Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല പട്ടികയുടെ...

ശബരിമല പട്ടികയുടെ ‘പിതൃത്വം’ കൈയൊഴിഞ്ഞ് വകുപ്പുകൾ

text_fields
bookmark_border
ശബരിമല പട്ടികയുടെ ‘പിതൃത്വം’ കൈയൊഴിഞ്ഞ് വകുപ്പുകൾ
cancel

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനപട്ടികയുടെ ‘പിതൃത്വത്തെ’ ചൊല്ലി സർക്കാർ വ കുപ്പുകൾ തമ്മിൽ തർക്കം. അതിനിടെ, വിഷയത്തിൽ പൊലീസ് വീഴ്ചയുണ്ടായോയെന്ന് പരിശ ോധിക്കാൻ ഡി.ജി.പിയുടെ നിർദേശം. മൂന്ന് പുരുഷന്മാരുടെയും 50 വയസ്സിന് മുകളിൽ പ്രായമ ുള്ളവരുടെയും പേര് പട്ടികയിൽ ഇടംനേടിയതാണ് വിവാദമായത്.

ഇത്തരത്തിലൊരു പട്ടിക സുപ്രീംകോടതിയിൽ സമർപ്പിക്കുേമ്പാൾ കാണിക്കേണ്ട സൂക്ഷ്മതയുണ്ടായില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. അതുകൊണ്ടുതന്നെ, പട്ടികയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ പരസ്പരം പഴിചാരുകയാണ് വകുപ്പുകൾ. പൊലീസ് നൽകിയ പട്ടിക സർക്കാർ അഭിഭാഷകൻ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഇതിൽ കാര്യമായ കൂടിയാലോചന നടന്നില്ലെന്നാണ് ആക്ഷേപം.

യുവതികളുടെ കണക്കെടുപ്പ് ദേവസ്വം ബോർഡിെൻറ ജോലിയല്ലെന്നും പൊലീസും സർക്കാറുമാണ് അത് നടത്തുന്നതെന്നുമുള്ള വിശദീകരണമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ബോർഡ് പ്രസിഡൻറ് എ. പത്മകുമാറിനും. എന്നാൽ, ഒാൺലൈൻ മുഖേന രജിസ്റ്റർ ചെയ്തവരുടെ പട്ടികയാണ് കൈമാറിയതെന്നും അത് കോടതിയിൽ സമർപ്പിക്കാനാണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് പൊലീസ് വിശദീകരണം. 16 ലക്ഷത്തിലധികം പേർ ഒാൺലൈൻ മുഖേന ബുക്ക് ചെയ്തിരുന്നു. അതിൽ ഏഴായിരത്തിലധികം പേർ സ്ത്രീകളുമായിരുന്നു. പമ്പവരെ എത്തിയ 51 പേരുടെ പട്ടികയാണ് കൈമാറിയത്.

പട്ടികയിൽ പിശകില്ലെന്നാണ് നിയമവകുപ്പിെൻറ വാദം. സര്‍ക്കാര്‍ സൈറ്റിലെ കാര്യങ്ങളാണ് കോടതിയിൽ സമർപ്പിച്ചത്. പിഴവ് വന്നാല്‍ അപേക്ഷകര്‍ക്കാണ് ഉത്തരവാദിത്തമെന്നും നിയമവകുപ്പ് വിശദീകരിക്കുന്നു. ഓണ്‍ലൈനില്‍ രജിസ്റ്റർ ചെയ്യുമ്പോള്‍ നല്‍കുന്ന രേഖകളുടെ ഉത്തരവാദിത്തം അപേക്ഷകനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും വ്യക്തമാക്കി. ഭിന്ന വിശദീകരണങ്ങളിലൂടെ തർക്കം മുറുകുകയാണ്. കോടതിയലക്ഷ്യത്തിന് കാരണമായേക്കുമെന്ന ആശങ്കയുമുണ്ട്. പൊലീസ് നൽകിയ പട്ടികയാണ് കോടതിയിൽ സമർപ്പിച്ചതെന്നും അതിലാണ് തെറ്റ് സംഭവിച്ചതെന്നും വ്യക്തിമായതിനെതുടർന്ന് അക്കാര്യം പരിശോധിക്കാൻ ദക്ഷിണമേഖല എ.ഡി.ജി.പി എസ്. അനിൽകാന്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsSabarimala NewsWomen entry list
News Summary - Sabarimala government list-Kerala news
Next Story