ശബരിമല: കുംഭമാസ പൂജാവേളയും അശാന്തമായേക്കും
text_fieldsപത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി പറയുന്നത് മാറ ്റിയതോടെ കുംഭമാസ പൂജാവേളയും സന്നിധാനത്തെ അശാന്തമാക്കിയേക്കും.
സർക്കാറിെൻറ യും ദേവസ്വം ബോർഡിെൻറയും നിലപാട് യുവതി പ്രവേശനത്തിന് അനുകൂലമാണെന്ന് വ്യക്ത മായതോടെ കുംഭമാസ പൂജാവേളയിൽ കൂടുതൽ യുവതികൾ സംഘടിതരായി എത്താനുമിടയുണ്ട്.
12 മുതൽ 17 വരെയാണ് കുംഭമാസ പൂജക്കായി നട തുറക്കുക. കേസിൽ അന്തിമ വിധി വരുംമുമ്പ് ഇനി യുവതി പ്രവേശനമുണ്ടാകാതെ നോക്കൽ തങ്ങളുടെ അഭിമാന പ്രശ്നമായാണ് ആർ.എസ്.എസ്, ബി.ജെ.പി നേതൃത്വം കരുതുന്നത്. യുവതി പ്രവേശന നിലപാടിൽ ദേവസ്വം ബോർഡും സർക്കാറും ഒരേ നിലപാടിലായതോടെ നേരേത്ത ഉണ്ടായിരുന്നതിൽനിന്ന് വ്യത്യസ്ഥമായി പ്രതിഷേധക്കാർക്കെതിരെ കർക്കശ നടപടി ഉണ്ടാകാനാണ് സാധ്യത. ഇത്രയും നാൾ പ്രതിഷേധക്കാർക്കെതിരെ പമ്പയിലും സന്നിധാനത്തും ബലപ്രയോഗത്തിന് സർക്കാർ തയാറായിരുന്നില്ല.
പൊലീസിൽ വലിയൊരു വിഭാഗം യുവതി പ്രവേശനത്തെ എതിർക്കുന്നവരാണെന്ന് വ്യക്തമായിരുന്നു. ഇവരാണ് യുവതികൾ പൊലീസ് സംരക്ഷണം തേടിയാലുടൻ വിവരം സമരക്കാർക്ക് ൈകമാറിയിരുന്നത്.
പൊലീസ് സഹായം തേടിയവരിൽ കനകദുർഗയും ബിന്ദുവും ഒഴികെയുള്ളവർക്ക് ദർശനം സാധ്യമായില്ല. യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സർക്കാറിേൻറെതന്ന് മുഖ്യമന്ത്രി പറയുേമ്പാഴും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാറും പൂർണമായും അതിനോട് യോജിക്കുന്നില്ലെന്നാണ് അവരുടെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമായിരുന്നത്. ഇനി അത്തരം നിലപാട് തുടരാനാവാത്ത അവസ്ഥയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.