Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ തെളിഞ്ഞത്...

ശബരിമലയിൽ തെളിഞ്ഞത് സർക്കാറിെൻറ നയതന്ത്രപരാജയം

text_fields
bookmark_border
ശബരിമലയിൽ തെളിഞ്ഞത് സർക്കാറിെൻറ നയതന്ത്രപരാജയം
cancel

പമ്പ: ശബരിമല സ്ത്രീ പ്രവേശനം സംസ്ഥാനത്ത് സ്േഫാടനാത്മക സ്ഥിതി സംജാതമാക്കിയത് സംസ്ഥാന സർക്കാറിെൻറ നയതന്ത്ര പരാജയമെന്ന് വിലയിരുത്തൽ. പ്രതിഷേധ നാമജപമെന്ന പേരിൽ സമരം നയിച്ച സംഘ്പരിവാർ സംഘടനകൾ എല്ലാം കൈയടക്കിയപ്പോൾ നിരോധനാജ്ഞ പോലും നടപ്പാക്കാനാവാതെ പൊലീസ് നോക്കുകുത്തിയായി. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കുപോലും പാത്തും പതുങ്ങിയുമാണ് ശബരിമലയിൽ എത്താനായത്. പന്തളം കൊട്ടാരം മുതൽ എൻ.എസ്.എസ് വരെ കുറ്റപ്പെടുത്തുന്നത് സമവായത്തിന് സർക്കാർ ശ്രമിച്ചിെല്ലന്നാണ്.

സ്ത്രീ പ്രവേശനം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് നടപ്പാക്കാൻ മുന്നൊരുക്കമൊന്നും സർക്കാർ നടത്തിയില്ല. നേരത്തേ പമ്പയിലെ ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശിക്കാമായിരുന്നു. ഇപ്പോൾ അവിടെപ്പോലും എത്താനാകാത്ത സ്ഥിതിയായി. വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയടക്കം നടത്തിയ പ്രഖ്യാപനങ്ങൾ വലിയൊരു വിഭാഗം ഭക്തരെ സർക്കാറിനെതിരാക്കി. മുതലെടുത്തത് ബി.ജെ.പിയും പ്രതിപക്ഷവുമാണ്. സുപ്രീംകോടതി വിധി വന്നതുമുതൽ വേണ്ടത്ര കൂടിയാലോചനകൾക്ക് സർക്കാർ തയാറായിരുന്നുെവങ്കിൽ ഭംഗിയായി നടപ്പാക്കാമായിരുന്ന സ്ത്രീ പ്രവേശനം ഏറ്റുമുട്ടലിലെത്തിച്ചത് സർക്കാറിെൻറ പിടിവാശിയാണെന്ന് പന്തളം കൊട്ടാരം അധികൃതർ പറയുന്നുണ്ട്.

കോടതി വിധി നടപ്പാക്കുകയെന്ന നിർബന്ധിതാവസ്ഥ ബോധ്യപ്പെടുത്തി സർവകക്ഷിയോഗം വിളിച്ച് സമവായം ഉണ്ടാക്കാൻ സർക്കാറിന് കഴിയുമായിരുന്നു. അതിന് തുനിഞ്ഞിരുന്നുവെങ്കിൽ പന്തളം കൊട്ടാരവും തന്ത്രിമാരും തെരുവിലിറങ്ങുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല. കൊട്ടാരത്തിലുള്ളവർ ഇടതുപക്ഷ അനുഭാവികളായതിനാൽ സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നതിന് അവർ കൂട്ടുനിൽക്കുകയുമില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സർക്കാർ മുൻകൈയെടുത്ത് ആചാരസഭ വിളിച്ചുചേർത്ത് പുതിയ ആചാരപദ്ധതി ആവിഷ്കരിക്കണമെന്നതാണ് കൊട്ടാരം അന്നുമുതൽ പറഞ്ഞുവരുന്നത്. കോടതി വിധി നടപ്പാക്കണമെന്ന ഉറച്ച നിലപാടാണ് സി.പി.എമ്മിന് ഇപ്പോഴുമുള്ളതെന്നറിയുന്നു. ആഭ്യന്തരവകുപ്പിെൻറ നിർദേശപ്രകാരമാണ് െഎ.ജി ശ്രീജിത്ത് രഹ്ന ഫാത്തിമയെ നടയിൽ കയറ്റാൻ സന്നാഹമൊരുക്കിയതെന്ന് പൊലീസ് വൃത്തങ്ങളും പറയുന്നു. ഏറ്റുമുട്ടൽ ഇനിയും തുടരരുതെന്ന ആവശ്യം സി.പി.എമ്മിൽ തന്നെ ഉയരുന്നുണ്ടെങ്കിലും ഭൂരിപക്ഷവും അത് ചെവിക്കൊള്ളുന്നില്ലെന്നാണ് സൂചന. മണ്ഡല മകരവിളക്ക് ആഘോഷകാലത്തിനു മുമ്പ് സമവായം സാധ്യമായില്ലെങ്കിൽ വൻ ക്രമസമാധാന പ്രശ്നങ്ങൾക്ക് അത് വഴിയൊരുക്കുമെന്ന് ആശങ്കയും ഉയർന്നിട്ടുണ്ട്.

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കും

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ചൊവ്വാഴ്ച പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ചത്തെ വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2200 കോടി രൂപ ലഭിച്ചു. ജീവനക്കാരുടെ സംഘടന ഇറക്കിയ നോട്ടീസിൽ മുഖ്യമന്ത്രിയെക്കുറിച്ച് നടത്തിയ വിശേഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ പല പേരും തനിക്ക് ഇട്ടിട്ടുണ്ടെന്നായിരുന്നു മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSabarimala NewsPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - sabarimala -kerala news
Next Story