Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീർഥാടകർ കുറഞ്ഞു;...

തീർഥാടകർ കുറഞ്ഞു; വരുമാനം ഇടിഞ്ഞു

text_fields
bookmark_border
തീർഥാടകർ കുറഞ്ഞു; വരുമാനം ഇടിഞ്ഞു
cancel

ശബരിമല: മണ്ഡലകാലം ആരംഭിച്ച് രണ്ടു ദിവസം പിന്നിടുമ്പോൾ തീർഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. ഇതോടെ നടവരവിലും കാര്യമായ ഇടിവുണ്ടായതായാണ് ലഭിക്കുന്ന സൂചന. എന്നാൽ, നടവരുമാനം സംബന്ധിച്ച കണക്കുകൾ പുറത്ത് നൽകരുതെന്ന് ദേവസ്വം ബോർഡിലെ ഉന്നതർ കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. സന്നിധാനത്തെ പൊലീസിെൻറ കടുത്ത നിയന്ത്രണം മൂലം തീർഥാടകരുടെ വരവും വരുമാനവും കുറഞ്ഞെന്ന വിവരം പുറത്ത് വന്നാൽ സർക്കാറിനും ബോർഡിനും പഴികേൾക്കേണ്ടി വരുമെന്നതിനാലാണ് ഇൗ നിർദേശം.

മലയാളി തീർഥാടകരുടെ എണ്ണവും പരിമിതമാണ്.അപ്പം, അരവണ വിൽപനയിലും നെയ്യഭിഷേകം ഉൾെപ്പടെ മറ്റ് വഴിപാടുകളുടെ കാര്യത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. നെയ്യഭിഷേകത്തിനുള്ള നിയന്ത്രണം മൂലം അഭിഷേക കൂപ്പൺ കൗണ്ടറുകൾ ആെളാഴിഞ്ഞ നിലയിലാണ്. അഭിഷേകം നടത്താൻ കടമ്പകൾ ഏറെയുള്ളതിനാൽ ബഹുഭൂരിപക്ഷവും നെയ്യ്ത്തോണിയിൽ ഒഴിച്ച് മടങ്ങുകയാണ്. നെയ്യഭിഷേക കൂപ്പൺ എടുക്കുന്നവർ പൊലീസ് പാസും എടുക്കണമെന്ന് വന്നതോടെ അഭിഷേകം നടത്തുന്നവരുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത. അപ്പം, അരവണ കൗണ്ടറുകളിലും തിരക്ക് കുറവാണ്. വലിയ തിരുമുറ്റത്തടക്കം ബാരിക്കേഡ് ഉപയോഗിച്ചുള്ള നിയന്ത്രണവും അപ്പം, അരവണ കൗണ്ടറുകളിലേക്ക് പോകേണ്ട അടിപ്പാതയിലൂടെ ഭക്തരെ കടത്തിവിടാത്തതുമാണ് പ്രസാദ വിൽപനയിൽ കുറവുണ്ടാകാൻ കാരണം.

നാളികേരം അടക്കമുള്ളവയുടെ ലേലത്തിലും ദേവസ്വം ബോർഡിന് വലിയ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. കഴിഞ്ഞ വർഷം പമ്പയിലും സന്നിധാനത്തുമായി ഒമ്പതു കോടിയോളം രൂപക്കായിരുന്നു നാളികേര ലേലം. ഇത്തവണ 10 കോടിക്കാണ് കരാറുകാരൻ ലേലം എടുത്തത്. എന്നാൽ, തീർഥാടകരുടെ കുറവ് ചൂണ്ടിക്കാട്ടി റീടെൻഡർ ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ഇദ്ദേഹം.

ചിങ്ങം മുതലുള്ള നാളികേരമാണ് കരാറുകാരന് ലഭിക്കുക. എന്നാൽ, പ്രളയത്തെ തുടർന്ന് ചിങ്ങത്തിൽ തീർഥാടകർ എത്താതിരിക്കുകയും കന്നി, തുലാം മാസങ്ങളിൽ ഭക്തരുടെ വരവ് കുറയുകയും ചെയ്തു. മണ്ഡലകാലത്തും ഇതേ അവസ്ഥക്ക് സാധ്യതയുണ്ടെന്നാവും കോടതിയിൽ ചൂണ്ടിക്കാട്ടുക. കച്ചവടസ്ഥാപനങ്ങളുടെ ലേലകാര്യത്തിലും കോടികളുടെ നഷ്ടമുണ്ടാകും. ലേലത്തിൽ കടകൾ എടുത്ത പലരും കെട്ടിവെച്ച തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നൽകിക്കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsincome
News Summary - Sabarimala Income Decreases - Kerala News
Next Story