Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല:...

ശബരിമല: രാജവംശത്തിനെതിരായ ഹരജി ഉചിതമായ ഫോറത്തിൽ ഉന്നയിക്കാമെന്ന് ഹൈകോടതി

text_fields
bookmark_border
ശബരിമല: രാജവംശത്തിനെതിരായ ഹരജി ഉചിതമായ ഫോറത്തിൽ ഉന്നയിക്കാമെന്ന് ഹൈകോടതി
cancel

കൊച്ചി: ശബരിമല ക്ഷേത്രത്തിലും സ്വത്തുവകകളിലും പന്തളം രാജവംശത്തിന് ഒരവകാശവു മില്ലെന്ന് പ്രഖ്യാപിക്കണമെന്നും യോഗ്യരായ എല്ലാ ഹിന്ദുമത വിശ്വാസികളെയും ശബരിമല , മാളികപ്പുറം മുഖ്യതന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നുമുള്ള ആവശ്യം ഉചിതമായ ഫോറത്തിൽ ഉന്നയിക്കാമെന്ന് ഹൈകോടതി. ഇൗ ആവശ്യങ്ങടക്കം ഉന്നയിച്ച് കൊല്ലം മരുത്തടി സ്വദേശി േഡാ. എസ്. ഗണപതി നൽകിയ ഹരജി തള്ളിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് േറായ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം. വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളായതിനാൽ ഹൈകോടതിക്ക് പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്.

തിരുവാഭരണങ്ങളുടെ വ്യക്തമായ കണക്കെടുത്തശേഷം രാജകുടുംബത്തിെൻറ കൈവശാധികാരത്തിൽനിന്ന് അവ എറ്റെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് നിർദേശിക്കണം, ആഭരണങ്ങളിൽ കുറവുണ്ടായിട്ടുണ്ടെങ്കിൽ അത് രാജകുടുംബത്തിൽനിന്ന് ഇൗടാക്കാൻ സർക്കാറിനോടും ദേവസ്വം ബോർഡിനോടും നിർദേശിക്കണം, ശബരിമലയിലും അനുബന്ധ ക്ഷേത്രങ്ങളിലും താഴമൺ കുടുംബത്തിന് താന്ത്രികാവകാശം ഇല്ലെന്നും ഇൗ അവകാശം പാരമ്പര്യമായി കിട്ടുന്നതല്ലെന്നും പ്രഖ്യാപിക്കണം, ശബരിമലയിലെയും മാളികപ്പുറത്തെയും മുഖ്യതന്ത്രി സ്ഥാനത്തിന് നറുക്കെടുപ്പ് സംവിധാനം നിർത്തലാക്കി ഹിന്ദുമതത്തിൽപെട്ട യോഗ്യരായവരുടെ പട്ടിക തയാറാക്കി അതിൽനിന്ന് നിയമിക്കാൻ നിർദേശിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.

വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങൾ സംബന്ധിച്ചാണ് ആവശ്യങ്ങളുന്നയിച്ചിട്ടുള്ളതെന്നും ഇത്തരം കാര്യങ്ങളിൽ എങ്ങനെ ഇടപെടാനാകുമെന്ന കാര്യത്തിൽ ശരിയായ വിശദീകരണം നൽകാൻ ഹരജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി, പൊതുതാൽപര്യ ഹരജി എന്നനിലയിൽ ഇത് പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് തള്ളിയത്. തുടർന്നാണ് വസ്തുതാപരമായ കാര്യങ്ങളുയർത്തുന്ന ഇൗ ആവശ്യങ്ങൾ ഉചിത വേദികളിൽ ഉന്നയിച്ച് പരിഹാരം തേടാമെന്ന് വ്യക്തമാക്കിയത്. ഹരജി തള്ളിയതുകൊണ്ട് ആവശ്യങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsSabarimala News
News Summary - Sabarimala high court -Kerala News
Next Story