Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല സ്വർണക്കൊള്ള:...

ശബരിമല സ്വർണക്കൊള്ള: എൻ.വാസുവിെന്റ റിമാൻഡ് നീട്ടി

text_fields
bookmark_border
N Vasu
cancel
Listen to this Article

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം മുൻ കമീഷണർ എൻ. വാസുവിനെ 14 ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്നലെ എസ്.ഐ.ടി കസ്റ്റഡിയിൽ ചോദ്യം ചെയ്തു. ദ്വാരപാലക ശില്പ കേസിലും പ്രതിയായ പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയാണ് എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടത്. ദ്വാരപാലക ശില്പങ്ങളിലെ പാളി കടത്തിയതിൽ പത്മകുമാറിന് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തുടർന്ന് ജയിലിലെത്തി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ എസ്.ഐ.ടി സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. പത്മകുമാറിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

അതേസമയം, എ. പത്മകുമാറും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. 12ന് രണ്ടിലും വിധി പറയും. എല്ലാ കാര്യങ്ങളിലും ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്തം ഉണ്ടെന്നതാണ് എ. പത്മകുമാർ ജാമ്യപേക്ഷയിൽ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:N VasuSabarimalaSabarimala Gold Missing Row
News Summary - Sabarimala gold theft: N. Vasu's remand extended
Next Story