളം വാഹനങ്ങൾ പമ്പയിലും പരിസരങ്ങളിലുമായും പാർക്ക് ചെയ്തിരുന്നു. ഇത്തവണ പമ്പയിലെ പാർക്കിങ് പൂർണമായി തടഞ്ഞിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റ് വി.െഎ.പികളുടെയും വാഹനങ്ങൾ മാത്രമാണ് ഇവിടേക്ക് കടത്തിവിടുന്നത്. ഇത്തവണ ശബരിമലയിൽ എത്തുന്ന മുഴുവൻ വാഹനങ്ങളും നിലക്കലിൽ പാർക്ക് ചെയ്യേണ്ടിവരുന്ന സാഹചര്യത്തിൽ ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ പൂർണതോതിൽ ആയാൽ പോലും സൗകര്യങ്ങൾ തീർത്തും അപര്യാപ്തമാകും.
ജലദൗർലഭ്യമാണ് നിലക്കൽ നേരിടുന്ന വലിയ പ്രശ്നം. പൂർണമായും ടാങ്കറുകളിലാണ് നിലക്കലിലേക്ക് വെള്ളം എത്തിക്കുന്നത്. സീസൺ മുഴുവനും ഇതുതന്നെയാകും അവസ്ഥ. നിലക്കലിലെ മൂന്ന് കുളങ്ങളിൽനിന്നും ഇപ്പോൾ വെള്ളം ലഭിക്കുന്നുണ്ടെങ്കിലും വേനൽ കടുക്കുേമ്പാൾ കുളങ്ങൾ വറ്റുകയോ ലഭ്യത കുറയുകയോ ചെയ്യും. സീതത്തോട്ടിൽനിന്നും പമ്പയിൽനിന്നും എട്ട് വീതം ടാങ്കറുകളിലാണ് ഇപ്പോൾ വെള്ളം എത്തിക്കുന്നത്.
അഞ്ചുലക്ഷം ലിറ്ററിെൻറ മൂന്ന് ടാങ്കുകളാണ് ഇവിടെയുള്ളത്. ഇതിൽ ഒന്നിെൻറ നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. ഒന്നിെൻറ കമീഷനിങ് അടുത്ത ദിവസം നടക്കും. ഇതിനൊപ്പം ജലവിതരണത്തിനുള്ള പൈപ്പുകൾ സ്ഥാപിക്കാൻ കഴിയാത്തതാണ് ഇപ്പോൾ പ്രശ്നം. ഭൂരിഭാഗം ശൗചാലയങ്ങളിലും ഇനിയും വെള്ളമെത്തിയിട്ടില്ല. വാട്ടർ കിയോസ്ക്കുകളും ഭാഗികമായേ പ്രവർത്തിക്കുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.