Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ ദർശനസുകൃതം

ശബരിമലയിൽ ദർശനസുകൃതം

text_fields
bookmark_border
ശബരിമലയിൽ ദർശനസുകൃതം
cancel

ശബരിമല: മകരവിളക്കും മകരജ്യോതിയും കണ്ട് സായുജ്യമണഞ്ഞ് ഭക്തലക്ഷങ്ങൾ മലയിറ ങ്ങി. ഒരു കൊല്ലെത്ത കാത്തിരിപ്പിനു സംതൃപ്തിയായി മകരവിളക്ക് തെളിഞ്ഞപ്പോൾ, മണി ക്കൂറുകളായി തിരുവാഭരണ ഘോഷയാത്രയും മകരവിളക്കും കാത്തുനിന്ന പതിനായിരങ്ങളുടെ കണ്ഠങ്ങളിൽനിന്ന് ശരണമന്ത്രമുയർന്നു.

അസ്തമയസൂര്യൻ മറഞ്ഞ് നിമിഷങ്ങൾ ക്കകം പൊന്നമ്പലമേട്ടിൽ മകരദീപം തെളിഞ്ഞു. തുടർന്ന് മകരസംക്രമപൂജ നടന്നു. പ്രതി സന്ധികളിൽ അലയടിച്ച തീർഥാടനത്തിെൻറ അവസാന കാലത്ത് പ്രതിഷേധത്തിെൻറ തീക്ഷ് ണതയില്ലാതെ, ശരണംവിളികളുമായി ഭക്തലക്ഷങ്ങൾ മകരവിളക്ക് തൊഴുത് നിർവൃതി നേടി.

പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്തേക്ഷത്രത്തിൽനിന്ന് 89 കിലോമീറ്റർ കാൽനടയായി കൊണ്ടുവന്ന തിരുവാഭരണപേടകങ്ങൾ വൈകീട്ട് ആറിന് ശരംകുത്തിയിൽ എത്തി. അവിടെ നിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അധികൃതരും അയ്യപ്പ സേവാസംഘം പ്രവർത്തകരും ചേർന്ന് സന്നിധാനത്തേക്ക് ആനയിച്ച് 6.16ന് സന്നിധാനത്തെത്തി.

തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി എന്നിവർ പതിനെട്ടാംപടിക്ക് മുകളിൽനിന്ന് ഏറ്റുവാങ്ങി നടയടച്ച് അയ്യപ്പവിഗ്രഹത്തിൽ ചാർത്തി. 6.30ന് ദീപാരാധനക്കായി നടതുറന്നു. തിരുവാഭരണവിഭൂഷിതനായ അയ്യപ്പരൂപം ദർശിച്ച് ഭക്തർ ശരണം വിളിച്ചു. ശംഖനാദവും മണിനാദവും ഉയർന്നു. പിന്നീട് അയ്യപ്പലക്ഷങ്ങളുടെ കണ്ണുകൾ പൊന്നമ്പലമേട്ടിലേക്ക് തിരിഞ്ഞു. 6.34ന് രണ്ടുതവണയും 6.35ന് മൂന്നാമതും ജ്യോതി തെളിഞ്ഞു.

മകരജ്യോതി ദർശന ശേഷം മകരസംക്രമ പൂജക്ക് ഒരുക്കം ആരംഭിച്ചു. വിഗ്രഹത്തിൽ അണിയിച്ച തിരുവാഭരണങ്ങൾ ഇതിനായി അഴിച്ചുമാറ്റി. മകരവിളക്കിെൻറ പ്രധാന ചടങ്ങായ മകരസംക്രമപൂജ രാത്രി 7.52ന് ആയിരുന്നു. സൂര്യൻ ധനുരാശിയിൽനിന്ന് മകരം രാശിയിലേക്ക് കടക്കുന്ന മുഹൂർത്തമാണ് മകരസംക്രമം. സംക്രമപൂജക്ക് ശേഷം തിരുവാഭരണങ്ങൾ വീണ്ടും അയ്യപ്പവിഗ്രഹത്തിൽ അണിയിച്ചു.

നേരത്തേ പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലെത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ .വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു. രാത്രി 10.30ന് മാളികപ്പുറത്തമ്മയുടെ ശരംകുത്തി മണ്ഡപത്തിലേക്കുള്ള എഴുന്നള്ളത്ത് നടന്നു. 11ന് ഹരിവരാസനം പാടി നട അടച്ചു.

മകര സംക്രമ സമയമായ 7.52ന് മകര സംക്രമ പൂജയും അഭിഷേകവും നടക്കും. കവടിയാർ കൊട്ടാരത്തിൽനിന്ന് കൊടുത്തയക്കുന്ന നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകവും നടക്കും. ഇതോടെ മകരവിളക്കിെൻറ പ്രധാന ചടങ്ങുകൾ പൂർത്തിയാകും. ഇൗ മാസം 19 വരെ ഭക്തർക്ക് ദർശനം നടത്താനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala Newssabarimala makara vilakku
News Summary - sabarimala makara vilakku -kerala news
Next Story