ശബരിമല: തെറ്റിദ്ധാരണ മാറ്റാൻ എൻ.എസ്.എസ് നേതൃത്വത്തെ കാണും -ചെന്നിത്തല
text_fieldsതൃശൂർ: ശബരിമല വിഷയത്തിൽ യു.ഡി.എഫിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാൻ എൻ.എസ്.എസ് നേതൃത്വത്തെ കാണുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ഒന്നും ചെയ്തില്ലെന്ന വിമർശനം ശരിയല്ല. എം. വിൻസെൻറ് എം.എൽ.എ അവതരിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബില്ലിന് നിയമ വകുപ്പിെൻറ എതിർപ്പ് കാരണം സ്പീക്കർ അനുമതി നിഷേധിച്ചതാണ്. പാർലമെൻറിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി അവതരിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ ബില്ലിന് കേന്ദ്ര സർക്കാരും അനുമതി നിഷേധിച്ചു.
കേന്ദ്ര, കേരള സർക്കാരുകളാണ് ഇക്കാര്യത്തിൽ യു.ഡി.എഫിനെ തടഞ്ഞതെന്നും പ്രതിപക്ഷത്തിന് സ്വകാര്യ ബിൽ അവതരിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങൾ വേണ്ടിവന്നാൽ നേരിട്ടുകണ്ട് എൻ.എസ്.എസ് നേതൃത്വത്തെ ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തൃശൂരിലെത്തിയ പ്രതിപക്ഷ നേതാവ് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
എൽ.ഡി.എഫിെൻറ സർക്കാർ മൂന്ന് ലക്ഷത്തോളം അനധികൃത നിയമനങ്ങൾ നടത്തിയതിനെ വിമർശിക്കുേമ്പാൾ ഉമ്മൻ ചാണ്ടി സർക്കാരിെൻറ കാലത്തും നിയമനങ്ങൾ നടന്നുവെന്നാണ് തിരിച്ച് പറയുന്നത്. കഴിഞ്ഞ സർക്കാരിെൻറ തെറ്റ് ആവർത്തിക്കാനാണോ മറ്റൊരു സർക്കാർ വന്നത്?. അന്ന് ചെയ്തത് തെറ്റാണെങ്കിൽ ഞങ്ങൾ തെരഞ്ഞെടുപ്പിൽ തോറ്റില്ലേ? എല്ലാം ശരിയാക്കാനല്ലേ ഈ സർക്കാർ വന്നത്? ഇതിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ ഇളക്കിവിട്ടത് പ്രതിപക്ഷമല്ല. അവർ നടത്തുന്നത് ജീവിത സമരമാണ്.
തവനൂരിൽ മത്സരിക്കാൻ കെ.ടി. ജലീൽ വെല്ലുവിളിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ 140 മണ്ഡലത്തിലും പ്രതിപക്ഷ നേതാവാണ് മത്സരിക്കുന്നത് എന്നായിരുന്നു മറുപടി. കത്വ ഫണ്ട് തിരിമറി ആരോപണത്തിൽ യൂത്ത് ലീഗ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല. ഹാഗിയ സോഫിയ വിഷയത്തിൽ ചാണ്ടി ഉമ്മൻ നടത്തിയ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞിട്ടുണ്ട്. രാമക്ഷേത്ര നിർമാണത്തിന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ പിരിവ് നൽകിയതെന്ന് മറ്റൊരു ക്ഷേത്രത്തിനാണെന്ന് തെറ്റിധരിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ദിഗ്വിജയ് സിങും സംഭാവന നൽകിയത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ രാജ്യത്ത് കോൺഗ്രസുകാർ ചെയ്യുന്നതിനെല്ലാം തനിക്ക് മറുപടി പറയാനാവുമോ എന്നായിരുന്നു മറുചോദ്യം.
കോൺഗ്രസിെൻറ സ്ഥാനാർഥി പട്ടിക ആയിട്ടില്ല. മാണി സി. കാപ്പൻ എൽ.ഡി.എഫ് വിട്ട് വരുമെന്ന് വ്യക്തമാക്കിയാൽ പാലാ സീറ്റിെൻറ കാര്യം ആലോചിക്കാം. എൽ.ഡി.എഫിൽനിന്ന് വരും ദിവസങ്ങളിൽ പലരും യു.ഡി.എഫിലേക്ക് വരുമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.