ശബരിമല: സമയോചിത ഇടപെടലുകൾ അക്രമത്തിന് തടയിട്ടെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: സമയോചിത ഇടപെടലുകളും കൃത്യമായ സുരക്ഷാക്രമീകരണങ്ങളുമാണ് നട തുറന്ന് ഒരാഴ്ച പിന്നിട്ടിട്ടും ശബരിമലയിൽ ക്രമസമാധാനപ്രശ്നങ്ങളുണ്ടാകാതിരിക്കാൻ കാരണമെന്ന് പൊലീസിെൻറ വിലയിരുത്തൽ. രഹസ്യാന്വേഷണവിഭാഗവും ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന് റിപ്പോർട്ട് നൽകി. ശബരിമലയിൽ നിരോധനാജ്ഞ നടപ്പാക്കിയില്ലായിരുന്നെങ്കിൽ പ്രശ്നങ്ങൾ രൂക്ഷമായേനെ. നിരോധനാജ്ഞ നീട്ടണമെന്ന വിലയിരുത്തലാണ് പൊലീസിന്.
തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷം എന്നിവക്കായി നട തുറന്നപ്പോഴുണ്ടായ അക്രമങ്ങൾ പൊലീസിന് തിരിച്ചടിയായിരുന്നു. അതിൽനിന്ന് പാഠം ഉൾക്കൊണ്ട് സ്വീകരിച്ച മുൻകരുതലുകൾ ഗുണകരമായെന്ന വിലയിരുത്തലും ഉന്നത െപാലീസ് ഉദ്യോഗസ്ഥർക്കുണ്ട്. പൊലീസിെൻറ പ്രവർത്തനങ്ങളിൽ ആഭ്യന്തരവകുപ്പും ഡി.ജി.പി ലോക്നാഥ് ബെഹ്റയും സംതൃപ്തി പ്രകടിപ്പിച്ചു. സുരക്ഷാക്രമീകരണങ്ങളിൽ വിട്ടുവീഴ്ച വേണ്ടെന്ന നിർദേശമാണ് സർക്കാറിേൻറത്.
പൊലീസും രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടപ്പാക്കിയ ചില ‘ഒാപറേഷനുകളും’ ഗുണം ചെയ്തെന്നാണ് വിലയിരുത്തൽ. സന്നിധാനത്ത് പ്രവർത്തകരെ എത്തിക്കാനുള്ള ബി.ജെ.പി നീക്കം തകർക്കാനായതും പ്രമുഖ നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്യാൻ സാധിച്ചതും കേസുകളിൽ പ്രതികളാക്കാനായതും പ്രതിഷേധങ്ങളുടെ ശക്തി കുറച്ചു. പ്രതിഷേധക്കാർ എത്താൻ സാധ്യതയുള്ള വഴികൾ അടച്ചതും വാഹനപരിശോധന കർശനമാക്കിയതും ഗുണം ചെയ്തു. എന്നാൽ, കോടതികളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ വ്യക്തിപരമായ വിമർശനങ്ങളിൽ സർക്കാർ ഇടപെടണമെന്ന നിർദേശവും പൊലീസ് മുന്നോട്ടുെവക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.