Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: മാർഗനിർദേശം...

ശബരിമല: മാർഗനിർദേശം തേടി സർക്കാർ സുപ്രീംകോടതിയിൽ

text_fields
bookmark_border
ശബരിമല: മാർഗനിർദേശം തേടി സർക്കാർ സുപ്രീംകോടതിയിൽ
cancel

ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ മുഴുവൻ സ്ത്രീകൾക്കും പ്രവേശനാനുമതി നൽകിയശേഷമുള്ള സാഹചര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിക്കും. വിധി നടപ്പാക്കുന്നതുമായും പൊലീസ് നിയന്ത്രണവുമായും ബന്ധപ്പെട്ട് കേരള ഹൈകോടതിയിൽ നിരവധി കേസുകളുള്ള സാഹചര്യത്തിലാണ് മാർഗനിർദേശം തേടി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്.

ദിവസവും നാലും അഞ്ചും കേസുകള്‍ ഹൈകോടതിക്കു മുമ്പാകെ വരുന്ന സാഹചര്യം സുപ്രീംകോടതിയെ ധരിപ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാറിെൻറ സ്റ്റാൻഡിങ് കോണ്‍സൽ ജി. പ്രകാശ് പറഞ്ഞു. ഹരജിയില്‍ ഏതെല്ലാം വിഷയങ്ങള്‍ ഉന്നയിക്കണമെന്നു സംബന്ധിച്ച് നിയമവിദഗ്ധരുമായി ചർച്ച തുടരുകയാണെന്നും എന്തെല്ലാം നിർദേശങ്ങള്‍ സംബന്ധിച്ച് അന്തിമരൂപമായിട്ടില്ലെന്നും അദ്ദേഹം തുടർന്നു.

കോടതിവിധി നടപ്പാക്കുന്നതു സംബന്ധിച്ച് മാര്‍ഗനിർദേശം തേടി സുപ്രീംകോടതിയെ സമീപിക്കാന്‍ കേരള പൊലീസ് നീങ്ങുന്നെന്ന റിപ്പോർട്ടുകൾക്കു വിരുദ്ധമായി സംസ്ഥാന സര്‍ക്കാറാണ് കോടതിയെ സമീപിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട ഹൈകോടതി ഇടപെടലുകളും ഹരജിയിൽ അറിയിക്കും. ശബരിമല വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ പരിശോധിക്കുമെന്നും യുവതിപ്രവേശന വിധി സ്റ്റേ ചെയ്യില്ലെന്നും സുപ്രീംകോടതി നേരേത്ത വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscpimTensionnsswomenkerala newsps sreedharan pillairahul easwarsabarimala verdictSabarimala NewsBJPsupreme court
News Summary - sabarimala - kerala news
Next Story